റെയിൽവെ സ്റ്റേഷനിൽ കവർച്ച: കാൽ ലക്ഷം രൂപ നഷ്ടപ്പെട്ടു

എ കെ ജെ അയ്യര്‍
ബുധന്‍, 26 ഏപ്രില്‍ 2023 (18:25 IST)
കൊല്ലം: എഴുകോൺ റയിൽവേ സ്റ്റേഷനിൽ നടന്ന കവർച്ചയിൽ കാൽ ലക്ഷം രൂപ നഷ്ടപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രിയിൽ നടന്ന കവർച്ചയിൽ ലോക്കറിൽ സൂക്ഷിച്ചിരുന്ന 25311 രൂപ, എ.ടി.എം. കാർഡ് എന്നിവയാണ് നഷ്ടപ്പെട്ടത്. ടിക്കറ്റ് വിറ്റഴിച്ച തുകയായിരുന്നു ഇത്. റയിൽവേ ഫണ്ട് കൈകാര്യം ചെയ്യാൻ സ്റ്റേഷനിൽ സൂക്ഷിച്ചിട്ടുള്ള എ.ടി.എം കാർഡാണ് നഷ്ടപ്പെട്ടത്.

കഴിഞ്ഞ ദിവസം രാവിലെ ആറു മണിക്ക് ജീവനക്കാരി ജോലിക്കെത്തിയപ്പോൾ ഓഫീസ് വാതിൽ തുറന്നു കിടക്കുന്നതു കണ്ട് നടത്തിയ പരിശോധനയിലാണ് കവർച്ച കണ്ടെത്തിയത്. ഓഫീസ് വാതിൽ പൂട്ട് തകർത്താണ് മോഷ്ടാവ് ഉള്ളിൽ കടന്നത്. ലോക്കറിന്റെ താക്കോൽ ഓഫീസ് മേശയിലായിരുന്നു സൂക്ഷിച്ചിരുന്നത്.

സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്. പാലരുവി എക്സ്പ്രസിന് ഏഴുകോണിൽ സോപ്പ് ഇല്ലാതായതോടെ രാത്രി ജോലിക്ക് ആള് വേണ്ടാതായി. ഇതും കവർച്ചയ്ക്ക് സഹായമായി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

എസ്ഐആറില്‍ ഇടപെടില്ല, സുപ്രീം കോടതിയെ സമീപിക്കാം; സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി

ബിഹാർ നൽകുന്ന സന്ദേശം വ്യക്തം, ഇനി കേരളത്തിൻ്റെ ഊഴമെന്ന് രാജീവ് ചന്ദ്രശേഖർ

അമിതമായി മരുന്ന് കഴിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ യുവതി ആത്മഹത്യ ചെയ്തു

നമ്മൾ പോരാട്ടത്തിൽ തോറ്റിരിക്കാം, എന്നാൽ യുദ്ധത്തിലല്ല, ബിഹാർ ഫലത്തിൽ പ്രതികരിച്ച് സന്ദീപ് വാര്യർ

ബിഹാറിൽ നടന്നത് എസ്ഐആർ കള്ളക്കളി, ഈ കളി മറ്റ് സംസ്ഥാനങ്ങളിൽ നടക്കില്ല: അഖിലേഷ് യാദവ്

അടുത്ത ലേഖനം
Show comments