Webdunia - Bharat's app for daily news and videos

Install App

Parassala Murder Case - Greeshma: 'ഗ്രീഷ്മ ക്രിമിനല്‍, തൂക്കുകയര്‍'; പാറശ്ശാല കൊലപാതകക്കേസില്‍ വിധി

കേസ് പരിഗണിക്കുന്ന ജഡ്ജി പ്രതി ഗ്രീഷ്മയോടു സംസാരിച്ചു. താന്‍ ചെറുപ്പമാണെന്നും ഭാവി കൂടി പരിഗണിച്ച് വേണം ശിക്ഷ വിധിക്കാനെന്നും ഗ്രീഷ്മ ജഡ്ജിയോടു അഭ്യര്‍ഥിച്ചു

രേണുക വേണു
തിങ്കള്‍, 20 ജനുവരി 2025 (08:23 IST)
Greeshma Case: പാറശ്ശാല ഷാരോണ്‍ രാജ് വധക്കേസില്‍ പ്രതിയായ ഗ്രീഷ്മയ്ക്കു പരമാവധി ശിക്ഷയായ വധശിക്ഷ വിധിച്ച് നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി. ഗ്രീഷ്മ ക്രിമിനല്‍ പശ്ചാത്തലമുള്ള വ്യക്തിയാണെന്നും പ്രായം പരിഗണിച്ച് ശിക്ഷ വിധിക്കേണ്ട ആവശ്യമില്ലെന്നും കോടതി നിരീക്ഷിച്ചു. ഗ്രീഷ്മയ്ക്കു തൂക്കുകയര്‍ വിധിക്കുമ്പോള്‍ കൊല്ലപ്പെട്ട ഷാരോണ്‍ രാജിന്റെ കുടുംബവും കോടതിയില്‍ ഉണ്ടായിരുന്നു.

വിധിന്യായത്തിലെ പരാമര്‍ശങ്ങള്‍
 
ശാരീരിക ബന്ധത്തിനു വീട്ടിലേക്കു വിളിച്ചു വരുത്തുമ്പോള്‍ പോലും മനസ്സില്‍ ഷാരോണ്‍ രാജിനെ കൊലപ്പെടുത്താനുള്ള നീക്കങ്ങള്‍ നടത്തുകയായിരുന്നു ഗ്രീഷ്മയെന്ന് കോടതി. 586 പേജുള്ള വിധിന്യായത്തിലാണ് ഗ്രീഷ്മയ്‌ക്കെതിരെ നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയുടെ പരാമര്‍ശങ്ങള്‍. 
 
ഗ്രീഷ്മ നടത്തിയത് വിശ്വാസ വഞ്ചനയാണ്. വധശ്രമം ഉണ്ടായെന്ന് തെളിഞ്ഞു. മരണക്കിടക്കയിലും ഗ്രീഷ്മ ശിക്ഷിക്കപ്പെടരുതെന്ന നിര്‍ബന്ധത്തിലായിരുന്നു ഷാരോണ്‍. അതുകൊണ്ടാണ് പൊലീസിനു നല്‍കിയ മരണമൊഴിയില്‍ ഗ്രീഷ്മയെ കുറിച്ച് ഷാരോണ്‍ ഒന്നും പറയാതിരുന്നത്. ചതിച്ചെന്നു അറിഞ്ഞിട്ടും ഷാരോണ്‍ ഗ്രീഷ്മയെ സ്‌നേഹിക്കുകയായിരുന്നെന്നും കോടതി വിധിന്യായത്തില്‍ പറഞ്ഞിരിക്കുന്നു. 
 
