Webdunia - Bharat's app for daily news and videos

Install App

പതിനാലുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 48 വർഷം കഠിനതടവ്

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 28 ജൂണ്‍ 2023 (13:09 IST)
പത്തനംതിട്ട: പതിനാലുകാരിയായ പട്ടികജാതി വിഭാഗത്തിൽ പെട്ട പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി ലൈംഗിക പീഡനത്തിന് ഇരയാക്കിയ യുവാവിനെ കോടതി 48 വർഷത്തെ കഠിന തടവിന് ശിക്ഷിച്ചു. ഇതിനൊപ്പം 180000 രൂപ പിഴയും അടയ്ക്കണം. പുറമറ്റം കരിങ്കുട്ടി മലയിൽ കള്ളാട്ടിൽ സനീഷ് എന്ന റിജോമോൻ ജോണിനെയാണ് (31) കോടതി ശിക്ഷിച്ചത്.

2020 മുതൽ പല തവണയാണ് ഇയാൾ പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. പ്രതി ഭാര്യയേയും രണ്ടു കുട്ടികളെയും ഉപേക്ഷിച്ച ശേഷമായിരുന്നു പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പല സ്ഥലത്തു കൊണ്ട്പോയി പീഡിപ്പിച്ചത്. ഒരിക്കൽ പെൺകുട്ടി തന്റെ അയൽവാസിയും വിവാഹിതയുമായ സ്ത്രീയുടെ ഫോണിൽ നിന്ന് റിജോമോനെ വിളിച്ചിരുന്നു. ഈ പരിചയം വച്ച് പ്രതി ആ സ്ത്രീയുമായി ഒളിച്ചോടിയിരുന്നു.

ഇതോടെയാണ് തനിക്ക് പറ്റിയ ചതി മനസിലാക്കി ബന്ധുക്കൾ വഴി പോലീസിൽ പരാതി നൽകിയത്. ഷാഡോ പോലീസിന്റെ സഹായത്തോടെ തിരുവല്ലാ പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. പത്തനംതിട്ട പ്രിൻസിപ്പൽ പോക്സോ കോടതി ജഡ്ജി ജയകുമാറാണ് ശിക്ഷ വിധിച്ചത്.    

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

സര്‍ക്കാര്‍ ആശുപത്രികളില്‍ ഇനി ഡിജിറ്റലായി പണമടയ്ക്കാം; ഓണ്‍ലൈനായി ഒപി ടിക്കറ്റ്

ട്രെയിനില്‍ മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങി കിടന്ന ഒരു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി; പ്രതികയെ പിടികൂടിയത് സംശയം തോന്നിയ ഓട്ടോഡ്രൈവര്‍മാര്‍

സുരേഷ് ഗോപി മാധ്യമങ്ങളോട് മാന്യമായി പെരുമാറണം: രമേശ് ചെന്നിത്തല

ഒഡീഷയില്‍ മലയാളി വൈദികനെ പോലീസ് പള്ളിയില്‍ കയറി മര്‍ദ്ദിച്ചു

മലപ്പുറം ജില്ല പ്രത്യേക രാജ്യവും സംസ്ഥാനവും: വിവാദ പ്രസ്ഥാവനയുമായി വെള്ളാപ്പള്ളി നടേശന്‍

അടുത്ത ലേഖനം
Show comments