പോക്സോ കേസിൽ 45 കാരന് 13 വർഷം തടവും പിഴയും

എ കെ ജെ അയ്യര്‍
തിങ്കള്‍, 18 മാര്‍ച്ച് 2024 (18:49 IST)
തിരുവനന്തപുരം: പോക്സോ കേസിൽ പ്രതിയായ നാല്പത്തഞ്ചുകാരനെ കോടതി പതിമൂന്നു വർഷത്തെ കഠിന തടവിനും 60000 രൂപ പിഴയും വിധിച്ചു. കാട്ടാക്കട മംഗലയ്ക്കൽ ഊറ്റുകുഴിയിൽ താമസിക്കുന്ന പാപ്പനംകോട് സത്യൻ നഗർ മലമേൽക്കുന്നു തെക്കേക്കര വീട്ടിൽ ബെൻറോയി ഐസക്കിനെയാണ് കോടതി ശിക്ഷിച്ചത്.

2014 ഡിസംബർ ഒന്നാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിനാണ് ഇയാളെ ശിക്ഷിച്ചത്. പിന്നീട് രണ്ടു തവണ കൂടി ഇയാൾ കുട്ടിയെ ഭീഷണിപ്പെടുത്തി ഉപദ്രവിച്ചിരുന്നു.

ഭയന്നുപോയ കുട്ടി വിവരം രക്ഷിതാക്കളെ അറിയിക്കുകയും ചൈൽഡ് ലൈൻ അധികൃതർ വഴി പോലീസിൽ പരാതി നൽകുകയും ചെയ്തു. തുടർന്ന് കാട്ടാക്കട ഇൻസ്പെക്ടര്മാരായിരുന്ന സുനിൽകുമാർ, ബിജു കുമാർ എന്നിവരാണ് കേസ് രജിസ്റ്റർ ചെയ്തു കുറ്റപത്രം സമർപ്പിച്ചത്. കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ്.രമേശ് കുമാർ ശിക്ഷിച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Gold Price: ഇന്നും 3000ത്തിലധികം രൂപയുടെ വർധനവ്, പൊന്ന് തൊട്ടാൽ പൊള്ളും

അമേരിക്കൻ വ്യാപാര ഭീഷണികളെ മറികടക്കാൻ ഇന്ത്യ, ചരിത്രപരമായ ഇന്ത്യ-യൂറോപ്യൻ യൂണിയൻ വ്യാപാര കരാർ അന്തിമഘട്ടത്തിൽ

Kerala Assembly Elections : കേരളത്തിൽ ഭരണവിരുദ്ധ വികാരം ശക്തം, വിഡി സതീശൻ മുഖ്യമന്ത്രിയാകാൻ സാധ്യത: എൻഡിടിവി സർവ്വെ

Sunita Williams : 27 വർഷത്തെ ദീർഘസേവനം, ബഹിരാകാശ യാത്രികയായ സുനിത വില്യംസ് നാസയിൽ നിന്ന് വിരമിച്ചു

Rahul Mamkoottathil : മൂന്നാമത്തെ പരാതിയിൽ പോലീസ് നീക്കം അതീവരഹസ്യമായി, പരാതിക്കാരി വിദേശത്തെന്ന് സൂചന

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വന്തം ഇരിപ്പിടത്തില്‍ ഇരിക്കുന്നത് അച്ചടക്കത്തിന്റെ ഭാഗം, ആരും തെറ്റിദ്ധരിക്കണ്ട, എന്നും ബിജെപിക്കൊപ്പം : ആര്‍ ശ്രീലേഖ

പ്രധാനമന്ത്രിയുടെ സ്വീകരണ ചടങ്ങില്‍ നിന്ന് മേയറെ ഒഴിവാക്കിയ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്: മന്ത്രി വി ശിവന്‍കുട്ടി

'ഞാൻ അങ്ങനെ പറഞ്ഞിട്ടേ ഇല്ല..." കോടതിയിൽ മലക്കം മറിഞ്ഞ് സതീശൻ; കടകംപള്ളിക്കെതിരെയുള്ള നിലപാട് മാറ്റി

അഞ്ചാമത്തെ നിയമലംഘനത്തിന് ലൈസന്‍സ് റദ്ദാക്കും; ചലാന്‍ അടയ്ക്കാത്ത വാഹനം കസ്റ്റഡിയിലെടുക്കും, പുതിയ വാഹന നിയമങ്ങള്‍ പ്രാബല്യത്തില്‍

ശബരിമല സ്വര്‍ണക്കൊള്ള കേസ്: കടകംപള്ളിയെ വീണ്ടും ചോദ്യം ചെയ്യാന്‍ എസ്‌ഐടി

അടുത്ത ലേഖനം
Show comments