Webdunia - Bharat's app for daily news and videos

Install App

യുവതിയെ പീഡിപ്പിച്ചു ലക്ഷങ്ങൾ തട്ടിയെടുത്തയാൾ 13 വർഷങ്ങൾക്ക് ശേഷം പിടിയിൽ

എ കെ ജെ അയ്യർ
വ്യാഴം, 21 മാര്‍ച്ച് 2024 (18:42 IST)
പത്തനംതിട്ട: യുവതിയെ പീഡിപ്പിച്ചു ലക്ഷങ്ങൾ തട്ടിയെടുത്തയാൾ 13 വർഷങ്ങൾക്ക് ശേഷം പിടിയിലായി. മലപ്പുറം മൂത്തേടം തച്ചേടത്ത് വീട്ടിൽ സുരേഷ് കെ.നായർ എന്ന 54 കാരനാണ് പോലീസ് പിടിയിലായത്.
 
യുവതിയെ പീഡിപ്പിച്ച ശേഷം യുവതിയുടെ നഗ്നവീഡിയോ പ്രചരിപ്പിക്കും എന്ന് ഭീഷണിപ്പെടുത്തിയായിരുന്നു ഇയാൾ പണം തട്ടിയെടുത്തത്. തിരുവല്ലയിലെ തോട്ട എന്ന സ്ഥലത്തു താമസിച്ചിരുന്ന ഇയാളുടെ ബന്ധുവീട്ടിൽ എത്തിയ സുരേഷ് അയൽപക്കത്തുള്ള യുവതിയുമായി അടുപ്പമായി.
 
ഭർതൃമതിയായ യുവതിയുടെ ഭർത്താവ് വിദേശത്തായിരുന്നു. എന്നാൽ ഇവർ അറിയാതെ ഇവരുടെ നഗ്നവീഡിയോ പകർത്തിയ സുരേഷ് പിന്നീട് ഇവരെ ഭീഷണിപ്പെടുത്തി പല സ്ഥലത്തും കൊണ്ടുപോയി പീഡിപ്പിക്കുകയും പല തവണയായി പണം തട്ടിയെടുക്കുകയുമായിരുന്നു.
 
ഭർത്താവ് നാട്ടിലെത്തിയപ്പോൾ യുവതിയും ഭർത്താവും പോലീസിൽ പരാതി നൽകിയതോടെ സുരേഷ് മുംബൈയിലേക്ക് കടന്നു. പിന്നീട് പല സ്ഥലങ്ങളിലും വ്യാജ വിലാസത്തിൽ ഒളിവിൽ കഴിഞ്ഞു. തിരുവല്ല ഡി.വൈ.എസ്.പി അഷാദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ കഴിഞ്ഞ ദിവസം എറണാകുളത്തു നിന്ന് പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇസ്രയേലുമായുള്ള വ്യാപാര ചര്‍ച്ചകള്‍ നിര്‍ത്തിവച്ചതായി യുകെ

അമ്മയുടെ മുന്നില്‍ വെച്ച് കാമുകന്‍ രണ്ടര വയസ്സുള്ള മകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

വേടന്റെ പരിപാടിയിലുണ്ടായത് 1,75,552 രൂപയുടെ നാശനഷ്ടം, പൈസ തരണം, പട്ടികജാതി വികസന വകുപ്പിന് നഗരസഭയുടെ നോട്ടീസ്

കേരളത്തില്‍ വന്‍ തട്ടിപ്പ്; ജി പേ, യുപിഐ ആപ്പുകള്‍ വഴി പണം സ്വീകരിക്കുന്നവര്‍ സൂക്ഷിക്കുക

ഓപ്പറേഷന്‍ സിന്ദൂര്‍ തട്ടിക്കൂട്ട് യുദ്ധമെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ; കശ്മീരില്‍ പ്രശ്‌നമുണ്ടാകുമെന്ന് മോദിക്ക് അറിയാമായിരുന്നു എന്നും ആരോപണം

അടുത്ത ലേഖനം
Show comments