ബാലികയെ പീഡിപ്പിച്ച 65 കാരനു ഏഴു വർഷം കഠിന തടവും പിഴയും

എ കെ ജെ അയ്യർ
ഞായര്‍, 14 ജനുവരി 2024 (13:42 IST)
തിരുവനന്തപുരം: നാല് വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ച 65 കാരനെ കോടതി ഏഴു വർഷത്തെ കഠിന തടവിനും 25000 രൂപ പിഴയും വിധിച്ചു. അയൽവാസിയായ പെൺകുട്ടിയെ പീഡിപ്പിച്ച മുരളീധരനെയാണ് പ്രത്യേക പോക്സോ കോടതി ജഡ്ജി ആർ.രേഖ ശിക്ഷിച്ചത്.
 
2021 ജൂലൈ ഇരുപത്തൊന്നിനായിരുന്നു കേസിനു ആസ്പദമായ സംഭവം നടന്നത്. പിഴ ഒടുക്കിയില്ലെങ്കിൽ പ്രതിക്ക് നാല് മാസം അധിക തടവ് ശിക്ഷ കൂടി അനുഭവിക്കണം. പെൺകുട്ടിയുടെ പിതാവിനെ പോലീസ് കസ്റ്റഡിയിലെടുത്ത സംഭവം അന്വേഷിക്കുന്നതിനായി കുട്ടിയുടെ മാതാവ് പോലീസ് സ്റ്റേഷനിലേക്ക് പോയ തക്കത്തിനായിരുന്നു പ്രതി കുട്ടിയെ പീഡിപ്പിച്ചത്.
 
വീടിനു പുറത്തു നിന്നിരുന്ന കുടുംബശ്രീ പ്രവർത്തകരാണ് വിവരം പോലീസിൽ അറിയിച്ചത്. ദൃക്‌സാക്ഷികൾ പ്രതിക്കെതിരെ കോടതിയിൽ മൊഴിയും നൽകിയിരുന്നു. അതേസമയം പ്രതിക്കെതിരെ മൊഴി നൽകാൻ കുട്ടിയുടെ പിതാവ് തയ്യാറായില്ലെങ്കിലും കോടതി പ്രതിയെ ശിക്ഷിക്കുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ലാഭമുണ്ടാക്കാനായി സാധനങ്ങളോ സേവനങ്ങളോ വാങ്ങുന്നവര്‍ ഉപഭോക്താക്കളല്ലെന്ന് സുപ്രീംകോടതി

തദ്ദേശ തിരഞ്ഞെടുപ്പ്: മത്സരിക്കാത്തത് വിവാദങ്ങള്‍ ഭയന്നല്ലെന്ന് ആര്യ രാജേന്ദ്രന്‍

നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം ഇന്ന് മുതല്‍: കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് നിര്‍ദേശം

സ്ഫോടനത്തിന് പിന്നിൽ താലിബാൻ, വേണമെങ്കിൽ ഇന്ത്യയ്ക്കും താലിബാനുമെതിരെ യുദ്ധത്തിനും തയ്യാറെന്ന് പാകിസ്ഥാൻ

'ഞങ്ങള്‍ കൊണ്ട അടിയും സീറ്റിന്റെ എണ്ണവും നോക്ക്'; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അതൃപ്തി പരസ്യമാക്കി യൂത്ത് കോണ്‍ഗ്രസ്

അടുത്ത ലേഖനം
Show comments