ശബരിമലയില്‍ ആക്‍ടിവിസ്‌റ്റുകള്‍ക്ക് സുരക്ഷ നല്‍കാനാവില്ല, സ്ഥിതി ഗുരുതരമെന്നും പൊലീസ് - യുവതികള്‍ വരരുതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

ശബരിമലയില്‍ ആക്‍ടിവിസ്‌റ്റുകള്‍ക്ക് സുരക്ഷ നല്‍കാനാവില്ല, സ്ഥിതി ഗുരുതരമെന്നും പൊലീസ് - യുവതികള്‍ വരരുതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

Webdunia
ചൊവ്വ, 25 ഡിസം‌ബര്‍ 2018 (16:02 IST)
ശബരിമല വിഷയത്തില്‍ നിലപാട് കടുപ്പിച്ച് പൊലീസ്. ക്രിമിനൽ പശ്ചാത്തലമുള്ളവര്‍ക്കും ആക്‍ടിവിസ്‌റ്റുകള്‍കള്‍ക്കും മല കയറാൻ അനുവാദം നല്‍കില്ലെന്നും വ്യക്തമാ‍ക്കി സന്നിധാനത്തെ പൊലീസ്
ഡിജിപി ലോക്‍നാഥ് ബെഹ്‌റയ്‌ക്ക് റിപ്പോര്‍ട്ട് നല്‍കി.

വരും ദിവസങ്ങളിൽ യുവതികളെത്തിയാൽ സ്ഥിതി ഗുരുതരമാകും. യുവതികളിൽ പലരുടെയും ലക്ഷ്യം പ്രശസ്തിയാണ്. ഇത്തരക്കാരെ തിരിച്ചയയ്ക്കാൻ അനുവദിക്കണം. തിരക്കുള്ളപ്പോൾ യുവതികളെ പ്രവേശിപ്പിക്കുന്നത് പ്രായോഗികമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ക്രിമിനൽ പശ്ചാത്തലമുള്ളവരെ തിരിച്ചയക്കാന്‍ അനുവദിക്കണമെന്നും ഡി ജിപിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.

അതേസമയം, സംഘര്‍ഷസാധ്യത കണക്കിലെടുത്ത് മണ്ഡല - മകരവിളക്ക് കാലത്ത് വിശ്വാസികളായ യുവതികള്‍ ശബരിമലയിലേക്ക് എത്തരുതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍ അറിയിച്ചു.

മണ്ഡല മകരവിളക്കിന് ശേഷം തീരുമാനമെടുക്കും. ലക്ഷക്കണക്കിന് ഭക്തര്‍ വരുന്ന സാഹചര്യത്തില്‍ ശബരിമലയില്‍ അപകടസാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കലിയടങ്ങാതെ ട്രംപ്; ഇറാനു പിന്നാലെ ക്യൂബയ്ക്കു വെല്ലുവിളി, ലോകം ആശങ്കയിൽ

പശ്ചിമേഷ്യൻ സംഘർഷം: വ്യോമമേഖല ഭാഗികമായി തുറന്നു, ഗൾഫ് വിമാന സർവീസുകൾ പുനരാരംഭിച്ചു

റഷ്യയിൽ നിന്നും എണ്ണ വാങ്ങിക്കോളു, ഇന്ത്യയ്ക്ക് 30 ദിവസം ഇളവ് അനുവദിച്ച് യുഎസ്

തൃശൂരിൽ സിപിഎം സ്ഥാനാർഥികളായി; മണലൂരിലേക്ക് രവീന്ദ്രനാഥ്, ഹെവി ക്ലാഷ് !

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇറാന്റെ ആക്രമണവും വ്യോമപ്രതിരോധവുമെല്ലാം മെച്ചപ്പെട്ടു, റഷ്യയുടെ പരോക്ഷ പിന്തുണയെന്ന് റിപ്പോര്‍ട്ട്

ടെഹ്‌റാനിലെ ഭൂഗര്‍ഭ ബങ്കറുകള്‍ തകര്‍ത്ത് ഇസ്രായേല്‍; ഇറാന്റെ സുരക്ഷാ സംവിധാനം താറുമാറാക്കി

വട്ടിയൂർക്കാവിൽ ആർ ശ്രീലേഖ തന്നെ, പ്രചാരണത്തിന് നാളെ തുടക്കം

കീം പ്രവേശനം: റീഫണ്ടിന് അർഹരായ വിദ്യാർത്ഥികൾ ബാങ്ക് വിവരങ്ങൾ സമർപ്പിക്കണം

സ്പാര്‍ക്ക് ഡാറ്റാ ചോര്‍ച്ച ലംഘന കേസില്‍ കോടതി തിങ്കളാഴ്ച അന്തിമ വിധി പറയും

അടുത്ത ലേഖനം
Show comments