Webdunia - Bharat's app for daily news and videos

Install App

“ഞാന്‍ എസ്എഫ്‌ഐക്കൊപ്പമായിരുന്നു”; സംഘപരിവാറിന്റെ പ്രചാരണത്തെ തള്ളി വിനീത് രംഗത്ത്

സംഘപരിവാറിന്റെ പ്രചാരണത്തെ തള്ളി വിനീത് രംഗത്ത്

Webdunia
ബുധന്‍, 31 മെയ് 2017 (15:33 IST)
കാമ്പസ് ജീവിതത്തിലും അതിനുശേഷവും തന്റെ മനസ് ഏതു പാര്‍ട്ടിക്കൊപ്പമാണെന്ന് വെളിപ്പെടുത്തി ഇന്ത്യന്‍ ഫുട്ബോള്‍ താരം സികെ വിനീത്. സോഷ്യല്‍ മീഡിയകളില്‍ പൂര്‍വ്വ കാലത്തെ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ സജീവമായതോടെയാണ് വെളിപ്പെടുത്തലുമായി വിനീത് തന്നെ രംഗത്തെത്തിയത്.

റിപ്പോര്‍ട്ടര്‍ ചാനലിലെ 'ക്ലോസ് എന്‍കൗണ്ടര്‍' എന്ന പരിപാടിയിലാണ് വിനീത് മനസ് തുറന്നത്.

കാമ്പസ് ജീവിതത്തില്‍ എസ്എഫ്ഐ നേതാക്കന്‍മാരായിരുന്നു എന്റെ അടുത്ത സുഹൃത്തുക്കള്‍. അവര്‍ ആവശ്യപ്പെട്ടപ്പോഴാണ് എസ്എഫ്‌ഐ പാനലില്‍ മത്സരിച്ചത്. ഈ പാനലില്‍ നിന്ന് മത്സരിച്ചാണ് ജനറല്‍ ക്യാപ്റ്റനായത്.
പാര്‍ട്ടിയും കാഴ്‌ചപ്പാടുകളും തന്റെയുള്ളില്‍ ഇപ്പോഴുമുണ്ടെന്നും വിനീത് പറഞ്ഞു.

എസ്എഫ്ഐയുടെ പാനലില്‍ ആണെങ്കില്‍ കൂടി ജനറല്‍ ക്യാപ്റ്റന്‍ സ്പോര്‍ട്സിന്റെ സ്ഥാനത്തേക്കാണ് മത്സരിച്ചതെന്നും വിനീത് വ്യക്തമാക്കി.

വിനീതിന്റെ രാഷ്‌ട്രീയ ബന്ധത്തെ ചൊല്ലി സമൂഹമാധ്യമങ്ങള്‍ ചര്‍ച്ച രൂക്ഷമായിരുന്നു. കോളേജ് കാലഘട്ടത്തില്‍ എബിവിപിയ്ക്ക് വേണ്ടിയാണ് അദ്ദേഹം മത്സരിച്ചതെന്ന് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ വ്യാപകമായി പ്രചാരണം നടത്തിയിരുന്നു. ഇതോടെയാണ് നിലപാട് വ്യക്തമാക്കി വിനീത് തന്നെ രംഗത്തെത്തിയത്.

വായിക്കുക

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ഉപേക്ഷിക്കും': വീഡിയോയ്ക്ക് ലൈക്ക് അടിച്ച് സാമന്ത

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ആക്രമണങ്ങൾക്ക് പിന്നിലുള്ള ടിആർഎഫ്

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കസൂരി, രണ്ട് മാസം മുന്‍പ് പാക്കിസ്ഥാനില്‍; സുരക്ഷാവീഴ്ചയും തിരിച്ചടിയായി

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ഷൈനുമായുള്ള ചാറ്റ് ക്ലിയര്‍ ചെയ്ത നിലയില്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇനി ലോകത്ത് ആരുമായും സൗഹൃദമാകാം, ചാറ്റുകൾക്ക് തത്സമയ തർജമ, ഫീച്ചറുമായി വാട്സാപ്പ്

ബധിരനും മൂകനുമായ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചു; സര്‍ക്കാര്‍ സ്‌കൂളിലെ മേട്രന് 18 വര്‍ഷം കഠിന തടവ്

കെഎസ്ആര്‍ടിസി ബസ് ജീവനക്കാരുടെ ബുദ്ധിപരമായ നീക്കം; തട്ടിക്കൊണ്ടുപോയ മൂന്നര വയസ്സുകാരിയെ രക്ഷപ്പെടുത്തി

ഭീകരവാദികൾക്കെതിരാണെന്ന് കശ്മീരികൾ തെളിയിച്ചു, അവർക്ക് മതിയായി: ഗുലാം നബി ആസാദ്

പഹല്‍ഗാം ഭീകരാക്രമണം: വിനോദയാത്രികര്‍ക്കായി ജമ്മു കാശ്മീര്‍ സര്‍ക്കാര്‍ അടിയന്തര ഹെല്‍പ് ഡെസ്‌ക്കുകള്‍ ഒരുക്കി

അടുത്ത ലേഖനം
Show comments