മകളുമായുള്ള അടുപ്പം ഇഷ്ടപ്പെട്ടില്ല; അനീഷിനെ തടഞ്ഞുവച്ച് നെഞ്ചിലും മുതുകിലും കുത്തി

Webdunia
വെള്ളി, 31 ഡിസം‌ബര്‍ 2021 (13:35 IST)
മകളെ കാണാന്‍ പുലര്‍ച്ചെ രഹസ്യമായി വീട്ടിലെത്തിയ കോളേജ് വിദ്യാര്‍ഥിയെ അച്ഛന്‍ കൊലപ്പെടുത്തിയ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അയല്‍വാസിയും കോളേജ് വിദ്യാര്‍ഥിയുമായ അനീഷ് ജോര്‍ജിനെ (19) വീട്ടുടമസ്ഥന്‍ സൈമണ്‍ ലാലനാണ് കുത്തി കൊലപ്പെടുത്തിയത്. സൈമണ്‍ അനീഷിനെ കൊന്നത് മുന്‍വൈരാഗ്യം കൊണ്ടാണെന്നു റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. മകളുമായി അനീഷിനുണ്ടായിരുന്ന പ്രണയമാണ് കൊലപാതകത്തിലേക്കു നയിച്ചത്. അനീഷിനെ സൈമണ്‍ കുത്തിയത് കൊലപ്പെടുത്താനുള്ള ഉദ്ദേശ്യത്തിലാണെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. വീട്ടിലെത്തിയ അനീഷിനെ തടഞ്ഞുവച്ച് നെഞ്ചിലും മുതുകിലും കുത്തി. വീട്ടുകാര്‍ ഒന്നും ചെയ്യരുതെന്ന് അപേക്ഷിച്ചിട്ടും ആക്രമണം തുടര്‍ന്നു. കുത്താന്‍ ഉപയോഗിച്ച കത്തി ഒളിപ്പിച്ചത് വാട്ടര്‍ മീറ്റര്‍ ബോക്സിലാണ്. ആയുധം പൊലീസ് കണ്ടെടുത്തു. കൊലപാതകം നടന്ന മുറിയില്‍നിന്ന് ബീയര്‍ കുപ്പികള്‍ കണ്ടെടുത്തെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈദിനെ തുടർന്ന് താൽകാലിക വെടിനിർത്തലുമായി പാകിസ്ഥാൻ, ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് അഫ്ഗാന് മുന്നറിയിപ്പ്

ഇറാൻ മിസൈൽ ആക്രമണം: ഇറാനിയൻ മിലിട്ടറി അറ്റാഷേമാരെ പുറത്താക്കി ഖത്തർ

ചൈനയും റഷ്യയും മാത്രമല്ല പാകിസ്ഥാനും അമേരിക്കയ്ക്ക് ഗുരുതര ആണവ ഭീഷണി : യുഎസ് ഇൻ്റലിജൻസ് ചീഫ് തുൾസി ഗബ്ബാർഡ്

ഇതിങ്ങനെ പോകാനാവില്ല, ഇറാനെതിരെ ഒറ്റക്കെട്ടായി 12 അറബ് രാജ്യങ്ങൾ, കടുത്ത മുന്നറിയിപ്പ് നൽകി സൗദി

അവസാനം വരെ സതീശൻ എതിർത്തു, സുധാകരൻ കടുപ്പിച്ചതോടെ ഹൈക്കമാൻഡ് വഴങ്ങി, കണ്ണൂരിൽ സുധാകരൻ തന്നെ

എല്ലാം കാണുക

ഏറ്റവും പുതിയത്

കോഴിക്കോട് പക്ഷിപ്പനി: ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്

'ബിജെപി വളരുകയാണ്, 30 സീറ്റുകള്‍ ഉറപ്പാണ്, ക്രിസ്ത്യന്‍ വോട്ടുകളും ലഭിക്കും': അനില്‍ ആന്റണി

രാഹുല്‍ ഗാന്ധിയുടെ കേരള സന്ദര്‍ശനം റദ്ദാക്കി

അമേരിക്ക ഒരുങ്ങുന്നത് ഖാർഗ് ദ്വീപ് പിടിച്ചടുക്കാനോ?, സൈനിക സന്നാഹങ്ങൾ ശക്തമാക്കിയതിൽ ആശങ്ക ശക്തമാകുന്നു

ഉയര്‍ന്ന വില നല്‍കി ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങിക്കൂട്ടുന്നു; ഏപ്രില്‍ മാസത്തെ വിതരണത്തിനായി വാങ്ങിയത് ആറുകോടി ബാരല്‍

അടുത്ത ലേഖനം
Show comments