Webdunia - Bharat's app for daily news and videos

Install App

ചെന്നിത്തലയുടെ 'പൂഴിക്കടകന്‍'; സതീശന്‍ തള്ളിയ അന്‍വറിനെ 'ചേര്‍ത്തുപിടിച്ചു', പോര് മുറുകുന്നു

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കോണ്‍ഗ്രസിനുള്ളിലെ തര്‍ക്കം കൂടുതല്‍ രൂക്ഷമാകുന്ന നിലയിലേക്കാണ് പോകുന്നത്

രേണുക വേണു
വ്യാഴം, 29 മെയ് 2025 (11:44 IST)
കോണ്‍ഗ്രസില്‍ വി.ഡി.സതീശന്‍ - രമേശ് ചെന്നിത്തല പോര് രൂക്ഷമാകുന്നു. പി.വി.അന്‍വറിന്റെ കാര്യത്തില്‍ വ്യത്യസ്ത നിലപാടുമായി ചെന്നിത്തല രംഗത്തെത്തി. അന്‍വറിനെ കാര്യമായെടുക്കേണ്ടെന്ന് സതീശന്‍ പറയുമ്പോള്‍ 'ചേര്‍ത്തുപിടിക്കുന്ന' നിലപാടാണ് ചെന്നിത്തലയുടേത്. 
 
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കോണ്‍ഗ്രസിനുള്ളിലെ തര്‍ക്കം കൂടുതല്‍ രൂക്ഷമാകുന്ന നിലയിലേക്കാണ് പോകുന്നത്. അന്‍വര്‍ കോണ്‍ഗ്രസിനു തലവേദനയല്ലെന്നും പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും ചെന്നിത്തല പറഞ്ഞു. ന്യൂസ് 18 ചാനലിനോടാണ് ചെന്നിത്തലയുടെ പ്രതികരണം. അന്‍വര്‍ നിലമ്പൂരില്‍ മത്സരിക്കില്ലെന്നാണ് ചെന്നിത്തലയുടെ പ്രതികരണം. ഇതിനോടകം അന്‍വറുമായി ചെന്നിത്തല ഫോണില്‍ സംസാരിച്ചെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സതീശന്‍ ഇടഞ്ഞുനില്‍ക്കുന്ന സാഹചര്യത്തില്‍ ചെന്നിത്തലയെ സ്വാധീനിച്ച് കളംപിടിക്കാനാണ് അന്‍വറും ശ്രമിക്കുന്നത്. 
 
പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും അന്‍വറിനു കോണ്‍ഗ്രസ് വഴങ്ങേണ്ടതില്ലെന്ന ഉറച്ച തീരുമാനത്തിലാണ്. അതിനിടയിലാണ് വ്യത്യസ്ത നിലപാടുമായി ചെന്നിത്തലയുടെ എന്‍ട്രി. അന്‍വറിനെ പൂര്‍ണമായി തള്ളേണ്ട ആവശ്യമില്ലെന്നാണ് ചെന്നിത്തലയുടെ നിലപാട്. അന്‍വറിന്റെ ആവശ്യങ്ങള്‍ അംഗീകരിച്ച് ഒപ്പം ചേര്‍ക്കണമെന്ന് ചെന്നിത്തല കെപിസിസി നേതൃത്വത്തോടു ആവശ്യപ്പെട്ടേക്കും. കോണ്‍ഗ്രസിലെ ചില മുതിര്‍ന്ന നേതാക്കള്‍ക്കും അന്‍വറിനെ ഒപ്പം കൂട്ടണമെന്ന നിലപാടുണ്ട്.
 
അതേസമയം നിലമ്പൂരില്‍ എന്ത് നിലപാട് സ്വീകരിക്കണമെന്ന കാര്യത്തില്‍ അന്‍വര്‍ ഇപ്പോഴും ത്രിശങ്കുവിലാണ്. കേരളത്തിലെ തൃണമൂല്‍ കോണ്‍ഗ്രസിനെ അസോഷ്യേറ്റ് പാര്‍ട്ടിയായി മുന്നണിയിലെടുക്കാന്‍ കോണ്‍ഗ്രസ് സമ്മതിച്ചാല്‍ അന്‍വര്‍ നിലമ്പൂരില്‍ മത്സരിക്കില്ല. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയസാധ്യതയുള്ള ഒരു സീറ്റ് വേണമെന്നാണ് അന്‍വറിന്റെ ഇപ്പോഴത്തെ നിലപാട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

ക്രിക്കറ്റിലേക്ക് രാഷ്ട്രീയം കൊണ്ടുവരരുത്, ലെജൻഡ്സ് ലീഗിലെ ഇന്ത്യ- പാക് പോരാട്ടം ഉപേക്ഷിച്ചതിൽ പ്രതികരണവുമായി അഫ്രീദി

Pak vs Ban: ബംഗ്ലാദേശിനെതിരെ മുട്ടിനിൽക്കാൻ പോലും കെൽപ്പില്ല, നാണം കെട്ട് പാകിസ്ഥാൻ, ചരിത്രത്തിൽ ഇങ്ങനൊരു തോൽവി ഇതാദ്യം

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Rain: മുന്നറിയിപ്പിൽ മാറ്റം, ഞായറാഴ്ച വരെ സംസ്ഥാനത്ത് അതിശക്തമായ മഴ

18നും 31നും ഇടയിൽ പ്രായമായ സ്ത്രീകളെ ജോലി വാഗ്ദാനം ചെയ്ത് ബിഹാറിലേക്ക് കടത്താൻ ശ്രമം, രക്ഷപ്പെടുത്തിയത് റെയിൽവേ ജീവനക്കാർ

റോഡിലെ കുഴികളില്‍ വീണ് അപകടമുണ്ടായാല്‍ ഉദ്യോഗസ്ഥര്‍ക്കും കരാറുകാര്‍ക്കുമെതിരെ കേസെടുക്കും-ജില്ലാ കളക്ടര്‍

VS Achuthanandan: ജനങ്ങളെ നിയന്ത്രിക്കാന്‍ പാടുപെട്ട് പൊലീസും പാര്‍ട്ടിയും; ഏഴ് മണിക്കെങ്കിലും സംസ്‌കാരം നടത്താന്‍ ആലോചന

അയർലൻഡിൽ ഇന്ത്യക്കാരനെതിരെ വംശീയാക്രമണം, കൂട്ടം ചേർന്ന് മർദ്ദിച്ച ശേഷം നഗ്നനാക്കി വഴിയിലുപേക്ഷിച്ചു

അടുത്ത ലേഖനം
Show comments