Webdunia - Bharat's app for daily news and videos

Install App

ജോസഫിന്റെ സ്വപ്നങ്ങൾക്ക് കൂച്ചുവിലങ്ങിട്ട് മാണി വിഭാഗം; പാര്‍ട്ടി പിളര്‍ന്നേക്കും

ഇത് ചതി? ജോസഫിനെ ഒതുക്കാനൊരുങ്ങി മാണി വിഭാഗം

Webdunia
ചൊവ്വ, 12 മാര്‍ച്ച് 2019 (08:32 IST)
ലോക്‍സഭ തെരഞ്ഞെടുപ്പില്‍ കേരള കോൺഗ്രസിന്റെ കോട്ടയം സീറ്റിൽ തോമസ് ചാഴികാടനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. പി.ജെ ജോസഫ് വിഭാഗത്തെ തള്ളിയാണ് കെ എം മാണി തോമസിനെ സ്ഥാനാർത്ഥിയാക്കിയത്. ഏറ്റമാനൂര്‍ മുന്‍ എംഎല്‍എയാണ് തോമസ് ചാഴിക്കാടന്‍. 
 
കോട്ടയത്ത് മത്സരിക്കാന്‍ താല്‍പര്യമുണ്ടെന്നും അറിയിച്ച് പി.ജെ ജോസഫ് പരസ്യമായി രംഗത്തെത്തിയിരുന്നു. 
സ്ഥാനാര്‍ത്ഥി നിര്‍ണയത്തെച്ചൊല്ലി കേരള കോണ്‍ഗ്രസില്‍ തര്‍ക്കം ഉണ്ടായതിനെ തുടര്‍ന്ന് കടുത്ത നടപടികളിലേക്ക് ജോസഫ് വിഭാഗം കടക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. 
 
ജോസഫിന് സീറ്റ് നല്‍കണമെന്ന് കെ.എം മാണിയോടും ജോസ് കെ. മാണിയോടും യു.ഡി.എഫ് നേതൃത്വം ഫോണില്‍ ബന്ധപ്പെട്ട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മാണി വിഭാഗം വഴങ്ങിയിട്ടില്ല. മണ്ഡലം കമ്മറ്റികളിലെ സ്വാധീനം ഉപയോഗിച്ച് ജോസഫിനെ ഒതുക്കാനാണ് മാണി വിഭാഗത്തിന്റെ നീക്കം. 
 
ജോസഫിനെ കോട്ടയത്ത് സ്ഥാനാര്‍ഥിയാക്കുന്നതിനെതിരെ കേരളാ കോൺഗ്രസിലുണ്ടായ കടുത്ത അമര്‍ഷമാണ് പുതിയ നീക്കങ്ങളിലേക്ക് മാറിയത്. ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള ഇടപെടലുകളാണ് മുതിര്‍ന്ന നേതാവായ ജോസഫിന് തെരഞ്ഞെടുപ്പ് മോഹങ്ങള്‍ക്ക് വിനയായത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

ഇത്തവണ ബിജെപി, പ്രിയങ്കാ ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന

പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

നെല്ല് സംഭരണത്തിന് കർഷക രജിസ്ട്രേഷൻ ഓഗസ്റ്റ് 25 മുതൽ

പാലക്കാട് ആദിവാസി വിഭാഗത്തില്‍പെട്ട 54കാരനെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ച് അഞ്ച് ദിവസം പട്ടിണിക്കിട്ടു

Rahul Mamkootathil: 'ഞാന്‍ ചാടി ചവിട്ടും, അതിനെ എങ്ങനെ വളര്‍ത്തും, കൊല്ലാനായിരുന്നെങ്കില്‍ എനിക്ക് സെക്കന്റുകള്‍ മതി'; ഗര്‍ഭഛിത്രത്തിനു ഭീഷണിപ്പെടുത്തുന്ന ഫോണ്‍ കോള്‍ പുറത്ത്

ആരോപണം ഉയർത്തുന്നവർക്കാണ് തെളിയിക്കാൻ ബാധ്യത, രാജി ആലോചനയിൽ പോലുമില്ല: രാഹുൽ മാങ്കൂട്ടത്തിൽ

ആരോപണങ്ങള്‍ ഗൗരവതരം; രാഹുലിനെ പൂര്‍ണമായി തള്ളി പ്രതാപന്‍

അടുത്ത ലേഖനം
Show comments