പ്രകോപനം ഇല്ലാതെയാണ് കൊലപാതകത്തിലേക്ക് ഗ്രീഷ്മ എത്തിയതെന്ന് കോടതി കണ്ടെത്തി. മറ്റൊരു വിവാഹത്തിനു വേണ്ടി ഷാരോണിനെ ഇല്ലാതാക്കാനാണ് ഗ്രീഷ്മ ശ്രമിച്ചത്. കുറ്റകൃത്യം നടത്തിയ ശേഷവും പിടിച്ചുനില്‍ക്കാനുള്ള കൗശലം ഗ്രീഷ്മ കാണിച്ചു. എന്നാല്‍ അതൊന്നും വിജയിച്ചില്ലെന്നും കോടതി പറഞ്ഞു. ഷാരോണിനു പരാതിയുണ്ടോ ഇല്ലയോ എന്നത് കോടതിയുടെ മുന്നില്‍ പ്രസക്തമല്ല. 11 ദിവസം ഒരു തുള്ളി വെള്ളം കുടിക്കാതെ ഷാരോണ്‍ ആശുപത്രിയില്‍ കിടന്നു. ഒരുപാട് വേദനകള്‍ ആ യുവാവ് അനുഭവിച്ചു. വല്ലാത്തൊരു ക്രൂരതയെന്ന് മാത്രമേ ഇതിനെ വിശേഷിപ്പിക്കാന്‍ സാധിക്കൂവെന്നും കോടതി വിധിന്യായത്തില്‍ പരാമര്‍ശിച്ചിരിക്കുന്നു.

വാദം പൂര്‍ത്തിയായത് ശനിയാഴ്ച
 
ശിക്ഷാവിധിയില്‍ പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദം ശനിയാഴ്ച പൂര്‍ത്തിയായി. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായി ഇതിനെ പരിഗണിക്കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ഗ്രീഷ്മയ്ക്ക് ഒരു ഘട്ടത്തില്‍ പോലും കുറ്റബോധം ഉണ്ടായിട്ടില്ലെന്നും പ്രതിക്ക് വധശിക്ഷ തന്നെ നല്‍കണം പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. വിദ്യാഭ്യാസം വഴി നേടിയ ശാസ്ത്രീയമായ അറിവുകള്‍ ഗ്രീഷ്മ ദുരുപയോഗം ചെയ്തു. ഗ്രീഷ്മയ്ക്ക് 'ചെകുത്താന്റെ സ്വഭാവ'മാണെന്നും ഒരു ചെറുപ്പക്കാരന്റെ സ്നേഹത്തെ കൊന്നുകളഞ്ഞെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. അതേസമയം പ്രായം പരിഗണിച്ച് ശിക്ഷയില്‍ ഇളവ് വേണമെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. 
 
കേസ് പരിഗണിക്കുന്ന ജഡ്ജി പ്രതി ഗ്രീഷ്മയോടു സംസാരിച്ചു. താന്‍ ചെറുപ്പമാണെന്നും ഭാവി കൂടി പരിഗണിച്ച് വേണം ശിക്ഷ വിധിക്കാനെന്നും ഗ്രീഷ്മ ജഡ്ജിയോടു അഭ്യര്‍ഥിച്ചു. തനിക്ക് തുടര്‍ന്ന് പഠിക്കാന്‍ ആഗ്രഹമുണ്ടെന്നും 24 വയസേ ആയിട്ടുള്ളുവെന്നും പറഞ്ഞ ഗ്രീഷ്മ ഇതൊക്കെ കണക്കിലെടുത്ത് തനിക്ക് ശിക്ഷയില്‍ ഇളവ് നല്‍കണമെന്നാണ് കോടതിയോടു ആവശ്യപ്പെട്ടത്.
 
കൊലപാതകം, വിഷം നല്‍കല്‍, തട്ടിക്കൊണ്ടുപോകല്‍, പൊലീസിനെ തെറ്റിദ്ധരിപ്പിക്കല്‍ തുടങ്ങി ഗ്രീഷ്മയ്ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ തെളിഞ്ഞതായി കോടതി നേരത്തെ കണ്ടെത്തിയിരുന്നു. ഗ്രീഷ്മയാണ് ഒന്നാം പ്രതി. ഗൂഢാലോചന കേസില്‍ പ്രതിയായ ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടു. തെളിവുകളുടെ അഭാവമാണ് സിന്ധുവിനെ വെറുതെ വിടാന്‍ കാരണം. അതേസമയം തെളിവു നശിപ്പിക്കാന്‍ സഹായിച്ച ഗ്രീഷ്മയുടെ അമ്മാവന്‍ നിര്‍മല്‍ കുമാര്‍ നായരും കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. 

