Webdunia - Bharat's app for daily news and videos

Install App

ഓൺലൈൻ തട്ടിപ്പിലൂടെ 31.97 ലക്ഷം തട്ടിയ കേസിൽ 2 പേർ അറസ്റ്റിൽ

എ കെ ജെ അയ്യർ
വെള്ളി, 27 സെപ്‌റ്റംബര്‍ 2024 (15:57 IST)
തൃശൂർ : ഓൺലൈൻ ട്രേഡിംഗിലൂടെ വൻ ലാഭം ഉണ്ടാക്കാമെന്നു വിശ്വസിപ്പിച്ചു 31.97 ലക്ഷം രൂപാ തട്ടിയെടുത്ത കേസിൽ രണ്ടു പേർ അറസ്റ്റിലായി. കുറ്റുമുക്ക് സ്വദേശിയിൽ നിന്ന് പണം തട്ടിയെടുത്ത കോഴിക്കോട് കൊടിയത്തൂർ നെല്ലിക്കപ്പറമ്പ് യാസിർ റഹ്മാൻ (28), മലപ്പുറം വെറ്റിലപ്പാറ കിണറടപ്പൻ പാലത്തിങ്കൾ നാഫിഹ് (20) എന്നിവരാണ് പിടിയിലായത്.
 
എസ്.എം.സി ഗ്ലോബൽ സെക്യൂരിറ്റീസ് എന്ന സ്ഥാപനത്തിലെ ജീവനക്കാരാണെന്നു തെറ്റിദ്ധരിച്ചാണ് ഇവർ കുറ്റുമുക്ക് സ്വദേശിയെ വാട്ട്സാപ്പിലൂടെ ബന്ധപ്പെട്ടത്. പിന്നീട് ഓൺലൈ ട്രേഡിംഗിൻ്റെ ലാഭസാധ്യതയെ കുറിച്ചു വിവരിച്ചത് ഇതുമായി ബന്ധപ്പെട്ട ഒരു വാട്ട്സാപ്പ് കൂട്ടായ്മയിൽ അംഗവുമാക്കി.
 
എന്നാൽ ഈ ഗ്രൂപ്പിലെ അംഗങ്ങൾ തങ്ങൾക്ക് ഉണ്ടായ ലാഭത്തെ കുറിച്ചുള്ള പോസ്റ്റ് കണ്ടു വിശ്വസിച്ചാണ് പരാതിക്കാരനും പല കാലയളവിലായി ഈ പണം നിക്ഷേപിച്ചത്. വിശ്വാസം കിട്ടാനായി തുടക്കത്തിൽ തന്നെ 21000 രൂപാ നൽകി. എന്നാൽ പിന്നീട് പണമൊന്നും ലഭിക്കാതെ വന്നപ്പോഴാണ് ചതി മനസിലായത്. തുടർന്ന് യുവാവ് പരാതി നൽകുകയും പോലീസ് അന്വേഷണം ആരംഭിക്കുകയു ചെയ്തു. ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ വി.എസ്.സുനിൽ കുമാറിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. '

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Siddique: സിദ്ദിഖ് ഒളിവിൽ? നടനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു, അറസ്റ്റ് ചെയ്യാനൊരുങ്ങി പോലീസ്

ഞങ്ങൾക്ക് ആയുധം എടുത്തേ മതിയാകു, തത്കാലം നിങ്ങൾ ഒഴിഞ്ഞുപോകണം, ലെബനനിലെ ജനങ്ങളോട് നെതന്യാഹു

ശ്രദ്ധയെന്നത് നിസാര കാര്യമല്ല, ജീവിതത്തില്‍ സന്തോഷം വേണമെങ്കില്‍ ഈ ശീലങ്ങള്‍ പതിവാക്കണം

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

എല്ലാം കാണുക

ഏറ്റവും പുതിയത്

എം പോക്‌സ് വകഭേദം ക്ലേഡ് 1 അപകടകാരി; സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം

ലൈംഗികാതിക്രമം 20 കാരൻ പിടിയിൽ

സംസ്ഥാനത്ത് ശനിയും ഞായറും മഴ കനക്കും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

എല്‍ഡിഎഫ് വിട്ടിട്ടില്ല; പുറത്താക്കുന്നത് വരെ തുടരുമെന്ന് പിവി അന്‍വര്‍

വെടിനിര്‍ത്തല്‍ സാധ്യമല്ലെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി; കുറ്റകൃത്യങ്ങള്‍ക്കുള്ള ശിക്ഷ ഇസ്രായേല്‍ വാങ്ങുമെന്ന് ഇറാന്‍

അടുത്ത ലേഖനം
Show comments