Select Your Language

Notifications

webdunia
webdunia
webdunia
webdunia

നിയമന വിവാദം: നിനിതയെ ഒഴിവാക്കാൻ ഉപജാപം നടത്തി എന്ന് തെളിയിയ്ക്കാമോ ? വെല്ലുവിളിച്ച് ഉമർ തറമേൽ

നിയമന വിവാദം: നിനിതയെ ഒഴിവാക്കാൻ ഉപജാപം നടത്തി എന്ന് തെളിയിയ്ക്കാമോ ? വെല്ലുവിളിച്ച് ഉമർ തറമേൽ
, ഞായര്‍, 7 ഫെബ്രുവരി 2021 (12:38 IST)
കാലടി സർവകലാശലയിലെ നിയമനത്തിൽനിന്നും നിനിതയെ ഒഴിവക്കാൻ ഉപജാപം നടത്തി എന്ന് തെളിയിയ്ക്കാമോ എന്ന് ഡോക്ടർ ഉമർ തറമേലിന്റെ ചോദ്യം. ഫെയ്സ്ബുക്കിലൂടെ പങ്കുവച്ച കുറിപ്പിലൂടെയാണ് ആരോപണം തെളിയിയ്ക്കാൻ ഉമർ തറമേൽ എംബി രാജേഷിനോട് ആവശ്യപ്പെട്ടിരിയ്ക്കുന്നത്. വിസി ക്ഷണിച്ചതുകൊണ്ടാണ് വിദഗ്ധ സമിതിയുടെ ഭാഗമായാത് എന്നും. കോൺടാക്ട് സർട്ടിഫിക്കറ്റ് നൽകിയതിൽ അസ്വാഭാവികത ഇല്ലെന്നും ഉമർ തറമേൽ പറയുന്നു. എംബി രാജേഷ് കഴിഞ്ഞ ദിവസം നടത്തിയ ആരോപണങ്ങൾക്ക് ഉമർ തറമേൽ മറുപടി നൽകുന്നുണ്ട്.  
 
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം 
 
മുൻ എം പി,ബഹു. എം ബി രാജേഷ് ഇന്നലെ നടത്തിയ പത്രസമ്മേളനം-സൂചന. താങ്കളോടുള്ള എല്ലാ ബഹുമാനവും സ്നേഹവും നിലനിർത്തിക്കൊണ്ട് തന്നെ പറയട്ടെ, ഇന്നലെ താങ്കൾ പത്ര സമ്മേളനത്തിൽ ആരോപിച്ച ഇക്കാര്യങ്ങൾ ശരിയാണെന്നു തെളിയിക്കാൻ താങ്കൾക്ക് കഴിയുമോ.ഞങ്ങൾക്ക് താല്പര്യമുള്ള ഒരു ഉദ്യോഗാര്ഥിക്ക് വേണ്ടി ശ്രീമതി നി നിതയോട് പിന്മാറാൻ അപേക്ഷിക്കും മട്ടിൽ ഞങ്ങൾ subject experts ഉപജാപം നടത്തി എന്നത്. ഞങ്ങൾ ഏതായാലും അങ്ങനെയൊരാളെ ചുമതലപ്പെടുത്തയിട്ടില്ല. താങ്കൾ ആരോപിച്ച പ്രകാരം സംഭവിച്ചിട്ടുണ്ടെങ്കിൽ, വൈസ് ചാൻസിലർക്ക് അയച്ച കത്ത് അയാൾക്ക് എവിടുന്നു കിട്ടിയെന്നും, അറിയേണ്ടതുണ്ട്.
 
മറ്റൊന്ന്, 2019 ഓഗസ്റ്റ് 31 ന് ഈ നടന്ന പോസ്റ്റുകളുടെ അപേക്ഷാ പരസ്യം വരുന്നത് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ആക്കാലത്ത് കാലിക്കറ്റ്‌ സർവകലാശാലയിലുള്ള ഏത് ഉദ്യോഗാർഥിക്കും പഠനവകുപ്പിലെ ഏതു അധ്യാപകരിൽ നിന്നും ഒരു സ്വഭാവ സർട്ടിഫിക്കേറ്റ് വാങ്ങി അയക്കാം, അത്രേയുള്ളൂ. ഇവിടെ subject expert ആയി വരേണ്ടി വരും എന്നു നിനച്ചു ചെയ്യുന്നതായിരിക്കുമോ ഇത്തരം പണികൾ!! അതുപോട്ടെ, ഞാൻ നുഴഞ്ഞു കയറി ബോർഡിൽ  വന്നതാണോ, സർവകലാശാല വൈസ് ചാൻസലർ വിളിച്ചിട്ട് വന്നതല്ലേ? 
 
താൻതാൻ ജോലി ചെയ്യുന്ന സർവകലാശാലയിലൊഴികെ ഏതു സർവകലാശാലയിലും subject expert ആയി വിളിക്കാം എന്നാണ് ഞാൻ മനസ്സിലാക്കി വെച്ചിട്ടുള്ളത്. ഇതൊക്കെ സ്വജന പക്ഷപാതമായി പൊതു സമൂഹത്തിൽ അവതരിപ്പിക്കപ്പെടുന്നതിന്റെ യുക്തി എന്താണ്, എന്നു ഞങ്ങൾക്ക് മനസ്സിലായിട്ടില്ല. പിന്നെ, നിനിത എന്ന ഉദ്യോഗാർഥിയുടെ പിഎച്ഡി യോഗ്യതയെയോ മറ്റു കഴിവുകളെയോ ഒന്നും ഞങ്ങൾ എക്സ്പെർട്ടുകൾ തള്ളിപ്പറഞ്ഞിട്ടില്ല. പൊതു നിരത്തിൽ, നിരത്തപ്പെടുന്ന കാര്യങ്ങളൊന്നും ദയവായി ഞങ്ങളുടെ തലയിൽ കെട്ടിവെക്കാതിരിക്കുക. (ഇത്തരം വിവാദ /സംവാദങ്ങളിൽ നിന്നും ഒഴിവാകുന്നതാണ് ഞങ്ങളുടെ സന്തോഷം. 
 
ഞങ്ങളുടെ ജോലി വേറെയാണ്. അതുകൊണ്ട് തന്നെയാണ് മാധ്യമങ്ങളുടെ 'വിസിബിലിറ്റി'യിൽനിന്നും മാറിനിൽക്കുന്നത്. ഞങ്ങളെ ഏൽപ്പിച്ച കാര്യം പൂർത്തിയാക്കി. അതിൽവന്ന ഒരാപകത ചൂണ്ടിക്കാട്ടി. അത്രയുള്ളൂ. അക്കാഡമിക ചർച്ചകളിലൂടെ സംഭവിക്കേണ്ടതും പരിഹൃതമാകേണ്ടതുമായ ഒരു പ്രശ്നം കക്ഷി /മുന്നണി /തെരഞ്ഞെടുപ്പ്  രാഷ്ട്രീയ കോലാഹലങ്ങളിലേയ്ക്ക് വലിച്ചുകൊണ്ട് പോയത് ഞങ്ങൾ അല്ല. ഇത്തരം കാര്യങ്ങളിലൊന്നും ഞങ്ങൾക്ക് ഒരു താൽപര്യവുമില്ല. അത് കേരളത്തിന്റെ പ്രത്യേക രാഷ്ട്രീയ കാലാവസ്ഥയുമായി സംഭവിക്കുന്നതാണ്, എന്നു കൂടി ആവർത്തിക്കുന്നു.), ശുഭം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നടൻ ശ്രീവാസ്തവ് ചന്ദ്രശേഖർ മരിച്ച നിലയിൽ