സംഭവം 2022 ല്‍
 
2022 ഒക്ടോബര്‍ 25 നാണ് ജൂസ് കുടിച്ചതിനെ തുടര്‍ന്ന് അവശനിലയിലായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന 23 വയസ്സുകാരന്‍ ഷാരോണ്‍ മരിച്ചത്. കാമുകിയായിരുന്ന ഗ്രീഷ്മ കഷായത്തില്‍ വിഷം കലര്‍ത്തി ഷാരോണിലെ കൊലപ്പെടുത്തുകയായിരുന്നു. ഷാരോണിനെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിക്കാന്‍ വേണ്ടിയാണ് ഗ്രീഷ്മ കഷായത്തില്‍ കളനാശിനി കലര്‍ത്തിയതെന്ന് പൊലീസ് കണ്ടെത്തി. 
 
ഷാരോണും ഗ്രീഷ്മയുമായി വര്‍ഷങ്ങളായി ബന്ധമുണ്ടായിരുന്നു. മറ്റൊരു വിവാഹം നിശ്ചയിച്ചപ്പോള്‍ ഗ്രീഷ്മ ജൂസ് ചലഞ്ച് നടത്തി വിദഗ്ധമായി പാരാസെറ്റാമോള്‍ കലര്‍ത്തിയ ജൂസ് ഷാരോണിനെ കൊണ്ട് ആദ്യം കുടിപ്പിച്ചു. ദേഹാസ്വാസ്ഥ്യമുണ്ടായെങ്കിലും ഷാരോണ്‍ രക്ഷപ്പെട്ടു. പിന്നീടാണ് പളുകിലെ വീട്ടിലേക്ക് ഗ്രീഷ്മ ഷാരോണിനെ വിളിച്ചു വരുത്തിയത്. ശാരീരികബന്ധത്തിനെന്നു പറഞ്ഞാണ് ഷാരോണിനോടു ഗ്രീഷ്മ വീട്ടിലേക്ക് വരാന്‍ പറഞ്ഞത്. അവിടെ വെച്ച് കളനാശിനി കലര്‍ത്തിയ കഷായം ഷാരോണിനു കൊടുക്കുകയായിരുന്നു. 
 
2022 ഒക്ടോബര്‍ 14 നായിരുന്നു ഷാരോണ്‍ കഷായം കുടിച്ചത്. ദേഹസ്വാസ്ഥ്യമുണ്ടായ ഷാരോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ ഒക്ടോബര്‍ 15 നു ഷാരോണ്‍ മരിച്ചു. 2022 ഒക്ടോബര്‍ 31നാണ് ഗ്രീഷ്മയെ പൊലീസ് അറസ്റ്റു ചെയ്തത്. പിന്നീട് 111 ദിവസത്തെ ജയില്‍വാസത്തിനു ശേഷം 2023 സെപ്റ്റംബര്‍ 25ന് ഹൈക്കോടതി ജാമ്യം അനുവദിക്കുകയുമായിരുന്നു. തുടര്‍ന്ന് വിചാരണ നേരിട്ടു വരുന്ന കേസിലാണ് ഇപ്പോള്‍ വിധി വന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

എമ്പുരാന്റെ റീ എഡിറ്റിംഗ് പതിപ്പ് ഇന്ന് തിയേറ്ററുകളില്‍ എത്തില്ല

അസാപ് കേരളയുടെ ആയൂര്‍വേദ തെറാപ്പിസ്റ്റ് കോഴ്സിലേക്ക് അഡ്മിഷന്‍ ആരംഭിക്കുന്നു; അപേക്ഷിക്കേണ്ടത് ഇങ്ങനെ

സ്വന്തം ആസനത്തില്‍ ചൂടേറ്റാല്‍ എല്ലാ ജാതി വാദികളുടെയും സ്വഭാവം ഒന്ന് തന്നെ; എമ്പുരാന് പിന്തുണയുമായി ബെന്യാമിന്‍

ലോകത്തെ എല്ലാ രാജ്യങ്ങള്‍ക്കും മേലും അമേരിക്ക നികുതി ചുമത്തും; എന്ത് സംഭവിക്കുമെന്ന് കാണട്ടെയെന്ന് വെല്ലുവിളിച്ച് ട്രംപ്

പകുതി സീറ്റും മുഖ്യമന്ത്രി സ്ഥാനവും വേണമെന്ന് വിജയ് വാശിപ്പിടിച്ചു, അണ്ണാഡിഎംകെ- ടിവികെ സഖ്യം നടക്കാതിരുന്നത് ഇക്കാരണത്താൽ

അടുത്ത ലേഖനം
Show comments