സ്ത്രീ സമത്വമെന്ന് കോൺഗ്രസ് പറഞ്ഞത് വെറുതെയോ? - ബിജെപിയുടേയും കോൺഗ്രസിന്റേയും ഇരട്ടത്താപ്പ് പൊളിച്ചടുക്കി ദേവസ്വം മന്ത്രി

ശബരിമല വിധി ആയുധമാക്കി വോട്ട് പിടിക്കാൻ കോൺഗ്രസും ആർ എസ് എസും, റിവ്യു ഹർജിക്ക് പോകേണ്ടവർക്ക് പോകാം: ദേവസ്വം മന്ത്രി

Webdunia
ശനി, 6 ഒക്‌ടോബര്‍ 2018 (08:36 IST)
ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശിക്കാമെന്ന സുപ്രീം കോടതിയുടെ വിധി സർക്കാരിനെതിരെ ആയുധമാക്കി പ്രചരിപ്പിക്കുകയാണ് കോൺഗ്രസും ആർ എസ് എസും. വിശ്വാസങ്ങളെ തകർക്കുന്നതാണ് വിധിയെന്നും സർക്കാർ റിവ്യു ഹർജി നൽകാത്തത് മറ്റെന്തോ മനസ്സിൽ കണ്ടാണെന്നും മറ്റ് രാഷ്ട്രീയ പാർട്ടികൾ ആരോപിച്ചു. 
 
കേസില്‍ സുപ്രീകോടതി വിധി എങ്ങനെ ഉണ്ടായി എന്നത് മറച്ചുവെച്ചാണ് ആര്‍.എസ്.എസും ബി.ജെ.പിയും സര്‍ക്കാരിനതിരെ കള്ള പ്രചാരണം നടത്തുന്നതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.  
 
നേരത്തേ കോണ്‍ഗ്രസ് സ്വീകരിച്ചിരുന്ന നിലപാടും ലിംഗ സമത്വം എന്നതായിരുന്നു. ഇപ്പോള്‍ കോണ്‍ഗ്രസ് തീക്കൊള്ളികൊണ്ട് തല ചൊറിയുന്നു. കള്ള പ്രചാരണങ്ങള്‍ നടത്തി ദീര്‍ഘകാലം നില്‍ക്കാനാകില്ല. ചെന്നിത്തല കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുകയാണ്. വോട്ട് കിട്ടാന്‍ കോണ്‍ഗ്രസ് നടത്തുന്ന കാര്യം കോണ്‍ഗ്രസിന്റെ നാശത്തിനേ വഴിവെക്കൂ.  
 
നിലവിലെ വിധി അനുസരിച്ച് സ്ത്രീകള്‍ ശബരിമലയിലെത്തിയാല്‍ സംരക്ഷണം നല്‍കേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്. കോടതി ഉത്തരവ് നടപ്പിലാക്കാനുള്ള ബാധ്യത പൂര്‍ത്തിയാക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്. ഇല്ലെങ്കിൽ അത് കോടതിയലക്ഷ്യമാകും.
 
റിവ്യൂ ഹരജിക്ക് പോകേണ്ടവര്‍ക്ക് പോകാമെന്നും മന്ത്രി വ്യക്തമാക്കി. ബി.ജെ.പി മുഖപത്രത്തില്‍ വന്ന ലേഖനം പ്രസക്തമാണെന്നും ദേവസ്വംമന്ത്രി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് പി കെ ശശി രാജിവെച്ചു, പാർട്ടിവിട്ടേക്കുമെന്ന് അഭ്യൂഹം

ഞാൻ എന്ത് ചെയ്യാനാണ്, സിനിമ റിലീസ് ചെയ്യാൻ ഒരു പിന്തുണയും ലഭിക്കുന്നില്ല, ജനനായകനെ പറ്റി എച്ച് വിനോദ്

കോപ്പിറൈറ്റ് അടിച്ചുനടന്ന ഇളയരാജയ്ക്ക് പണികൊടുത്ത് സരിഗമ, 134 പാട്ടുകൾ ഉപയോഗിക്കുന്നതിൽ വിലക്കി ഡൽഹി ഹൈക്കോടതി

തിരെഞ്ഞെടുപ്പ് അടുത്തു, ശബരിമല യുവതീപ്രവേശന വിഷയത്തിൽ കരുതലോടെ സർക്കാർ, എന്ത് നിലപാടെടുക്കും?

എല്ലാം കാണുക

ഏറ്റവും പുതിയത്

ഖമേനിയുടെ മരണം: പശ്ചിമേഷ്യൻ രാഷ്ട്രീയത്തിൽ വഴിത്തിരിവ് സാദ്ധ്യമോ?, വിദേശകാര്യ വിദഗ്ധൻ ബ്രഹ്മദീപ് അലൂനെ എഴുതുന്നു

പാകിസ്താൻ–അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം; 300ലേറെ താലിബാൻ പോരാളികൾ കൊല്ലപ്പെട്ടതായി പാകിസ്താൻ

ഖമനേയിയുടെ കൊലയാളികളെ വെറുതെ വിടില്ല, ഏറ്റവും വിനാശകരമായ ആക്രമണങ്ങൾ വരാനിരിക്കുന്നു, ഭീഷണിയുമായി ഐആർജിസി

ദുബായ്, അബുദാബി, ബഹ്റൈൻ വിമാനത്താവളങ്ങൾക്ക് നേരെ ആക്രമണം, പശ്ചിമേഷ്യ യുദ്ധഭീതിയിൽ: സർവീസുകൾ അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചു

വിപ്ലവകാരിയായി ഉദയം ചെയ്ത് സ്വേച്ഛാധിപതിയായി ഒടുക്കം, ആയത്തൊള്ള അലി ഖമനേയിയുടെ ജീവിതം

അടുത്ത ലേഖനം
Show comments