Webdunia - Bharat's app for daily news and videos

Install App

വിദ്യാര്‍ഥിനികളെ ശാരീരികമായി ഉപദ്രവിച്ചു; കണ്ടക്‍ടര്‍ പ്രതികളെ തടഞ്ഞുവച്ചു, പൊലീസിനെ കണ്ടപ്പോള്‍ യുവാക്കള്‍ ഇറങ്ങിയോടി, പിന്നാലെ പൊലീസും - ഒടുവില്‍ അറസ്‌റ്റ്

Webdunia
വ്യാഴം, 23 മെയ് 2019 (14:46 IST)
കെഎസ്ആര്‍ടിസി ബസില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനികളെ ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിച്ച യുവാക്കള്‍ അറസ്‌റ്റില്‍.

പന്മന പുത്തന്‍ചന്ത പുരയിടത്ത് കിഴക്കേത്തറ വീട്ടില്‍ വിനോദ് (31), കരിക്കോട് ടികെഎം എന്‍ജിനീയറിങ് കോളേജിന് സമീപം വയലില്‍ പുത്തന്‍വീട്ടില്‍ ഷാനിര്‍ (36) എന്നിവരാണ് പിടിയിലായത്. ഇവര്‍ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ്.

കൊട്ടിയത്തുനിന്ന് ആറ്റിങ്ങലിലേക്കുള്ള യാത്രയില്‍ കല്ലുവാതുക്കല്‍ സ്വദേശികളായ രണ്ട് വിദ്യാര്‍ഥികളെയാണ് പ്രതികള്‍ ഉപദ്രവിക്കാന്‍ ശ്രമം നടത്തിയത്. പെണ്‍കുട്ടികള്‍ ബഹളം വെച്ചതോടെ കണ്ടക്‍ടര്‍ ഇടപെടുകയും പൊലീസില്‍ വിവരമറിയിക്കുകയും ചെയ്‌തു.

തുടര്‍ന്ന് യാത്രക്കാരുടെ സഹായത്തോടെ പ്രതികളെ ബസില്‍ തടഞ്ഞുവെച്ചു. ബസ് ചാത്തന്നൂര്‍ പൊലീസ് സ്‌റ്റേഷന് സമീപം നിര്‍ത്തിയപ്പോള്‍ പ്രതികളിലൊരാള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും എസ്ഐ സജുവിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടി.

പോക്‌സോ നിയമപ്രകാരം കേസെടുത്ത പൊലീസ് പ്രതികളെ കോടതിയില്‍ ഹാജരാക്കി. പ്രതികളെ പരവൂര്‍ കോടതി റിമാന്‍ഡ് ചെയ്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

തഹാവൂര്‍ റാണയെ കൊച്ചിയില്‍ എത്തിക്കും; ഭീകരന്‍ നേരിൽ കണ്ടത് 13 മലയാളികളെ

ഐവിഎഫ് പിഴവില്‍ അപരിചിതന്റെ കുഞ്ഞിന് ജന്മം നല്‍കി!

ബീഹാറില്‍ മൂന്നു ദിവസത്തിനിടെ മിന്നലേറ്റ് മരിച്ചവരുടെ എണ്ണം 80 ആയി

കുപ്പിവെള്ളത്തിൽ ചത്ത ചിലന്തി: നിർമ്മാണ കമ്പനിക്ക് ഒരു ലക്ഷം രൂപാ പിഴ

വിർച്വൽ അറസ്റ്റ് തട്ടിപ്പ്: 83 കാരന് 8.8 ലക്ഷം നഷ്ടപ്പെട്ടു

അടുത്ത ലേഖനം
Show comments