Webdunia - Bharat's app for daily news and videos

Install App

രാത്രിയില്‍ ഫോണ്‍ സംസാരം വിലക്കിയതില്‍ പ്രതിഷേധം: യുവാവ് ആത്മഹത്യ ചെയ്തു

എ കെ ജെ അയ്യര്‍
ബുധന്‍, 21 ഒക്‌ടോബര്‍ 2020 (08:27 IST)
പെരുവ: ഇരുപത്തെട്ടുകാരനായ മകന്‍ രാത്രിയില്‍ വളരെ വൈകിയും ഫോണ്‍ സംഭാഷണം തുടരുന്നത് മാതാ പിതാക്കള്‍ വിലക്കിയതിന് തുടര്‍ന്ന് പ്രതിഷേധിച്ചു പുറത്തുപോയി തീ കൊളുത്തി മരിച്ചു. പെരുവ അറയ്ക്കല്‍ ജോസഫ് ലൈസ ദമ്പതികളുടെ മകന്‍ ലിഖില്‍ ജോസഫ് ആണ് കഴിഞ്ഞ ദിവസം തീ കൊളുത്തി മരിച്ചത്.
 
പാതിരാത്രി കഴിഞ്ഞിട്ടും ലിഖില്‍ വീട്ടിനു മുകളിലത്തെ നിലയിലുള്ള മുറിയില്‍ ഫോണ്‍ സംഭാഷണം തുടരുകയായിരുന്നു. ദേഷ്യത്തില്‍ പിതാവ് ഫോണ്‍ പിടിച്ചു വാങ്ങുകയും ഉറങ്ങാനും പറഞ്ഞു. എന്നാല്‍ ഇതില്‍ പ്രതിഷേധിച്ചു ലിഖില്‍ വീട്ടില്‍ നിന്നിറങ്ങിപ്പോയി. ഏറെ കഴിഞ്ഞു വീട്ടുകാര്‍ വെള്ളൂര്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.
 
എന്നാല്‍ വെളുപ്പിന് അഞ്ചോടെ പെരുവ നരസിംഗ് സ്വാമി ക്ഷേത്രത്തിനടുത്ത് ശരീരം ആസകലം പൊള്ളലേറ്റ നിലയില്‍ ലിഖിലിനെ കണ്ടെത്തി. ഉടന്‍ തന്നെ ഇയാളെ എറണാകുളത്തെ ഒരു ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പത്തിലും പ്ലസ്ടുവിലും തോറ്റു, എന്നാല്‍ 22ാം വയസ്സില്‍ ആദ്യ ശ്രമത്തില്‍ ഐഎഎസ് നേടിയ പെണ്‍കുട്ടിയെ അറിയാമോ

ലഷ്കർ സ്ഥാപകൻ അമീർ ഹംസയ്ക്ക് ഗുരുതരമായി പരിക്കേറ്റെന്ന് റിപ്പോർട്ട്, വെടിയേറ്റതായി അഭ്യൂഹം

ബെംഗളുരുവിൽ മഴ കളിമുടക്കുന്നു, RCB vs SRH മത്സരം ലഖ്നൗയിലേക്ക് മാറ്റി

പിഎം ശ്രീ പദ്ധതി നടപ്പാക്കാത്തതിന്റെ പേരില്‍ കേന്ദ്രം തടഞ്ഞു വച്ചിരിക്കുന്ന ഫണ്ട് പലിശ സഹിതം ലഭിക്കണം: സുപ്രീംകോടതിയെ സമീപിച്ച് തമിഴ്‌നാട്

ഗോള്‍ഡന്‍ ഡോം: ബഹിരാകാശത്ത് നിന്ന് വിക്ഷേപിക്കുന്ന മിസൈലുകളെ പ്രതിരോധിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയിൽ വീണ്ടും കോവിഡ് : മുംബൈയിൽ 53 പുതിയ കേസുകൾ

കേരള സര്‍ക്കാരിന്റെ ജനറേറ്റീവ് എഐ, പ്രോംപ്റ്റ് എഞ്ചിനീയറിംഗ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

കുതിക്കുന്ന കേരള മോഡല്‍; കെ ഫോണ്‍ കണക്ഷനുകള്‍ ഒരുലക്ഷം കടന്നു

ലഷ്കർ സ്ഥാപകൻ അമീർ ഹംസയ്ക്ക് ഗുരുതരമായി പരിക്കേറ്റെന്ന് റിപ്പോർട്ട്, വെടിയേറ്റതായി അഭ്യൂഹം

പത്തിലും പ്ലസ്ടുവിലും തോറ്റു, എന്നാല്‍ 22ാം വയസ്സില്‍ ആദ്യ ശ്രമത്തില്‍ ഐഎഎസ് നേടിയ പെണ്‍കുട്ടിയെ അറിയാമോ

അടുത്ത ലേഖനം
Show comments