Webdunia - Bharat's app for daily news and videos

Install App

രാത്രിയില്‍ ഫോണ്‍ സംസാരം വിലക്കിയതില്‍ പ്രതിഷേധം: യുവാവ് ആത്മഹത്യ ചെയ്തു

എ കെ ജെ അയ്യര്‍
ബുധന്‍, 21 ഒക്‌ടോബര്‍ 2020 (08:27 IST)
പെരുവ: ഇരുപത്തെട്ടുകാരനായ മകന്‍ രാത്രിയില്‍ വളരെ വൈകിയും ഫോണ്‍ സംഭാഷണം തുടരുന്നത് മാതാ പിതാക്കള്‍ വിലക്കിയതിന് തുടര്‍ന്ന് പ്രതിഷേധിച്ചു പുറത്തുപോയി തീ കൊളുത്തി മരിച്ചു. പെരുവ അറയ്ക്കല്‍ ജോസഫ് ലൈസ ദമ്പതികളുടെ മകന്‍ ലിഖില്‍ ജോസഫ് ആണ് കഴിഞ്ഞ ദിവസം തീ കൊളുത്തി മരിച്ചത്.
 
പാതിരാത്രി കഴിഞ്ഞിട്ടും ലിഖില്‍ വീട്ടിനു മുകളിലത്തെ നിലയിലുള്ള മുറിയില്‍ ഫോണ്‍ സംഭാഷണം തുടരുകയായിരുന്നു. ദേഷ്യത്തില്‍ പിതാവ് ഫോണ്‍ പിടിച്ചു വാങ്ങുകയും ഉറങ്ങാനും പറഞ്ഞു. എന്നാല്‍ ഇതില്‍ പ്രതിഷേധിച്ചു ലിഖില്‍ വീട്ടില്‍ നിന്നിറങ്ങിപ്പോയി. ഏറെ കഴിഞ്ഞു വീട്ടുകാര്‍ വെള്ളൂര്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.
 
എന്നാല്‍ വെളുപ്പിന് അഞ്ചോടെ പെരുവ നരസിംഗ് സ്വാമി ക്ഷേത്രത്തിനടുത്ത് ശരീരം ആസകലം പൊള്ളലേറ്റ നിലയില്‍ ലിഖിലിനെ കണ്ടെത്തി. ഉടന്‍ തന്നെ ഇയാളെ എറണാകുളത്തെ ഒരു ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments