Select Your Language

Notifications

webdunia
webdunia
webdunia
webdunia

തിരുവനന്തപുരത്ത് അഞ്ച് വയസ്സുകാരിയെ മുത്തച്ഛന്‍ പീഡിപ്പിച്ച സംഭവം: പ്രതിക്ക് 102 വര്‍ഷം കഠിന തടവും 1,05,000 രൂപ പിഴയും ശിക്ഷ

തിരുവനന്തപുരത്ത് അഞ്ച് വയസ്സുകാരിയെ മുത്തച്ഛന്‍ പീഡിപ്പിച്ച സംഭവം: പ്രതിക്ക് 102 വര്‍ഷം കഠിന തടവും 1,05,000 രൂപ പിഴയും ശിക്ഷ

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 8 ഒക്‌ടോബര്‍ 2024 (18:39 IST)
തിരുവനന്തപുരം : അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ അപ്പൂപ്പനായ ഫെലിക്‌സ് (62)ന് 102 വര്‍ഷം കഠിന തടവും ഒരു ലക്ഷത്തി അയ്യായിരം രൂപ പിഴയ്ക്കും  തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി ആര്‍ രേഖ ശിക്ഷിച്ചു. പിഴ തുക കുട്ടിക്ക് നല്‍കണമെന്നും അടച്ചില്ലെങ്കില്‍ രണ്ട് വര്‍ഷവും മൂന്നുമാസവും കൂടുതല്‍ തടവ് അനുഭവിക്കണം എന്ന് കോടതി പറഞ്ഞു. 
 
2020 നവംബര്‍ മാസം മുതല്‍ 2021 ഫെബ്രുവരി വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവം നടന്നത് .പ്രതി കുട്ടിയുടെ അമ്മയുടെ അച്ഛന്റെ ചേട്ടനാണ് .കുട്ടി കളിക്കാനായി അപ്പൂപ്പന്റെ വീട്ടില്‍ പോയപ്പോള്‍ ആണ് പ്രതി കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ മൂന്നു ദിവസങ്ങളില്‍ വിരല്‍ കടത്തി പീഡിപ്പിച്ചത് .വേദന കൊണ്ട് കുട്ടി  കരഞ്ഞപ്പോള്‍ പ്രതി ഭീഷണിപ്പെടുത്തി. പുറത്തു പറഞ്ഞാല്‍ ഉപദ്രവിക്കും എന്ന് പ്രതി പറഞ്ഞതിനാല്‍ കടുത്ത വേദനയുണ്ടായിരുന്നെങ്കിലും  പേടിച്ചു പുറത്തു പറഞ്ഞില്ല. 
 
കുട്ടികളോട് കളിക്കുമ്പോള്‍ പ്രതി  മോശമാണെന്ന്  കുട്ടി പറഞ്ഞത് അമ്മുമ്മ കേട്ടിരുന്നു. അമ്മുമ്മ കൂടുതല്‍ വിവരം ചോദിച്ചപ്പോഴാണ് പീഡനത്തിനെ കുറിച് പറഞ്ഞത്. അമ്മുമ്മ കുട്ടിയുടെ രഹസ്യ ഭാഗം പരിശോദിച്ചപ്പോള്‍ അവിടം ഗുരുതരമായി മുറിവേറ്റിരുന്നു. ഉടനെ ഡോക്ടറിനെ അറിയിക്കുകെയും കഠിനംകുളം പോലീസില്‍ വിവരം  അറിയിച്ചു.  വൈദ്യ പരിശോധനയില്‍ സ്വകാര്യ ഭാഗത്തെ മുറിവ് ഡോക്ടര്‍ രേഖപ്പെടുത്തിയിരുന്നു. മുറയ്ക്ക് അപ്പുപ്പന്‍ ആയ പ്രതി നടത്തിയത് ക്രൂരമായ പ്രവര്‍ത്തിയായതിനാല്‍ യാതൊരു ദയയും അര്‍ഹിക്കുന്നില്ലന്ന് കോടതി വിധി ന്യായത്തില്‍ പറയുന്നു. സമൂഹ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവമായതിനാല്‍ കൂടിയ ശിക്ഷ തന്നെ പ്രതി അനുഭവിക്കണമെന്നും ജഡ്ജ് പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചരിത്രം തിരുത്തി കെ.എസ്.ആര്‍.ടി.സി; യാത്രയിതര വരുമാനത്തില്‍ അഞ്ച് കോടിയിലേറെ നേട്ടം !