പകയുടേയും പ്രതികാരത്തിന്റേയും ആൾ‌രൂപമാണ് ഉമ്മൻ ചാണ്ടി?! - പൊട്ടിത്തെറിക്ക് ഇതിൽ കൂടുതൽ എന്ത് വേണം

ഒടുവിൽ കുറ്റസമ്മതം നടത്തി!- ഇനി ആവർത്തിക്കില്ലെന്ന് ചെന്നിത്തല

Webdunia
ചൊവ്വ, 12 ജൂണ്‍ 2018 (08:19 IST)
രാജ്യസഭാസീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കിയ നേത്രത്വത്തിനെതിരെ രൂക്ഷ വിമർശനങ്ങളാണ് ഉയരുന്നത്. വിവാദങ്ങൾ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. ഇപ്പോഴിതാ, സംഭവത്തിൽ തന്റെ ഭാഗത്തുനിന്നുമുണ്ടായ വീഴ്ച തുറന്നു പറഞ്ഞിരിക്കുകയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
 
തീരുമാനമെടുത്തതില്‍ പോരായ്മ ഉണ്ടായെന്നും ഇനിയത് ആവര്‍ത്തിക്കില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഇനി ഇത്തരം നിർണായക കാര്യങ്ങൾ തീരുമാനിക്കുമ്പോൾ രാഷ്ട്രീയകാര്യ സമിതിയിൽ ചർച്ച ചെയ്യും.  രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട ചർച്ചയിൽ മുന്നണിയുടെ കെട്ടുറപ്പ് മാത്രമാണ് ആലോചിച്ചിരുന്നുള്ളുവെന്നും ചെന്നിത്തല വ്യക്തമാക്കി.
 
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ കടുത്ത ഭാഷയിലാണ് പി ജെ കുര്യൻ സംസാരിച്ചത്. കെപിസിസി രാഷ്ട്രീയ കാര്യസമിതിയിലായിരുന്നു പൊട്ടിത്തെറി. ഉമ്മന്‍ചാണ്ടിക്ക് കൊമ്പുണ്ടോയെന്ന് രാജ്യസഭാ സീറ്റ് നഷ്ടപ്പെട്ട കുര്യന്‍ ചോദിച്ചു. രാജ്യസഭാ സീറ്റ് ചര്‍ച്ചയ്ക്ക് എന്തിനാണ് അദ്ദേഹത്തെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചത്. എഐസിസി ജനറല്‍ സെക്രട്ടറി എന്ന നിലയ്ക്കാണെങ്കില്‍ കെസി വേണുഗോപാലിനെയല്ലേ വിളിക്കേണ്ടതെന്നും കുര്യന്‍ ചോദിച്ചു.
 
പകയുടേയും പ്രതികാരത്തിന്റേയും ആള്‍രൂപമായ ഉമ്മന്‍ചാണ്ടിക്കെന്താ കൊമ്പുണ്ടോയെന്നും കുര്യൻ ചോദിച്ചു. കുര്യന്റെ വിമര്‍ശനം ശക്തമായതോടെ ഉമ്മന്‍ ചാണ്ടിയെ സംരക്ഷിച്ച് എ ഗ്രൂപ്പ് രംഗത്തുവന്നു. ഉമ്മന്‍ ചാണ്ടിക്ക് കൊമ്പുണ്ടോ എന്ന കുര്യന്റെ ചോദ്യത്തിന് ഉണ്ടെന്നായിരുന്നു എ ഗ്രൂപ്പിന്റെ മറുപടി. 
 
ഉമ്മൻചാണ്ടി വഴിയിൽ കെട്ടാനുള്ള ചെണ്ടയല്ലെന്ന് ബെന്നി ബെഹന്നാൻ പറഞ്ഞപ്പോൾ പാർട്ടിയെ വളർത്തിയ നേതാവാണ്ഉമ്മൻചാണ്ടിയെന്ന് ഓർക്കണമെന്ന് പിസി വിഷ്‌ണുനാഥും വ്യക്തമാക്കി. രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട വിവാദത്തിൽ തനിക്ക് വീഴ്ച പറ്റിയെന്ന് അദ്ദേഹം തുറന്നു പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Gold Price: ഇന്നും 3000ത്തിലധികം രൂപയുടെ വർധനവ്, പൊന്ന് തൊട്ടാൽ പൊള്ളും

അമേരിക്കൻ വ്യാപാര ഭീഷണികളെ മറികടക്കാൻ ഇന്ത്യ, ചരിത്രപരമായ ഇന്ത്യ-യൂറോപ്യൻ യൂണിയൻ വ്യാപാര കരാർ അന്തിമഘട്ടത്തിൽ

Kerala Assembly Elections : കേരളത്തിൽ ഭരണവിരുദ്ധ വികാരം ശക്തം, വിഡി സതീശൻ മുഖ്യമന്ത്രിയാകാൻ സാധ്യത: എൻഡിടിവി സർവ്വെ

Sunita Williams : 27 വർഷത്തെ ദീർഘസേവനം, ബഹിരാകാശ യാത്രികയായ സുനിത വില്യംസ് നാസയിൽ നിന്ന് വിരമിച്ചു

Rahul Mamkoottathil : മൂന്നാമത്തെ പരാതിയിൽ പോലീസ് നീക്കം അതീവരഹസ്യമായി, പരാതിക്കാരി വിദേശത്തെന്ന് സൂചന

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയുടെ ഹൃദയത്തിലേക്ക് സംഘപരിവാർ പ്രത്യയശാസ്ത്രം നിറയൊഴിച്ച് 78 വർഷം, മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വം ഓർമിപ്പിച്ച് മുഖ്യമന്ത്രി

സില്‍വര്‍ലൈന്‍ കയ്യൊഴിഞ്ഞു; ഇ ശ്രീധരന്‍ നേതൃത്വം നല്‍കുന്ന അതിവേഗ റെയില്‍ പദ്ധതിക്ക് പച്ചക്കൊടി കാട്ടാന്‍ സര്‍ക്കാര്‍

വാക്കേറ്റത്തിനിടെ പോയി ചാകെന്ന് പറയുന്നത് ആത്മഹത്യ പ്രേരണയല്ല : ഹൈക്കോടതി

യൂറോപ്യന്‍ യൂണിയനു പിന്നാലെ കാനഡയും ഇന്ത്യയോടടുക്കുന്നു; ട്രംപിന്റെ മുന്നറിയിപ്പുകള്‍ക്ക് അവഗണന

മുഖ്യമന്ത്രി പദത്തിനായി ശ്രമിക്കില്ല, പ്രചാരണത്തിനുണ്ടാകും: ശശി തരൂര്‍

അടുത്ത ലേഖനം
Show comments