Webdunia - Bharat's app for daily news and videos

Install App

രണ്ടുയാത്രക്കാരുടെ കയ്യിൽ ഹോം ക്വറന്റൈൻ മുദ്ര, കെഎസ്ആർടി‌സി ബസ് പൊലീസ് തടഞ്ഞു

Webdunia
ശനി, 21 മാര്‍ച്ച് 2020 (13:33 IST)
ചാലക്കുടി: നെടുമ്പാശേരി എയർപോർട്ടിൽനിന്നും യാത്രക്കാരുമായി പോയ കെഎസ്ആർടിസി വോൾവോ ബസ് ചാലക്കുടിയിൽവച്ച് പൊലീസ് തടഞ്ഞു. കയ്യിൽ ഹോം ക്വറന്റൈൻ മുദ്ര പതിപ്പിച്ച രണ്ട് യാത്രക്കാർ ബസിൽ ഉണ്ട് എന്ന് വ്യക്തമായതൊടെയാണ് പൊലീസ് ബസ് തടഞ്ഞത്. ഷാർജയിൽ ഹോം ക്വറന്റൈന് നിർദേശിച്ചവരാണ് ഇവരെന്നാണ് വിവരം.
 
ഇന്നലെയാണ് ഇരുവരും ഷാർജയിൽനിന്നും ബംഗളുരുവിലെത്തിയത്. ഇന്ന് നെടുമ്പശേരിയിലെത്തിയ ഇവർ അങ്കമാലി വരെ ടാക്സിയിൽ വരികയും അങ്കമാലിയിൽനിന്നും കെഎസ്ആർടി‌സി ബസിൽ കയറി. യാത്രക്കാരുടെ കയ്യിൽ ഹോം ക്വറന്റൈൻ എന്ന മുദ്ര ശ്രദ്ധയിൽപ്പെട്ടതോടെ കണ്ടക്ടർ ഡിഎംഒയെ വിവരമറിയിക്കുകയായിരുന്നു.
 
ഒരാൾ തൃപ്രയാർ സ്വദേശിയും, മറ്റൊരാൾ മണ്ണൂത്തി സ്വദേശിയുമാണ്. ഇരുവരെയും പിഡബ്യുഡി റസ്റ്റ്‌ഹൗസിലേക്ക് മാറ്റി. 40 പേരാണ് ബസിൽ ഉണ്ടായിരുന്നത്. ഒവരെ പരിശോധനകൾക്കായി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയിരിക്കുകയാണ്. ബസ് അണു വിമുതമാക്കിയ ശേഷമേ വിട്ടുനൽകൂ.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

ക്രിക്കറ്റിലേക്ക് രാഷ്ട്രീയം കൊണ്ടുവരരുത്, ലെജൻഡ്സ് ലീഗിലെ ഇന്ത്യ- പാക് പോരാട്ടം ഉപേക്ഷിച്ചതിൽ പ്രതികരണവുമായി അഫ്രീദി

Pak vs Ban: ബംഗ്ലാദേശിനെതിരെ മുട്ടിനിൽക്കാൻ പോലും കെൽപ്പില്ല, നാണം കെട്ട് പാകിസ്ഥാൻ, ചരിത്രത്തിൽ ഇങ്ങനൊരു തോൽവി ഇതാദ്യം

എല്ലാം കാണുക

ഏറ്റവും പുതിയത്

എല്‍ഡിഎഫിനു ഭരണത്തുടര്‍ച്ച ഉറപ്പ്, കോണ്‍ഗ്രസ് തകരും; ഡിസിസി അധ്യക്ഷന്റെ ഫോണ്‍ സംഭാഷണം ചോര്‍ന്നു

ആശാവര്‍ക്കര്‍മാരുടെ ഇന്‍സെന്റീവ് വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍; 2000 രൂപയില്‍ നിന്ന് 3500 രൂപയാക്കി

സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണ വിലയിടിഞ്ഞു

വയറുവേദന കഠിനം; പാറശ്ശാലയില്‍ യുവതിയുടെ വയറ്റില്‍ നിന്ന് കണ്ടെത്തിയത് 41 റബര്‍ ബാന്‍ഡുകള്‍

Kargil Vijay Diwas 2025: കാര്‍ഗില്‍ സ്മരണയില്‍ രാജ്യം; കൊല്ലപ്പെട്ടത് 407 ഇന്ത്യന്‍ സൈനികര്‍

അടുത്ത ലേഖനം
Show comments