പോക്സോ കേസിൽ 45 കാരന് 13 വർഷം തടവും പിഴയും

എ കെ ജെ അയ്യര്‍
തിങ്കള്‍, 18 മാര്‍ച്ച് 2024 (18:49 IST)
തിരുവനന്തപുരം: പോക്സോ കേസിൽ പ്രതിയായ നാല്പത്തഞ്ചുകാരനെ കോടതി പതിമൂന്നു വർഷത്തെ കഠിന തടവിനും 60000 രൂപ പിഴയും വിധിച്ചു. കാട്ടാക്കട മംഗലയ്ക്കൽ ഊറ്റുകുഴിയിൽ താമസിക്കുന്ന പാപ്പനംകോട് സത്യൻ നഗർ മലമേൽക്കുന്നു തെക്കേക്കര വീട്ടിൽ ബെൻറോയി ഐസക്കിനെയാണ് കോടതി ശിക്ഷിച്ചത്.

2014 ഡിസംബർ ഒന്നാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിനാണ് ഇയാളെ ശിക്ഷിച്ചത്. പിന്നീട് രണ്ടു തവണ കൂടി ഇയാൾ കുട്ടിയെ ഭീഷണിപ്പെടുത്തി ഉപദ്രവിച്ചിരുന്നു.

ഭയന്നുപോയ കുട്ടി വിവരം രക്ഷിതാക്കളെ അറിയിക്കുകയും ചൈൽഡ് ലൈൻ അധികൃതർ വഴി പോലീസിൽ പരാതി നൽകുകയും ചെയ്തു. തുടർന്ന് കാട്ടാക്കട ഇൻസ്പെക്ടര്മാരായിരുന്ന സുനിൽകുമാർ, ബിജു കുമാർ എന്നിവരാണ് കേസ് രജിസ്റ്റർ ചെയ്തു കുറ്റപത്രം സമർപ്പിച്ചത്. കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ്.രമേശ് കുമാർ ശിക്ഷിച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

കന്യാകുമാരി കടലിനും ഭൂമധ്യ രേഖക്ക് സമീപമുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ചക്രവാതച്ചുഴി; തെക്കന്‍ ജില്ലകളില്‍ തോരാ മഴ

പിവി അൻവറിൻറെ വീട്ടിലെ റെയ്‌ഡ്‌; തിരിച്ചടിയായി ഇ.ഡി റിപ്പോർട്ട്

Pooja Bumper Lottery: പൂജ ബമ്പർ നറുക്കെടുത്തു; ഒന്നാം സമ്മാനം ഈ നമ്പറിന്, നേടിയതാര്?

കൊല്ലപ്പെട്ടത് ലൈംഗിക തൊഴിലാളി; കൊലപാതകത്തിന് പിന്നിലെ കാരണം പറഞ്ഞ് പ്രതി

തൊഴിൽ നിയമങ്ങൾ മാറി; പുതിയ മാറ്റങ്ങൾ എന്തെല്ലാം? അറിയേണ്ടതെല്ലാം

അടുത്ത ലേഖനം
Show comments