Webdunia - Bharat's app for daily news and videos

Install App

10,000 രൂപ ധനസഹായം 5.98 ലക്ഷം പേര്‍ക്ക് നൽകി, തകർന്ന വീടുകൾ ഉടൻ പുനർ‌നിർമ്മിച്ച് നൽകും; ദുരിതാശ്വാസ പ്രവർത്തനങ്ങൾ മുഖ്യമന്ത്രി അവലോകനം ചെയ്തു

Webdunia
തിങ്കള്‍, 8 ഒക്‌ടോബര്‍ 2018 (20:02 IST)
പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയൻ അവലോകനം ചെയ്തു. 10,000 രൂപ വീതമുളള ധനസഹായം 5.98 ലക്ഷം പേര്‍ക്ക് വിതരണം ചെയ്തു. 954 പേരുടെ വീടും സ്ഥലവും പ്രളയത്തില്‍ പൂർണമായും നഷ്ടമായി. 16,661 വീടുകളാണ് പൂര്‍ണ്ണമായും തകര്‍ന്നത്. വീടുകളുടെ നിർമ്മാണവും അറ്റകുറ്റപ്പണികളും എത്രയും വേഗം പുർത്തിയാക്കൻ മുഖ്യമന്ത്രി നിർദേശം നൽകി. 
 
ലോകബാങ്കുമായും എ ഡി ബിയുമായും വായ്പ സംബന്ധിച്ച് ചര്‍ച്ച നടത്തിവരികയാണ്. നബാര്‍ഡ്, ഹഡ്കോ എന്നീ ഏജന്‍സികളില്‍ നിന്നും വായ്പയെടുക്കാന്‍ സർക്കാർ ആലോചിക്കുന്നുണ്ട്. വീട്ടുപകരണങ്ങള്‍ വാങ്ങുന്നതിന് കുടുംബശ്രീ മുഖേന ലഭ്യമാക്കുന്ന വായ്പയ്ക്ക് 1.42 ലക്ഷം പേര്‍ അപേക്ഷിച്ചിട്ടുണ്ട്. ഇതിനകം ബാങ്കുകള്‍ 60.81 കോടി രൂപ അനുവദിച്ചു.
 
പ്രളയത്തില്‍ 3,600 ഓളം കറവ പശുക്കള്‍ ചത്തുപോയിട്ടുണ്ട്. പകരം പശുവിനെ വാങ്ങുന്നതിന് സര്‍ക്കാര്‍ 33,000 രൂപ വീതം നല്‍കും.1,848 പേർ ഇപ്പോഴും 66 ക്യാമ്പുകളിലായി കഴിയുകയാണ് വീടും സ്ഥലവും പൂർണമായും നഷ്ടപ്പെട്ടവരാണ് ഇപ്പോഴും ക്യാമ്പുകളിൽ കഴിയുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാനിധിയിലേക്ക് ഇതുവരെ 1,740 കോടി രൂപ ലഭിച്ചതായും ചീഫ് സെക്രട്ടറി വിശദീകരിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

ക്രിക്കറ്റിലേക്ക് രാഷ്ട്രീയം കൊണ്ടുവരരുത്, ലെജൻഡ്സ് ലീഗിലെ ഇന്ത്യ- പാക് പോരാട്ടം ഉപേക്ഷിച്ചതിൽ പ്രതികരണവുമായി അഫ്രീദി

Pak vs Ban: ബംഗ്ലാദേശിനെതിരെ മുട്ടിനിൽക്കാൻ പോലും കെൽപ്പില്ല, നാണം കെട്ട് പാകിസ്ഥാൻ, ചരിത്രത്തിൽ ഇങ്ങനൊരു തോൽവി ഇതാദ്യം

എല്ലാം കാണുക

ഏറ്റവും പുതിയത്

വയറുവേദന കഠിനം; പാറശ്ശാലയില്‍ യുവതിയുടെ വയറ്റില്‍ നിന്ന് കണ്ടെത്തിയത് 41 റബര്‍ ബാന്‍ഡുകള്‍

Kargil Vijay Diwas 2025: കാര്‍ഗില്‍ സ്മരണയില്‍ രാജ്യം; കൊല്ലപ്പെട്ടത് 407 ഇന്ത്യന്‍ സൈനികര്‍

ഇസ്രയേല്‍ ഇന്റലിജന്‍സ് വിഭാഗത്തിലെ സൈനികര്‍ക്ക് അറബി ഭാഷയും ഇസ്ലാമിക പഠനവും നിര്‍ബന്ധമാക്കി

Govindachamy: റെയില്‍വെ സ്‌റ്റേഷനിലേക്കുള്ള വഴി തെറ്റി, ലക്ഷ്യം തമിഴ്‌നാട്ടില്‍ എത്തുക; ഇനി വിയ്യൂരില്‍ ഏകാന്ത തടവ്

ഗോവിന്ദച്ചാമിയെ തൃശൂരിലേക്ക് മാറ്റുന്നു; സുരക്ഷ വര്‍ധിപ്പിക്കും

അടുത്ത ലേഖനം
Show comments