ശബരിമല തീർത്ഥാടനം: ആദ്യദിവസങ്ങളിൽ 25,000 പേർക്ക് ദർശനം, പമ്പാ സ്നാനത്തിന് അനുമതി, വെർച്വൽ ക്യൂ തുടരും

Webdunia
വ്യാഴം, 7 ഒക്‌ടോബര്‍ 2021 (16:46 IST)
ശബരിമലയിൽ തീർത്ഥാടനത്തിന് ആദ്യ ദിവസങ്ങളിൽ 25,000 പേർക്ക് ‌ദർശനത്തിന് അനുമതി നൽകാൻ തീരുമാനം. പമ്പാ സ്നാനത്തിന് അനുമതി നൽകാനും ഇന്ന് ചേർന്ന അവലോകനസമിതി തീരുമാനിച്ചു.
 
വെർച്വൽ ക്യൂ സംവിധാനത്തിലൂടെയായിരിക്കും ഇത്തവണയും തീർ‌ത്ഥാടകരെ ദർശനത്തിന് അനുവദിക്കുക. രജിസ്ട്രേഷൻ ബുക്കിങ് കൂട്ടാനും അനുമതി നൽകും. 
 
വെർച്വൽ ബുക്കിങ് ഇല്ലാതെ ഏതെങ്കിലും ഭക്തർ എത്തിയാലും സ്പോട്ടിൽ വെർച്വൽ ക്യൂ ബുക്ക് ചെയ്‌ത് ദർശനത്തിന് അനുമതി നൽകാനും തീരുമാനിച്ചിട്ടുണ്ട്. അതേസമയം സന്നിധാനത്ത് വിരിവെക്കാൻ ഇത്തവണയും അനുമതിയില്ല. താമസിക്കാൻ മുറികൾ അനുവദിക്കേണ്ടെന്നും തീരുമാനിച്ചിട്ടുണ്ട്. മുതിർന്നവർക്ക് ദർശനത്തിന് രണ്ട് ഡോസ് വാക്‌സിൻ അല്ലെങ്കിൽ ആർടിപി‌സിആർ സർട്ടിഫിക്കറ്റ് നിർബന്ധമാണ്.
 
ദർശനത്തിനെത്തുന്ന തീർത്ഥാടകരുടെ വാഹനത്തിന് നിലയ്ക്കൽ വരെ മാത്രമാണ് പോകാൻ അനുമതിയുള്ളത്. അവിടെ നിന്നും കെഎസ്ആർടി‌സിയിൽ പമ്പയിലേക്ക് പോകാം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

'തീര്‍ത്ഥാടകരെ ശ്വാസം മുട്ടി മരിക്കാന്‍ അനുവദിക്കില്ല': ശബരിമലയില്‍ ശരിയായ ഏകോപനമില്ലായ്മയാണ് പ്രശ്‌നമെന്ന് ഹൈക്കോടതി

താങ്കള്‍ ഈ രാജ്യത്തെ പൗരനല്ലേ? സെലിബ്രിറ്റി ആയതുകൊണ്ട് വിട്ടുവീഴ്ചയില്ല; വി.എം.വിനുവിന്റെ ഹര്‍ജി തള്ളി ഹൈക്കോടതി

മുഖ്യമന്ത്രിക്കെതിരെ കൊലവിളി നടത്തിയ കന്യാസ്ത്രീക്കെതിരെ അന്വേഷണം

വമ്പൻ ഓഫറുമായി ജിയോയും, 5ജി ഉപഭോക്താക്കൾക്കെല്ലാം ഇനി ജെമിനി 3 എഐ സൗജന്യം

എസ്ഐആറിനെതിരായ ഹർജികൾ വെള്ളിയാഴ്ച പരിഗണിക്കും, വിശദമായ വാദം കേൾക്കുമെന്ന് ചീഫ് ജസ്റ്റിസ്

അടുത്ത ലേഖനം
Show comments