Webdunia - Bharat's app for daily news and videos

Install App

കോൺഗ്രസ് ഇടപെട്ടു, സമാന്തര പ്രചരണം ചച്ചകൾക്ക് ശേഷം മതിയെന്ന് പിജെ ജോസഫ്

Webdunia
ഞായര്‍, 8 സെപ്‌റ്റംബര്‍ 2019 (11:57 IST)
കോട്ടയം: പാല ഉപ തിരഞ്ഞെടുപ്പിൽ നിലയാട് മയപ്പെടുത്തി പിജെ ജോസഫ് വിഭാഗം. യുഡി‌ഫുമായുള്ള ചർച്ചകൾക്ക് ശേഷം സമാന്തര പ്രചരണത്തിന്റെ കാര്യത്തിൽ തീരുമാനം എടുത്താൽ മതിയെന്ന് കോട്ടയം ജില്ലാ കമ്മറ്റിക് പിജെ ജോസഫ് നിർദേശം നൽകി. കോൺഗ്രസ് നേതാക്കൾ പ്രശ്ന പരിഹാരത്തിനായി നേരിട്ട് ഇടപെട്ടതോടെയാണ് പി ജെ ജോസഫ് നിലപട് പുനഃപരിശോധിക്കാൻ തീരുമാനിച്ചത്.
 
മണ്ഡലത്തിൽ ഒന്നിച്ചുള്ള പ്രചരണത്തിന് നിലവിൽ സാഹചര്യം ഇല്ല എന്ന് പിജെ ജോസഫ് തുറന്ന് വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് കോൺഗ്രസ് നേതാക്കൾ വീണ്ടും അനുനയ നീങ്ങളുമായി എത്തിയത്. കഴിഞ്ഞ ദിവസം കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പാലയിലെത്തി നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. ഉമ്മൻ ചാണ്ടി അടക്കമുള്ളവർ പിജെ ജോസഫുമായി ഫോണിൽ സംസാരിക്കുകയും ചെയ്തു. ഇതോടെയാണ് സമാന്തര പ്രചരണം ഉടൻ വേണ്ടെന്ന തിരുമാനത്തിലേക്ക് പിജെ ജോസഫ് എത്തിയത്.     

വിഷയത്തിൽ കോൺഗ്രസ് നേതാക്കൾ ഇടപെട്ടിട്ടുണ്ട്. സമാന്തര പ്രചരണത്തിൽ ചർച്ച ചെയത് തീരുമാനം എടുക്കുമെന്നും ഇതിനായി മോൺസ് ജോസഫിനെയും ജോയ് എബ്രഹാമിനെയും ചുമതലപ്പെടുത്തിയതായും പിജെ ജോസഫ് പറഞ്ഞു. രണ്ട് ദിവസത്തിനുള്ളിൽ പ്രചരണത്തിന്റെ കാര്യത്തിൽ ജോസഫ് വിഭാഗം അന്തിമ തീരുമാനം എടുക്കും എന്നാണ് റിപ്പോർട്ടുകൾ. 

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

തന്റെ സ്ഥാനാര്‍ത്ഥിക്ക് കാലുകൊണ്ട് വോട്ട് ചെയ്ത് അങ്കിത് സോനി

പഴയ പോലെ ഇനി ഊട്ടി- കൊടൈക്കാനാൽ യാത്രകൾ പറ്റില്ല, ഇന്ന് മുതൽ ഇ - പാസ് നിർബന്ധം

കേരളത്തിൽ വോട്ടുവിഹിതം കൂടും, 2 സീറ്റ് നേടുമെന്ന വിലയിരുത്തലിൽ ബിജെപി

പണം സൂക്ഷിക്കേണ്ടത് അവനവന്റെ ഉത്തരവാദിത്തം: പണം നിക്ഷേപിക്കുന്നതിന് മുന്‍പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ലോക്‌സഭാ മൂന്നാംഘട്ട വോട്ടെടുപ്പ്: ഇന്ന് ജനവിധിതേടുന്ന 1300 സ്ഥാനാര്‍ത്ഥികളില്‍ വനിതകള്‍ 120 മാത്രം, കണക്കുകള്‍ ഇങ്ങനെ

അടുത്ത ലേഖനം
Show comments