KRail: 'കോണ്‍ഗ്രസുകാര്‍ക്ക് കല്ലുവേണമെങ്കില്‍ നമ്മള്‍ എത്തിച്ചുകൊടുക്കാം'; കല്ലുവാരിക്കൊണ്ടുപോയാല്‍ പദ്ധതി തടയാന്‍ സാധിക്കുമോയെന്ന് കോടിയേരി

സിആര്‍ രവിചന്ദ്രന്‍
ശനി, 19 മാര്‍ച്ച് 2022 (13:59 IST)
കോണ്‍ഗ്രസുകാര്‍ക്ക് കല്ലുവേണമെങ്കില്‍ നമ്മള്‍ എത്തിച്ചുകൊടുക്കാമെന്നും കല്ലുവാരിക്കൊണ്ടുപോയാല്‍ പദ്ധതി തടയാന്‍ സാധിക്കുമോയെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേരളത്തില്‍ ആദ്യമായാണ് വികസനങ്ങളെയെല്ലാം എതിര്‍ക്കുന്ന പ്രതിപക്ഷമുണ്ടാകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കൂടാതെ തെറ്റിദ്ധാരണ പരത്തി കേരളത്തെ കലാപഭൂമിയാക്കാന്‍ ശ്രമം നടക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കോണ്‍ഗ്രസ്, ബിജെപി, എസ്ഡിപി ഐ, ജമാ അത്ത് ഇസ്ലാമി എന്നിവരുടെ സംയുക്തനീക്കമാണ് കേരളത്തില്‍ നടുക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
 
തിരൂരില്‍ സില്‍വര്‍ലൈനെതിരെ വന്‍ പ്രതിഷേധം. പൊലീസും നാട്ടുകാരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാകുകയാണ്. കല്ലുകള്‍ സ്ഥാപിച്ചയുടന്‍ നാട്ടുകാര്‍ പിഴുതെറിയുന്നു. വെങ്ങാനൂര്‍ ജുമാ മസ്ജിദിന്റെ പറമ്പില്‍ കല്ലിടുന്നത് ഒഴിവാക്കിയെങ്കിലും വീടുകളുടെ പറമ്പില്‍ കല്ലിടുകയാണ്. പുനഃരധിവാസത്തെ കുറിച്ച് ഒരുവ്യക്തതയും നല്‍കാതെയാണ് സര്‍ക്കാര്‍ നടപടിയെന്ന് നാട്ടുകാര്‍ പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് പി കെ ശശി രാജിവെച്ചു, പാർട്ടിവിട്ടേക്കുമെന്ന് അഭ്യൂഹം

ഞാൻ എന്ത് ചെയ്യാനാണ്, സിനിമ റിലീസ് ചെയ്യാൻ ഒരു പിന്തുണയും ലഭിക്കുന്നില്ല, ജനനായകനെ പറ്റി എച്ച് വിനോദ്

കോപ്പിറൈറ്റ് അടിച്ചുനടന്ന ഇളയരാജയ്ക്ക് പണികൊടുത്ത് സരിഗമ, 134 പാട്ടുകൾ ഉപയോഗിക്കുന്നതിൽ വിലക്കി ഡൽഹി ഹൈക്കോടതി

തിരെഞ്ഞെടുപ്പ് അടുത്തു, ശബരിമല യുവതീപ്രവേശന വിഷയത്തിൽ കരുതലോടെ സർക്കാർ, എന്ത് നിലപാടെടുക്കും?

എല്ലാം കാണുക

ഏറ്റവും പുതിയത്

ഖമനേയിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി ഇന്ത്യ; ഇറാന്‍ വിദേശകാര്യ മന്ത്രിയുമായി സംസാരിച്ചെന്ന് എസ് ജയശങ്കര്‍

കിടപ്പുമുറിയിലെ എസി യൂണിറ്റിനുള്ളില്‍ കണ്ടെത്തിയത് അഞ്ച് പാമ്പുകളെ!

'സൈനിക സംഘര്‍ഷം ഒരു പ്രശ്‌നത്തിനും പരിഹാരമല്ല': ഇറാന്‍, ഇസ്രായേല്‍, ഉക്രെയ്ന്‍ യുദ്ധങ്ങളെക്കുറിച്ച് പ്രധാനമന്ത്രി മോദി

പശ്ചിമേഷ്യൻ സംഘർഷം, മധ്യസ്ഥതയ്ക്ക് സന്നദ്ധത അറിയിച്ച് ചൈന

ഡോക്ടര്‍മാരുടെ പണിമുടക്ക് പിന്‍വലിച്ചതോടെ കേരളത്തില്‍ മെഡിക്കല്‍ സേവനങ്ങള്‍ സാധാരണനിലയിലേക്ക്

അടുത്ത ലേഖനം
Show comments