മുക്കുപണ്ടം പണയ തട്ടിപ്പ് : രണ്ടു പേർ പിടിയിൽ

Webdunia
വെള്ളി, 27 ജനുവരി 2023 (16:09 IST)
ആലപ്പുഴ: പണമിടപാട് സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വച്ചു പണം തട്ടിയ സംഭവത്തിൽ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശേരി കിഴക്കുംഭാഗത്തു പുത്തൻപുരയ്ക്കൽ ദിൽജിത്ത് (26), ഇടുക്കി പീരുമേട് സ്വദേശി രതീഷ് (28) എന്നിവരാണ് കോട്ടയത്തെ ലോഡ്ജിൽ നിന്ന് പിടിയിലായത്.
 
എടത്വ നീരേറ്റുപുരത്തെ പണമിടപാട് സ്ഥാപനത്തിൽ നിന്നാണ് ഇവർ പണം തട്ടിയെടുത്തത്. ഉച്ചയ്ക്ക് ഒരാൾ മാത്രം ഉള്ളപ്പോഴായിരുന്നു ഇവർ വള പണയം വച്ച് 29500 രൂപ തട്ടിയെടുത്തത്. എന്നാൽ ഈ സമയത്തു ഭക്ഷണം കഴിച്ചു തിരികെ വന്ന ജീവനക്കാരൻ ഇവർ പണയം വച്ച രസീത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. സംശയം തോന്നി ഇവർ വള പരിശോധിച്ചപ്പോഴാണ് മുക്കുപണ്ടമാണെന്നു തിരിച്ചറിഞ്ഞത്. തുടർന്ന് സി.സി.ടി.വി ദൃശ്യങ്ങൾ സഹിതം പോലീസിൽ പരാതി നൽക്കുകയായിരുന്നു.
 
സമാനമായ രീതിയിൽ ഇവർ മണ്ണഞ്ചേരി, മുഹമ്മ, ആലപ്പുഴ നോർത്ത് തുടങ്ങിയ പോലീസ് സ്റ്റേഷൻ പരിധിയിലെ പല സ്ഥലത്തും തട്ടിപ്പ് നടത്തിയതായി പോലീസ് ചോദ്യം ചെയ്യലിൽ അറിയാൻ കഴിഞ്ഞു.   
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

പാകിസ്താന്റെ വ്യോമ താവളങ്ങളിലും എയര്‍ ഫീല്‍ഡുകളിലും റെഡ് അലര്‍ട്ട്; അതീവ ജാഗ്രതയില്‍ പാകിസ്ഥാന്‍

ചെങ്കോട്ടയിലെ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരില്‍ അഞ്ചു പേരെ തിരിച്ചറിഞ്ഞു; മരണസംഖ്യ ഇനിയും ഉയരും

ഇതിഹാസ നടന്‍ ധര്‍മ്മേന്ദ്ര അന്തരിച്ചു; ഞെട്ടലിൽ ആരാധകർ

സംസ്ഥാനത്ത് ഇന്നും മഴ കനക്കും; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ദില്ലി സ്‌ഫോടനം: കാര്‍ ഓടിച്ചത് ഉമര്‍ മുഹമ്മദ്, ഫരീദാബാദ് ഭീകര സംഘത്തിലെ പോലീസ് തിരയുന്ന വ്യക്തി

അടുത്ത ലേഖനം
Show comments