കവളപ്പാറയിൽനിന്നും ഇതേവരെ കണ്ടെടുത്തത് 9 മൃതദേഹങ്ങൾ, പുത്തുമലയിലും കോട്ടക്കുന്നിലും തിരച്ചിൽ തുടരുന്നു

Webdunia
ഞായര്‍, 11 ഓഗസ്റ്റ് 2019 (09:57 IST)
ഉരുൾപ്പൊട്ടലുണ്ടായ മലപ്പുറം കവളപ്പാറയിൽ കാണാതായവർക്കുള്ള തിരച്ചിൽ ഇന്നും തുടരും. ഇതേവരെ ഒൻപത് മൃതദേഹങ്ങളാണ് പ്രദേശത്തുനിന്നും കണ്ടെത്തിയിട്ടുള്ളത്. 54 പേരെ പ്രദേശത്തുനിന്നും കണ്ടെത്താനുണ്ട് എന്നാണ് അനൗദ്യോഗികമായ വിവരം. ശക്തമായ മഴയുണ്ടായിരുന്നതിൽ കാര്യക്ഷമമായി തിരച്ചിൽ നടത്താൻ കഴിഞ്ഞ ദിവസം സാധിച്ചിരുന്നില്ല
 
ശക്തമായ മഴയും മൺനിടിച്ചിലും കഴിഞ്ഞ ദിവസം തിരച്ചിൽ തടസപ്പെടുത്തിയിരുന്നു. ഇതോടെ വൈകിട്ടോടെ തിരച്ചിൽ നിർത്തിവക്കുകയായിരുന്നു. കണ്ടെത്താനുള്ളവരുടെ കൂട്ടത്തിൽ ഇരുപതോളം കുട്ടികളും ഉണ്ട് എന്നാണ് റിപ്പോർട്ടുകൾ. കവാപ്പറയിൽ തിരച്ചിലിനായി സൈന്യം എത്തിയിട്ടുണ്ട് മദ്രാസ്റെജിമെന്റിലെ 30 അംഗ സംഗമാണ് തിരച്ചിലിനായി എത്തിയിരിക്കുന്നത്.   
 
അതേസമയം, ഉരുൾപ്പൊട്ടലുണ്ടായ പുത്തുമലയിലും, മണ്ണിടിച്ചിലുണ്ടായ കോട്ടക്കുന്നിലും തിരച്ചിൽ തുടരുകയാണ്. മലപ്പുറം കോട്ടക്കുന്നിൽ ഒരു കുടുംബത്തിലെ മൂന്നുപേരെയാണ് മണ്ണിടിച്ചിലിനെ തുടർന്ന് കാണതായത്. ഇന്ന് സംസ്ഥാനത്ത് മഴ കുറയും എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കിയിരിക്കുന്നത്. ഇത് തിരച്ചിലും രക്ഷാ പ്രവർത്തനങ്ങളും വേഗത്തിലാക്കും എന്നാണ് പ്രതീക്ഷ

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Union Budget 2026: കേരളം പ്രതീക്ഷിച്ചത് അതിവേഗ റെയിൽപാത, എയിംസ് കിട്ടിയത് കടലാമ സംരക്ഷണം, നാളികേര പ്രോത്സഹനം

എഫ് ആന്റ് ഒ നികുതി വർധന: ഓഹരി വിപണി നേരിട്ടത് വൻ തകർച്ച

റഷ്യക്കാരിയിൽ നിന്നും ലൈംഗികരോഗം പകർന്നു, ഭാര്യ അറിയാതെ ചികിത്സ, എപ്സ്റ്റീൻ ഫയലിലെ വിവരങ്ങൾ നിഷേധിച്ച് ബിൽഗേറ്റ്സ്

മനുഷ്യന്മാർ ബുദ്ധിമുട്ടിക്കുന്നു, ദയയില്ലാതെ പണിയെടുപ്പിക്കുന്നു, സ്വന്തമായി സോഷ്യൽ മീഡിയ തുടങ്ങി AI ബോട്ടുകൾ, ടെക് ലോകത്ത് ആശങ്ക

Gold Price: ഇന്നും 3000ത്തിലധികം രൂപയുടെ വർധനവ്, പൊന്ന് തൊട്ടാൽ പൊള്ളും

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്‌കൂള്‍ സിലബസ് ലഘൂകരണം ഗൗരവമായി ചര്‍ച്ച ചെയ്യും: മന്ത്രി വി ശിവന്‍കുട്ടി

കേന്ദ്ര ബജറ്റിലെ കേരളത്തോടുള്ള അവഗണനയില്‍ പ്രതികരിക്കാതെ സുരേഷ് ഗോപി; കേരളത്തിലെത്തിയിട്ട് പറയാമെന്ന് മറുപടി

ഉമാ തോമസ് വെറും പരാജയം, തൃക്കാക്കരയിൽ മത്സരിപ്പിക്കരുത്, കോൺഗ്രസ് നേതൃത്വത്തിന് പരാതി

വെള്ളത്തിന് അമിത വില: നടപടിയെടുക്കുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍

അജിത് പവാറിന്റെ മരണത്തിൽ ദുരൂഹത, ആരോപണവുമായി ശിവസേനയും കോൺഗ്രസും രംഗത്ത്

അടുത്ത ലേഖനം
Show comments