Webdunia - Bharat's app for daily news and videos

Install App

പുഴയിൽ കുളിക്കാനിറങ്ങിയ എസ്.ഐ ആറ്റിൽ മുങ്ങിമരിച്ചു

എ കെ ജെ അയ്യർ
ചൊവ്വ, 12 മാര്‍ച്ച് 2024 (17:46 IST)
പാലക്കാട്: ബന്ധുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ പാലക്കാട് കൊപ്പം പോലീസ് സ്റ്റേഷനിലെ എസ്.ഐ തൂതപ്പുഴയിൽ മുങ്ങിമരിച്ചു. തൃശൂർ മാള വലിയ പറമ്പ് കോട്ടോളി ഗീത- പരേതനായ സുകുമാരൻ ദമ്പതികളുടെ മകൻ സുബീഷ് മോൻ എന്ന മുപ്പത്തെട്ടുകാരനാണ് തൂതപ്പുഴയുടെ പുലാമന്തോൾ കടവിൽ മുങ്ങിമരിച്ചത്.
 
കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞായിരുന്നു സംഭവം. കരിങ്ങനാട്ടെ കുണ്ടിലെ ഇരുമ്പ് കമ്പനിക്കടുത്തുള്ള വാടക വീട്ടിലായിരുന്നു സുബീഷ് താമസിക്കുന്നത്. അടുത്തുള്ള വിളങ്ങോട്ടുകാവ് ക്ഷേത്രത്തിലെ ഉത്സവത്തിൽ പങ്കെടുക്കുന്നതിനായി അവധിക്ക് വീട്ടിൽ എത്തിയതായിഉർന്നു സുബീഷ്. തൂതപ്പുഴയുടെ പുലാമന്തോൾ കടവിലെ തടയണ പ്രദേശത്തായിരുന്നു സഹോദരൻ, സഹോദര പുത്രൻ, കൂട്ടുകാർ എന്നിവർക്കൊപ്പം സുബീഷ് കുളിക്കാൻ ഇറങ്ങിയത്. ഇവർക്കൊപ്പം ഉണ്ടായിരുന്ന കുട്ടികളിൽ ഒരാൾ ആഴമുള്ള ശലത്തേക്ക് നീങ്ങിയപ്പോൾ പിടിച്ചു മാറ്റാനുള്ള ശ്രമത്തിനിടെയാണ് സുബീഷ് ചുഴിയുള്ള ആഴത്തിലേക്ക് താഴ്ന്നു പോയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

എല്ലാം കാണുക

ഏറ്റവും പുതിയത്

താന്‍ പഠിച്ച കോളേജിന് 151 കോടി രൂപ ദക്ഷിണ നല്‍കി മുകേഷ് അംബാനി

ആവശ്യമെങ്കില്‍ ഇലോണ്‍ മസ്‌കിന് അഭയം നല്‍കാന്‍ തയ്യാറാണെന്ന് റഷ്യ

അടിക്ക് തിരിച്ചടി; കീവില്‍ ആക്രമണം നടത്താന്‍ റഷ്യ ഉപയോഗിച്ചത് 400 ഡ്രോണുകള്‍, മരണം ആറ്

ജി സെവന്‍ ഉച്ചക്കോടിയില്‍ മോദിയെ ക്ഷണിച്ച് കനേഡിയന്‍ പ്രധാനമന്ത്രി; ട്രംപുമായി കൂടിക്കാഴ്ച നടത്തും

Covid-19 Cases in India: കുതിച്ച് കോവിഡ് കേസുകള്‍, രാജ്യത്ത് 5,364 രോഗികള്‍; കേരളത്തില്‍ രണ്ട് മരണം

അടുത്ത ലേഖനം
Show comments