രോഗിയെ കൊണ്ടുപോകാന്‍ ആംബുലന്‍സ് ഏര്‍പ്പാടാക്കിയില്ല; സാര്‍ജന്റിന് സസ്‌പെന്‍ഷന്‍

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 29 ഡിസം‌ബര്‍ 2022 (08:24 IST)
തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ള രോഗിയെ സ്‌കാനിംഗിനു ശേഷം തിരികെ കൊണ്ടുപോകാന്‍ ആംബുലന്‍സ് സൗകര്യം ലഭ്യമാക്കുന്നതില്‍ വീഴ്ച വരുത്തിയ ഡ്യൂട്ടി സാര്‍ജന്റിനെ സസ്‌പെന്റ് ചെയ്തു. സെക്യൂരിറ്റി സാര്‍ജന്റ് (ഗ്രേഡ്-1) ആയ പ്രവീണ്‍ രവിയെയാണ് 1960 ലെ കേരള സിവില്‍ സര്‍വ്വീസസ് (ക്ലാസിഫിക്കേഷന്‍ കണ്‍ട്രോള്‍ & അപ്പീല്‍) ചട്ടങ്ങളിലെ ചട്ടം-10 (2) പ്രകാരം  അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ എ നിസാറുദീന്‍ അറിയിച്ചു.
 
ചൊവ്വാഴ്ച രാത്രി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിലെ ന്യൂറോളജി തീവ്ര പരിചരണ വിഭാഗത്തില്‍ നിന്നും കൊണ്ടുവന്ന രോഗിയെ അത്യാഹിത വിഭാഗത്തിലെത്തിച്ച് സി ടി സ്‌കാന്‍ എടുത്ത ശേഷം രാത്രി 11 ന് തിരികെ കൊണ്ടുപോകുന്നതിന് ആംബുലന്‍സ് ലഭ്യമാക്കിയില്ല എന്ന പരാതി സംബന്ധിച്ച അന്വേഷണത്തിനു ശേഷമാണ് സാര്‍ജന്റിനെതിരെ നടപടിയെടുത്തത്. ഓക്‌സിജന്‍ ഘടിപ്പിച്ച ട്രോളിയിലാണ് ന്യൂറോളജി വിഭാഗത്തില്‍ ചികിത്സയിലുള്ള രോഗിയെ സ്‌കാനിംഗിന് കൊണ്ടുപോയത്. ഓക്‌സിജന്‍ തീരുന്നതിനു മുമ്പ് രോഗിയെ തിരികെക്കൊണ്ടു പോകണമായിരുന്നു. ആംബുലന്‍സ് ലഭിക്കാത്തതിനാല്‍ അത്യാഹിത വിഭാഗത്തിലെ ജീവനക്കാര്‍ സ്വകാര്യ ആംബുലന്‍സ് ഏര്‍പ്പാടാക്കി രോഗിയെ തിരികെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കില്‍ എത്തിക്കുകയായിരുന്നു. ആംബുലന്‍സും ഡ്രൈവര്‍മാരും സെക്യൂരിറ്റി വിഭാഗത്തിന്റെ ചുമതലയിലായതിനാല്‍ യഥാസമയം ഇടപെട്ട്  ആംബുലന്‍സ് എത്തിക്കേണ്ടത് സാര്‍ജന്റിന്റെ ചുമതല കൂടിയാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരഞ്ഞെടുപ്പ് അടുക്കുമ്പോഴെല്ലാം കേന്ദ്ര ഏജന്‍സികള്‍ പെട്ടെന്ന് സജീവമാകും: ഇഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ശിവന്‍കുട്ടി

കാര്യവട്ടം കാമ്പസിലെ ജാതി അധിക്ഷേപം: സംസ്‌കൃത വിഭാഗം മേധാവി ജാമ്യാപേക്ഷ നല്‍കി, പരാതിക്കാരന്റെ ഭാഗം കേള്‍ക്കാന്‍ കോടതി

അതിക്രമങ്ങളില്‍ പതറരുത്, മിത്ര ഹെല്‍പ്പ് ലൈന്‍ ഇതുവരെ തുണയായത് 5.66 ലക്ഷം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും

ആലപ്പുഴയില്‍ 10 വയസ്സുകാരന് അമീബിക് അണുബാധ, ഉറവിടം വ്യക്തമല്ല

അറബിക് ഫുഡ് സംസ്‌കാരം മലയാളികളുടെ ആരോഗ്യത്തെ മോശമായി ബാധിച്ചെന്നു പഴയിടം

അടുത്ത ലേഖനം
Show comments