Webdunia - Bharat's app for daily news and videos

Install App

ശബരിമലയിലെത്തിയ യുവതികളെ തടഞ്ഞത് തമിഴ്, ആന്ധ്രാ തീർത്ഥാടകർ

Webdunia
ബുധന്‍, 16 ജനുവരി 2019 (11:04 IST)
ശബരിമലയിൽ അയ്യപ്പദർശനത്തിനെത്തിയ യുവതികളെ തടഞ്ഞത് അന്യസംസ്ഥാനത്തുനിന്നെത്തിയ തീർത്ഥാടകർ. നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന ഫെയ്‌സ്ബുക്ക് കൂട്ടായ്മയുടെ ഭാഗമായ ശ്രേയസ് കണാരന്‍, സുബ്രഹ്മണ്യന്‍, സുഭന്‍, മിഥുന്‍, സജേഷ് എന്നിവര്‍ക്കൊപ്പമാണ് ഷനിലയും രേഷ്മയും ദര്‍ശനത്തിനെത്തിയത്.
 
പുലര്‍ച്ചെ നാലരയോടെയാണ് രണ്ട് യുവതികളടങ്ങുന്ന എട്ടംഗ സംഘം പമ്പ കടന്ന്  നടന്നു തുടങ്ങിയത്. ഇവരെ ആന്ധ്രയില്‍ നിന്നുള്ള അഞ്ചുപേരാണ് ആദ്യം തിരിച്ചറിയുകയും തടയുകയും ചെയ്‌തത്. പോലീസ് ഇവരെ നീക്കം ചെയ്തു യുവതികളുമായി മുന്നോട്ട് പോയെങ്കിലും നീലിമലയില്‍ വെച്ച്‌ കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ പ്രതിക്ഷേധവുമായി രംഗത്തെത്തുകയായിരുന്നു. 
 
പ്രതിഷേധം ശക്തമായതോടെ  ഇവര്‍ ശരണംവിളികളുമായി നിലത്തിരുന്ന് യുവതികള്‍ ഉള്‍പ്പെടെയുള്ളവരെ തടഞ്ഞു. ശേഷം യുവതികളെ പൊലീസ് ബലം പ്രയോഗിച്ച് തിരിച്ചിറക്കി. നീലിമലയിൽ നിന്ന് പൊലീസ് വാഹനത്തിലാണ് യുവതികളെ നീക്കിയത്. പമ്പയിലേക്കാണ് ഇവരെ കൊണ്ടുപോയത്. 
 
അതേസമയ, യുവതികളെ തടയാൻ മലയാളികളിൽ കുറച്ചുപേർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഭൂരിഭാഗം പേരും അന്യസംസ്ഥാനത്തുനിന്നുള്ളവരാണ്. തീർത്ഥാടകരെ മുൻനിർത്തി യുവതികളെ തടയുക എന്നതിന്റെ ഭാഗമാണിതെന്ന് പൊലീസ് വിലയിരുത്തുന്നു.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

ചിങ്ങോലി ജയറാം കൊലക്കേസ് : രണ്ടു പ്രതികള്‍ക്കും ജീവപര്യന്തം

സുരക്ഷിത ഭക്ഷണം. ഉറപ്പുവരുത്തൽ : 65432 പരിശോധനകൾ നടത്തി

മോശം കാലാവസ്ഥ; കേരള തീരത്ത് മത്സ്യബന്ധനത്തിനു പോകരുത്

മണ്ണെണ്ണ മോഷ്ടിച്ച ശേഷം വെള്ളം ചേര്‍ത്ത് തട്ടിപ്പ് നടത്തിയ സപ്ലൈകോ ജൂനിയര്‍ അസിസ്റ്റന്റിന് സസ്പെന്‍ഷന്‍

സംസ്ഥാനത്ത് ബുധനാഴ്ച വരെ സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

അടുത്ത ലേഖനം
Show comments