Webdunia - Bharat's app for daily news and videos

Install App

മന്ത്രിയാകാനില്ലെന്ന് കാപ്പന്‍, ആകണമെന്ന് തോമസ് ചാണ്ടി; എന്‍സിപിയില്‍ ചര്‍ച്ചകള്‍ സജീവം

മെര്‍ലിന്‍ സാമുവല്‍
ശനി, 28 സെപ്‌റ്റംബര്‍ 2019 (15:16 IST)
പാലാ ഉപതെരഞ്ഞെടുപ്പില്‍ ചരിത്രവിജയം സ്വന്തമാക്കിയ മാണി സി കാപ്പന്‍റെ മന്ത്രിസ്ഥാനം തള്ളാതെ എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ തോമസ് ചാണ്ടി.

മാണി സി കാപ്പന്റെ മന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം സ്വീകരിക്കേണ്ടത് ഹൈക്കമാന്‍ഡാണ്. അടുത്ത മാസം നടക്കുന്ന ഉപതെരഞ്ഞെടുപ്പും മഹാരാഷ്‌ട്ര നിയമസഭ തെരഞ്ഞെടുപ്പുമാണ് മുന്നിലുള്ളത്. അതിന് ശേഷമാകും ഒരു തീരുമാനം ഉണ്ടാകുക. തന്റെ മന്ത്രിസ്ഥാനമടക്കമുള്ള സാധ്യതകള്‍ തള്ളിക്കളയാന്‍ കഴിയില്ലെന്നും തോമസ് ചാണ്ടി പറഞ്ഞു.

അതേസമയം, മന്ത്രിയാകാൻ താൽപര്യമില്ലെന്ന് മാണി സി കാപ്പൻ പറഞ്ഞു. മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടിയിലുള്ളപ്പോള്‍ അത്തരം ചര്‍ച്ചകളിലേക്ക് കടക്കാന്‍ ആഗ്രഹിക്കുന്നുമില്ല ചിന്തിക്കുന്നുമില്ല. അങ്ങനെയുള്ള പ്രചാരണത്തിന് അടിസ്ഥാനമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തെരഞ്ഞെടുപ്പില്‍ പാലായിലെ കോണ്‍ഗ്രസും അസംതൃപ്‌തരായ കേരളാ കോണ്‍ഗ്രസുകാരും സഹായിച്ചു. ബിജെപിയുടെ വോട്ടുലഭിച്ചു എന്ന ആരോപണത്തെ അവജ്ഞയോടെ തള്ളുന്നുവെന്നും കാപ്പം കൂട്ടിച്ചേര്‍ത്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

അല്ലേലും നിങ്ങടെ എഫ് 35 ഞങ്ങള്‍ക്ക് വേണ്ട, തീരുവ ഉയര്‍ത്തിയതില്‍ അതൃപ്തി, ട്രംപിന്റെ ഓഫര്‍ നിരസിച്ച് ഇന്ത്യ

വായില്‍ തുണി തിരുകി യുവതിയെ ബലാത്സംഗം ചെയ്തു, ആന്തരികാവയവങ്ങള്‍ക്ക് കേടുപാടുകള്‍; പ്രതി തന്നെ യുവതിയെ ആശുപത്രിയിലെത്തിച്ചു

Bank Holidays: ഈ മാസം ഒന്‍പത് ദിവസങ്ങള്‍ ബാങ്ക് അവധി; ശ്രദ്ധിക്കുക

ബലാല്‍സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യത്തിനായി വേടന്‍ ഹൈക്കോടതിയില്‍

സൗദിയില്‍ പിടിച്ചാല്‍ തലപോകുന്ന കേസ്, അച്ചാറിലൊളിപ്പിച്ച് എംഡിഎംഎയും ഹാഷിഷ് ഓയിലും, മിഥിലാജിനെ രക്ഷിച്ചത് അമ്മായച്ഛന്റെ ഇടപെടല്‍

അടുത്ത ലേഖനം
Show comments