സംസ്ഥാന ഭരണത്തില്‍ മുമ്പെങ്ങുമില്ലാത്ത അനിശ്ചിതത്വം: ചെന്നിത്തല

സംസ്ഥാന ഭരണത്തില്‍ മുമ്പെങ്ങുമില്ലാത്ത അനിശ്ചിതത്വം: ചെന്നിത്തല

Webdunia
വ്യാഴം, 16 നവം‌ബര്‍ 2017 (10:08 IST)
സംസ്ഥാന ഭരണത്തിൽ മുമ്പെങ്ങുമില്ലാത്ത അനശ്ചിതാവസ്ഥയാണുള്ളതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയനില്‍ വിശ്വാസമില്ലാത്ത സിപിഐ മന്ത്രിമാർ അധികാരത്തിൽ തുടരരുത്. ഇവർ ഇനി മന്ത്രിസഭയിൽ തുടരുന്നത് അധാർമികവും അസാധാരണമായ സംഭവമാണെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിസഭയിലെ നാല് മന്ത്രിമാര്‍ സമാന്തര മന്ത്രിസഭാ യോഗം ചേര്‍ന്നത് കേരള ചരിത്രത്തില്‍ ആദ്യമാണ്. ഈ മുന്നണിക്ക് എങ്ങനെ കേരളത്തെ നയിക്കാന്‍ കഴിയും. കാബിനറ്റ് അംഗങ്ങളെ വിശ്വാസത്തില്‍ എടുക്കാന്‍ കഴിയാത്ത മുഖ്യമന്ത്രിക്ക് എങ്ങനെ ജനങ്ങളെ വിശ്വാസത്തിലെടുക്കാന്‍ കഴിയുമെന്നും ചെന്നിത്തല ചോദിച്ചു.

സ്വന്തം അഭിപ്രായം അറിയിക്കാൻ സിപിഐ മന്ത്രിമാർ സമരം ചെയ്യേണ്ട ഗതികേടിലാണ്. ഭരണ പ്രതിസന്ധിയാണ് ഇതിലൂടെ കാണുന്നത്. ദുര്‍ബലനായ മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നത്. ഉപാധികളോടെയാണ് തോമസ് ചാണ്ടി രാജിവെച്ചതെന്നത് അപഹാസ്യ നടപടിയാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

എന്തു ഉപാധിയാണ് തോമസ് ചാണ്ടിയുടെ രാജിക്ക് വേണ്ടി മുഖ്യമന്ത്രി ഉറപ്പ് നല്‍കിയത്. ആദ്യം ഓടിയെത്തുന്നവര്‍ക്ക് മന്ത്രിസ്ഥാനം നല്‍കുമെന്ന് പറയാന്‍ ഇതെന്താ റിലേ മത്സരമാണോ എന്നും ചെന്നിത്തല ചോദിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ തിരഞ്ഞെടുപ്പ്: നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണ സമയപരിധി നാളെ മൂന്ന് മണിവരെ മാത്രം

മംദാനി ആവശ്യപ്പെട്ടു, താന്‍ സമ്മതം മൂളിയെന്ന് ട്രംപ്, വെള്ളിയാഴ്ച വൈറ്റ് ഹൗസില്‍ കൂടിക്കാഴ്ച

എട്ട് മാസം ഗര്‍ഭിണിയായ ആദിവാസി യുവതിയെ കാണാതായി; വനമേഖലയില്‍ ഡ്രോണ്‍ ഉപയോഗിച്ച് തിരച്ചില്‍

കെഎസ്ഇബി ജീവനക്കാരുടെ അശ്രദ്ധ: അപകടത്തില്‍ പരിക്കേറ്റ ബെറ്റ്സന്‍ ബാബു ചികിത്സയിലിരിക്കെ മരിച്ചു

ശബരിമലയില്‍ ഇന്നുമുതല്‍ 75,000 പേര്‍ക്ക് മാത്രം ദര്‍ശനം; സ്‌പോട്ട് ബുക്കിംഗ് 5000 പേര്‍ക്ക് മാത്രം

അടുത്ത ലേഖനം
Show comments