Webdunia - Bharat's app for daily news and videos

Install App

‘ഇടത് സഖ്യമുണ്ടായാല്‍ പാര്‍ട്ടി പിളരും, തൃണമൂല്‍ മതി’; സിപിഎമ്മുമായി സഖ്യം വേണ്ടെന്ന് ബംഗാള്‍ കോണ്‍ഗ്രസ്

‘ഇടത് സഖ്യമുണ്ടായാല്‍ പാര്‍ട്ടി പിളരും, തൃണമൂല്‍ മതി’; സിപിഎമ്മുമായി സഖ്യം വേണ്ടെന്ന് ബംഗാള്‍ കോണ്‍ഗ്രസ്

Webdunia
വെള്ളി, 6 ജൂലൈ 2018 (19:47 IST)
സിപിഎമ്മുമായി ബന്ധം വേണ്ടെന്ന് ബംഗാളിലെ കോണ്‍ഗ്രസിന്റെ തീരുമാനം.  സിപിഎമ്മുമായി തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കിയാല്‍ പാര്‍ട്ടി പിളരുമെന്ന് നേതാക്കള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍  രാഹുല്‍ ഗാന്ധി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ മുതിര്‍ന്ന നേതാക്കളടക്കമുള്ളവര്‍ വ്യക്തമാക്കി.

ഇടതുമായി സഖ്യമോ ധാരണയോ വേണ്ടെന്നാണ് ഭൂരിഭാഗം നേതാക്കളും അഭിപ്രായപ്പെട്ടത്. തൃണമൂല്‍ കോണ്‍ഗ്രസുമായി സഖ്യം ചേരുന്നതാകും ഉചിതമെന്നും നേതാക്കള്‍ പറഞ്ഞു. ചര്‍ച്ചയ്ക്കെത്തിയ 40 പേരില്‍ 90 ശതമാനം പേരും സിപിഎം ബന്ധം തള്ളിപ്പറയുകയും തൃണമൂലുമായി സഖ്യം ചേരണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തു.

തെരഞ്ഞെടുപ്പ് സഖ്യവുമായി ബന്ധപ്പെട്ട് ബംഗാള്‍ കോണ്‍ഗ്രസിലെ ഭിന്നത പരിഹരിക്കാനാണ് രാഹുല്‍ ഗാന്ധി നേതാക്കളുടെ യോഗം വിളിച്ചത്. ഈ യോഗത്തിലാണ് സി പി എം ബന്ധം ഒരു കാരണവശാലും പാടില്ലെന്ന ആവശ്യം നേതാക്കള്‍ അധ്യക്ഷനു മുന്നില്‍ അവതരിപ്പിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ശക്തമായ കാറ്റ്, 50 കിലോയില്‍ താഴെ ഭാരം ഉള്ളവര്‍ വീടിന് പുറത്തിറങ്ങരുതെന്ന് ചൈനീസ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

വീട്ടിൽ ഗ്രൈന്‍റര്‍ പ്രവര്‍ത്തിപ്പിച്ചുകൊണ്ടിരിക്കെ ഷോക്കേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

തഹാവൂര്‍ റാണയെ കൊച്ചിയില്‍ എത്തിക്കും; ഭീകരന്‍ നേരിൽ കണ്ടത് 13 മലയാളികളെ

ഐവിഎഫ് പിഴവില്‍ അപരിചിതന്റെ കുഞ്ഞിന് ജന്മം നല്‍കി!

ബീഹാറില്‍ മൂന്നു ദിവസത്തിനിടെ മിന്നലേറ്റ് മരിച്ചവരുടെ എണ്ണം 80 ആയി

അടുത്ത ലേഖനം
Show comments