Rahul Mamkootathil: ആരോപണം ഉന്നയിച്ച യുവതിക്കെതിരെ വാര്‍ത്താസമ്മേളനം നടത്താന്‍ രാഹുലിന്റെ പദ്ധതി; തടഞ്ഞ് കോണ്‍ഗ്രസ് നേതൃത്വം

ആരോപണം ഉന്നയിച്ച യുവതിക്കെതിരെ ചില സ്‌ക്രീന്‍ഷോട്ടുകള്‍ സഹിതം സംസാരിക്കുകയായിരുന്നു രാഹുലിന്റെ പദ്ധതിയെന്നാണ് വിവരം

രേണുക വേണു
ശനി, 23 ഓഗസ്റ്റ് 2025 (18:32 IST)
Rahul Mamkootathil: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ വാര്‍ത്താസമ്മേളനം റദ്ദാക്കിയത് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഇടപെടലിനെ തുടര്‍ന്ന്. പത്തനംതിട്ടയിലെ വീട്ടിലേക്ക് രാഹുല്‍ മാധ്യമങ്ങളെ വിളിച്ചുചേര്‍ത്തിരുന്നു. തനിക്കെതിരായ ആരോപണങ്ങളില്‍ പ്രതികരിക്കാനാണ് രാഹുല്‍ മാധ്യമങ്ങളെ കാണാന്‍ തീരുമാനിച്ചത്. എന്നാല്‍ അവസാന മിനിറ്റില്‍ ഈ തീരുമാനം ഉപേക്ഷിച്ചു. 
 
ആരോപണം ഉന്നയിച്ച യുവതിക്കെതിരെ ചില സ്‌ക്രീന്‍ഷോട്ടുകള്‍ സഹിതം സംസാരിക്കുകയായിരുന്നു രാഹുലിന്റെ പദ്ധതിയെന്നാണ് വിവരം. സ്വയം പ്രതിരോധം തീര്‍ക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ ഇതറിഞ്ഞ കോണ്‍ഗ്രസ് നേതൃത്വം മാധ്യമങ്ങളെ കണ്ട് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കരുതെന്ന് ആവശ്യപ്പെട്ടു. 
 
ആരോപണം ഉന്നയിച്ച യുവതിക്കെതിരെ സംസാരിച്ചാല്‍ അത് പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കും. നിയമപരമായി നേരിടുക മാത്രമാണ് പോംവഴി. അല്ലാതെ ഇരയായ സ്ത്രീക്കെതിരെ സംസാരിച്ചാല്‍ പാര്‍ട്ടി കൂടി പ്രതിരോധത്തിലാകും. മാധ്യമങ്ങളോടു ഇപ്പോള്‍ പ്രതികരിക്കേണ്ട ആവശ്യമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ രാഹുലിനു നിര്‍ദേശം നല്‍കുകയായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗണഗീത വിവാദം; കുട്ടികള്‍ ചൊല്ലിയത് തീവ്രവാദ ഗാനമൊന്നുമല്ലല്ലോയെന്ന് സുരേഷ് ഗോപി

9 സ്റ്റോപ്പുകൾ, 8 മണിക്കൂർ 40 മിനിറ്റിൽ ബെംഗളൂരുവിലെത്തും; എറണാകുളം-ബംഗളുരു വന്ദേഭാരത് ഹൗസ്ഫുള്‍

Rain Alert: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

മന്ത്രി കെ എൻ ബാലഗോപാൽ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു

കേരളത്തില്‍ വേര്‍പിരിയാന്‍ കാത്തിരിക്കുന്നത് 39,067 ദമ്പതികള്‍, കുടുംബ കോടതികളില്‍ കേസുകള്‍ പെരുകുന്നു

അടുത്ത ലേഖനം
Show comments