സാം എബ്രഹാം കൊലക്കേസ്; സോഫിയയുടെ ഹർജി തള്ളി, കാമുകന് ഇളവ്

Webdunia
ശനി, 17 ഓഗസ്റ്റ് 2019 (10:06 IST)
മെൽബണിൽ മലയാളി യുവാവ് സാം ഏബ്രഹാമിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികളിലൊരാളായ അരുൺ കമലാസനന്റെ ശിക്ഷയിൽ ഇളവ് അനുവദിച്ചു കോടതി. വിക്ടോറിയ സുപ്രീം കോടതിയുടെ മൂന്നംഗ അപ്പീൽ ബെഞ്ചിന്റേതാണ് ഉത്തരവ്
 
അരുണിന്റെ 27 വർഷത്തെ തടവുശിക്ഷ 24 വർഷമായി കുറച്ചാണ് വിക്ടോറിയ സുപ്രീം കോടതി ഉത്തരവിട്ടത്. 23 വർഷത്തിനു ശേഷമെ പരോൾ നൽകാവൂ എന്ന വിധി 20 വർഷം ആക്കുകയും ചെയ്തു. എന്നാൽ, താൻ കുറ്റക്കാരനല്ലെന്ന അരുൺ കമലാസനന്റെ വാദം കോടതി തള്ളി. 
 
സാം ഏബ്രഹാം ആത്മഹത്യ ചെയ്തതാകാമെന്ന അരുണിന്റെ വാദവും അതു സ്ഥാപിക്കാനായി മുന്നോട്ടുവച്ച വാദങ്ങളുമാണ് കോടതി തള്ളിയത്. അന്വേഷണ ഉദ്യോഗസ്ഥർക്ക് മുമ്പാകെ കുറ്റസമ്മതം നടത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ ഉണ്ടെന്ന് കോടതി വ്യക്തമാക്കി.
 
അതേസമയം, ശിക്ഷയിൽ ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു കേസിലെ കൂട്ടുപ്രതിയും സാം ഏബ്രഹാമിന്റെ ഭാര്യയുമായ സോഫിയ നൽകിയ ഹർജി കോടതി പരിഗണിച്ചില്ല. 22 വർഷത്തെ തടവാണ് കേസിൽ സോഫിയയ്ക്ക് വിധിച്ചിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

December Bank Holidays

തദ്ദേശ തിരഞ്ഞെടുപ്പ്: സ്വകാര്യ മേഖലയിലുള്ളവര്‍ക്കും വോട്ട് ചെയ്യാന്‍ വേതനത്തോടുകൂടിയ അവധി

മസാല ബോണ്ട് ഇടപാട്: മുഖ്യമന്ത്രി പിണറായി വിജയനും തോമസ് ഐസക്കിനും ഇഡി നോട്ടീസ്

ഡിറ്റ് വാ ചുഴലിക്കാറ്റ്: ശ്രീലങ്കയില്‍ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുമായി 334 പേര്‍ മരിച്ചു, 400ലധികം പേരെ കാണാതായി

എല്ലാ തീരുമാനത്തിനും കൂട്ടുത്തരവാദിത്വം ഉണ്ട്: ശബരിമല സ്വര്‍ണകൊള്ളക്കേസില്‍ പ്രതികരണവുമായി എ പത്മകുമാര്‍

അടുത്ത ലേഖനം
Show comments