കുരീപ്പുഴയെ നായയോടുപമിച്ച് വീണ്ടും ആർ എസ് എസ്

കുരീപ്പുഴയെ വീണ്ടും ആക്രമിച്ച് സംഘപരിവാർ

Webdunia
വെള്ളി, 9 ഫെബ്രുവരി 2018 (10:22 IST)
കവി കുരീപ്പുഴ ശ്രീകുമാറിനോടുള്ള കലിപ്പ് അടങ്ങാതെ ആർ എസ് എസ്. ആവിഷ്കാര സ്വാതന്ത്ര്യം ഞങ്ങൾക്കുമുണ്ടെന്ന് അവകാശവാദമുന്നയിച്ച് നായയുടെ കഴുത്തിൽ കുരീപ്പുഴയുടെ പേരെഴുതിയ ബോർഡ് തൂക്കിയായിരുന്നു ആർ എസ് എസ് പ്രതികരിച്ചത്. 
 
കൊല്ലം അഞ്ചലിലെ സംഘ പ്രവർത്തകരാണ് ഇതിനു പിന്നിൽ. ചിത്രം ഇതിനോടകം സോഷ്യൽ മീഡിയകളിൽ വൈറലായിരിക്കുകയാണ്. മതസ്പര്‍ദ്ധ ഉണ്ടാക്കുന്ന തരത്തില്‍ കുരീപ്പുഴ പ്രസംഗിച്ചെന്നാണ് ബിജെപി ഉന്നയിക്കുന്ന ആരോപണം. ഇത് സംബന്ധിച്ച് കുരീപ്പുഴയ്ക്കെതിരെ കേസെടുക്കണമെന്ന് ബിജെപി പ്രവര്‍ത്തകർ പരാതി നൽകിയിരുന്നു. എന്നാൽ, ഈ പരാതിയുടെ അടിസ്ഥാനത്തിൽ കവി കുരീപ്പുഴ ശ്രീകുമാറിനെതിരെ കേസെടുക്കാനാകില്ലെന്ന് പൊലീസ്. 
 
ബിജെപി പ്രവര്‍ത്തകരുടെ പരാതിയില്‍ തെളിവുകൾ ഒന്നുമില്ലാത്ത സാഹചര്യ‌ത്തിലാണ് കേസെടുക്കാൻ കഴിയില്ലെന്ന് പൊലീസ് വ്യക്തമാക്കിയത്. നേരത്തെ കവി കുരീപ്പുഴ ശ്രീകുമാറിനെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ ഏഴ് ആര്‍എസ്എസ് പ്രവര്‍ത്തകർ അറസ്റ്റിലായിരുന്നു. പിന്നീട് ഇവർക്ക് കടയ്ക്കല്‍ മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു. ആർ എസ് എസ് പ്രവര്‍ത്തകരായ മനു, ദീപു, ലൈജു, ശ്യാം, കിരണ്‍, വിഷ്ണു, സുജിത്ത് എന്നിവർക്കാണ് കോടതി ജാമ്യം അനുവദിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

പാരാമെഡിക്കല്‍ ഡിഗ്രി കോഴ്സുകളില്‍ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ സ്പെഷ്യല്‍ അലോട്ട്മെന്റ് നാളെ

മുന്‍ എംഎല്‍എ പി.വി.അന്‍വറിന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ്

സംസ്ഥാനത്ത് തെക്കന്‍ ജില്ലകളില്‍ ഇന്ന് മഴ കനക്കും; ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അമേരിക്കന്‍ ഉപരോധം നിലവില്‍ വന്നു; റഷ്യന്‍ എണ്ണ ഇറക്കുമതി നിര്‍ത്തി റിലയന്‍സ് റിഫൈനറി

ശബരിമല സ്വര്‍ണക്കൊള്ള: അറസ്റ്റിലായ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിനെ എസ്‌ഐടി കസ്റ്റഡിയില്‍ വാങ്ങും

അടുത്ത ലേഖനം
Show comments