Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജിഷ വധക്കേസ്: സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യത്തിന്റെ പങ്ക് തേടി ജിഷയുടെ പിതാവ് കളക്ടറെ കണ്ടു , പാപ്പുവിനെ ജോമോൻ പുത്തൻപുരയ്ക്കൽ ചൊൽപ്പടിയിലാക്കിയെന്ന് രാജേശ്വരി

വിവരാവകാശപ്രവർത്തകൻ ജോമോൻ പുത്തൻപുരയ്ക്കൽ പാപ്പുവിനെ ചൊൽപ്പടിയിലാക്കിയിരിക്കുകയാണെന്നും സാമ്പത്തിക നേട്ടം വഗ്ദാനം ചെയ്താണ് പാപ്പു ഇതെല്ലാം ചെയ്യുന്നതെന്നും ജിഷയുടെ അമ്മ രാജേശ്വരി. രാജേശ്വരിയ്ക്ക് സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യത്തിന്റെ പങ്ക് തേടി ജിഷയു

പാപ്പു
, വ്യാഴം, 23 ജൂണ്‍ 2016 (11:09 IST)
വിവരാവകാശപ്രവർത്തകൻ ജോമോൻ പുത്തൻപുരയ്ക്കൽ പാപ്പുവിനെ ചൊൽപ്പടിയിലാക്കിയിരിക്കുകയാണെന്നും സാമ്പത്തിക നേട്ടം വഗ്ദാനം ചെയ്താണ് പാപ്പു ഇതെല്ലാം ചെയ്യുന്നതെന്നും ജിഷയുടെ അമ്മ രാജേശ്വരി. രാജേശ്വരിയ്ക്ക് സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യത്തിന്റെ പങ്ക് തേടി ജിഷയുടെ പാപ്പു കളക്ടറെ കണ്ടത് ഇതിനാലാണെന്നും രാജേശ്വരി അരോപിച്ചു.
 
ഇന്നലെ രാത്രി ആനുകൂല്യത്തിന്റെ പങ്ക് വേണമെന്നാവശ്യപ്പെട്ട് കളക്ടറെ കാണാൻ എത്തിയപ്പോൾ കൂടെ ജോമോനുമുണ്ടായിരുന്നു. ജിഷയുടെ പിതാവ് താൻ തന്നെയാണെന്നും അതിനാൽ ദുരിതത്തിൽ കഴിയുന്ന തനിയ്ക്കും ആനുകൂല്യത്തിൽ അവകാശമുണ്ടെന്നുമാണ് പപ്പു വാദിച്ചത്. രാജേശ്വരിയെ വിശദമായി ചോദ്യം ചെയ്താൽ എല്ലാം വ്യക്തമാകുമെന്ന് പാപ്പു പൊലീസിനോട് പറഞ്ഞതായും ആരോപണങ്ങൾ ഉണ്ട്.
 
പണവും ജോലിയും ലഭിച്ചതോടെ എന്റെ വീട്ടുകാരും കുടുംബവും ചുവടുമാറുകയാണെന്നും, പണം കണ്ടപ്പോൾ രാജേശ്വരിയുടെ കണ്ണുമഞ്ഞളിച്ചുവെന്നും പപ്പു നേരത്തെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ആനുകൂല്യം ആവശ്യപ്പെട്ട് പാപ്പു കളക്ടറെ കണ്ടത്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പത്തുവര്‍ഷം പഴക്കമുളള ബസുകള്‍ റോഡില്‍ നിന്നും പിന്‍വലിക്കണമെന്ന് സര്‍ക്കാര്‍: കെഎസ്ആര്‍ടിസിക്കും നിര്‍ദേശം ബാധകം