പാമ്പിനെകൊണ്ട് കൊത്തിച്ച് ഭാര്യയെ കൊലപ്പെടുത്തിയ സംഭവം: പ്രതിയെ വീട്ടില്‍ കയറ്റരുതെന്ന് കരഞ്ഞുകൊണ്ട് ഉത്രയുടെ മാതാവ്

ശ്രീനു എസ്
തിങ്കള്‍, 25 മെയ് 2020 (11:25 IST)
ഭാര്യയെ രണ്ടാമതും പാമ്പിനെകൊണ്ട് കൊത്തിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി സൂരജ് കുറ്റം സമ്മതിച്ചു. ഇന്ന് രാവിലെ സൂരജിനെ ഉത്രയുടെ വീട്ടില്‍ തെളിവെടുപ്പിനായി കൊണ്ടുപോയി. സൂരജിനെ കണ്ട ഉത്രയുടെ മാതാപിതാക്കള്‍ രോഷാകുലരാകുകയും സൂരജിനെ വീട്ടില്‍ കയറ്റരുതെന്ന് ഉത്രയുടെ മാതാവ് പറയുകയും ചെയ്തു.
 
തെളിവെടുപ്പിനിടെ പാമ്പിനെകൊണ്ടുവന്ന പ്ലാസ്റ്റിക് കുപ്പി സൂരജ് പൊലീസിന് കാട്ടിക്കൊടുത്തു. നിലവില്‍ കേസില്‍ സാക്ഷികളില്ലാത്തതിനാല്‍ സാഹചര്യത്തെളിവുകളാണ് പൊലീസ് ശേഖരിക്കുന്നത്. മാര്‍ച്ച് രണ്ടിനാണ് സൂരജ് അണലിയെ കൊണ്ടുവന്ന് ഉത്രയെ കടിപ്പിക്കുന്നത്. എന്നാല്‍ വൈദ്യസഹായം ലഭിച്ചതുകൊണ്ട് ഉത്രയ്ക്ക് ജീവന്‍ തിരിച്ചുകിട്ടുകയായിരുന്നു. എന്നാല്‍ അതിനുശേഷം സൂരജ് കൂടുതല്‍ വിഷമുള്ള മൂര്‍ഖനെ കൊണ്ടുവന്ന് പുലര്‍ച്ചെ രണ്ടുമണിക്ക് ഉത്ര ഉറങ്ങുമ്പോള്‍ കടിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് മരണം ഉറപ്പിക്കും വരെ സൂരജ് മുറിയില്‍ ഉണര്‍ന്നിരുന്നു. ഇന്നുരാവിലെ അഞ്ചുമണിക്ക് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അശോകന്റെ നേതൃത്വത്തിലാണ് ഉത്രയുടെ വീട്ടില്‍ തെളിവെടുപ്പ് നടന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കലിയടങ്ങാതെ ട്രംപ്; ഇറാനു പിന്നാലെ ക്യൂബയ്ക്കു വെല്ലുവിളി, ലോകം ആശങ്കയിൽ

പശ്ചിമേഷ്യൻ സംഘർഷം: വ്യോമമേഖല ഭാഗികമായി തുറന്നു, ഗൾഫ് വിമാന സർവീസുകൾ പുനരാരംഭിച്ചു

റഷ്യയിൽ നിന്നും എണ്ണ വാങ്ങിക്കോളു, ഇന്ത്യയ്ക്ക് 30 ദിവസം ഇളവ് അനുവദിച്ച് യുഎസ്

തൃശൂരിൽ സിപിഎം സ്ഥാനാർഥികളായി; മണലൂരിലേക്ക് രവീന്ദ്രനാഥ്, ഹെവി ക്ലാഷ് !

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

എല്ലാം കാണുക

ഏറ്റവും പുതിയത്

നവീന്‍ ബാബു കേസില്‍ തുടരന്വേഷണത്തിന് ഉത്തരവ്; നാല് കാര്യങ്ങളില്‍ വ്യക്തത വരുത്തണമെന്ന് കോടതി

ഇന്ത്യന്‍ എല്‍പിജി ടാങ്കര്‍ ശിവാലിക് മുന്ദ്ര തുറമുഖത്ത് എത്തി

വിവാഹദിനത്തില്‍ സുഹൃത്തുക്കളുടെ സര്‍പ്രൈസ്; വധു കൊച്ചിയിലെ ആശുപത്രിയില്‍

ചായ നല്‍കിയില്ല; മലപ്പുറത്ത് മരുമകളെ അമ്മായിയമ്മ വെട്ടിക്കൊന്നു

മുസ്ലീം ലീഗിൽ ട്വിസ്റ്റ്?, മലപ്പുറത്ത് പി കെ കുഞ്ഞാലിക്കുട്ടി, വേങ്ങരയിൽ കെ എം ഷാജി പരിഗണനയിൽ

അടുത്ത ലേഖനം
Show comments