Webdunia - Bharat's app for daily news and videos

Install App

ഓൺലൈൻ റമ്മികളിയിൽ പണം നഷ്ടപ്പെട്ട യുവാവ് തൂങ്ങിമരിച്ച നിലയിൽ

എ കെ ജെ അയ്യര്‍
വ്യാഴം, 14 സെപ്‌റ്റംബര്‍ 2023 (17:58 IST)
ഇടുക്കി : ഓൺലൈൻ റമ്മികളിയിൽ പണം നഷ്ടപ്പെട്ട യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പള്ളിവാസൽ ആറ്റുകാട് വെള്ളച്ചാട്ടത്തിനടുത്തുള്ള റിസോർട്ടിലെ ജീവനക്കാരനായ കാസർകോട് വെള്ളരിക്കുണ്ട് റാണിപുരം പാറയ്ക്കൽ റജി - റെജീന ദമ്പതികളുടെ മകൻ പി.കെ.റോഷ് എന്ന 23 കാരനാണ് മരിച്ചത്.

കഴിഞ്ഞ ദിവസം രാത്രി എട്ടര മണിക്കാണ് റിസോർട്ടിനടുത്തുള്ള മരത്തിൽ തൂങ്ങിയ നിലയിൽ ഇയാളെ സഹപ്രവർത്തകർ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഏറെനാളായി ഇയാൾ ഓൺലൈൻ റമ്മികളിയിൽ അടിമയായിരുന്നു എന്നാണു സഹപ്രവർത്തകർ പറയുന്നത്. ജോലി ചെയ്തു ലഭിച്ച പണം, കടം വാങ്ങിയ തുക എന്നിവ വഴിയായി ലക്ഷങ്ങളാണ് ഇയാൾക്ക് നഷ്ടമായത്.

ഏകമകനായ ഇയാൾ കുറച്ചു ദിവസങ്ങൾക്ക് മുമ്പ് തന്റെ സഹോദരിക്ക് മാരക രോഗം ഉണ്ടെന്നും അടിയന്തിര ചികിത്സയ്ക്ക് സഹായം വേണമെന്നും പറഞ്ഞതനുസരിച്ചു സഹപ്രവർത്തകർ എൺപതിനായിരം രൂപ പിരിച്ചു നൽകിയിരുന്നു. എന്നാൽ ഈ പണവും ഇയാൾ ഓൺലൈൻ റമ്മികളിയിൽ നഷ്ടപ്പെടുത്തിയതായാണ് വിവരം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

രമേശ് ചെന്നിത്തലയെ മുംബെ പോലീസ് കസ്റ്റഡിയിലെടുത്തു

Shine Tom Chacko: 'ഓവര്‍ സ്മാര്‍ട്ട് ആവണ്ട'; ഷൈന്‍ ടോം ചാക്കോയെ പൂട്ടാന്‍ പൊലീസ്, ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും

ദക്ഷിണേഷ്യയിലെ ആദ്യ സെമി ഓട്ടോമേറ്റഡ് തുറമുഖമായ വിഴിഞ്ഞത്ത് ഇതുവരെ എത്തിയത് 263 കപ്പലുകള്‍

വെന്റിലേറ്ററില്‍ കിടന്ന സ്ത്രീയെ ബലാത്സംഗം ചെയ്തു; ഇടപെടാതെ നിശബ്ദരായി നോക്കിനിന്ന് നഴ്സുമാര്‍

ദുഃഖവെള്ളി: സംസ്ഥാനത്ത് മദ്യശാലകൾക്ക് നാളെ അവധി

അടുത്ത ലേഖനം
Show comments