പാമ്പിനെകൊണ്ട് കൊത്തിച്ച് ഭാര്യയെ കൊലപ്പെടുത്തിയ സംഭവം: പ്രതിയെ വീട്ടില്‍ കയറ്റരുതെന്ന് കരഞ്ഞുകൊണ്ട് ഉത്രയുടെ മാതാവ്

ശ്രീനു എസ്
തിങ്കള്‍, 25 മെയ് 2020 (11:25 IST)
ഭാര്യയെ രണ്ടാമതും പാമ്പിനെകൊണ്ട് കൊത്തിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി സൂരജ് കുറ്റം സമ്മതിച്ചു. ഇന്ന് രാവിലെ സൂരജിനെ ഉത്രയുടെ വീട്ടില്‍ തെളിവെടുപ്പിനായി കൊണ്ടുപോയി. സൂരജിനെ കണ്ട ഉത്രയുടെ മാതാപിതാക്കള്‍ രോഷാകുലരാകുകയും സൂരജിനെ വീട്ടില്‍ കയറ്റരുതെന്ന് ഉത്രയുടെ മാതാവ് പറയുകയും ചെയ്തു.
 
തെളിവെടുപ്പിനിടെ പാമ്പിനെകൊണ്ടുവന്ന പ്ലാസ്റ്റിക് കുപ്പി സൂരജ് പൊലീസിന് കാട്ടിക്കൊടുത്തു. നിലവില്‍ കേസില്‍ സാക്ഷികളില്ലാത്തതിനാല്‍ സാഹചര്യത്തെളിവുകളാണ് പൊലീസ് ശേഖരിക്കുന്നത്. മാര്‍ച്ച് രണ്ടിനാണ് സൂരജ് അണലിയെ കൊണ്ടുവന്ന് ഉത്രയെ കടിപ്പിക്കുന്നത്. എന്നാല്‍ വൈദ്യസഹായം ലഭിച്ചതുകൊണ്ട് ഉത്രയ്ക്ക് ജീവന്‍ തിരിച്ചുകിട്ടുകയായിരുന്നു. എന്നാല്‍ അതിനുശേഷം സൂരജ് കൂടുതല്‍ വിഷമുള്ള മൂര്‍ഖനെ കൊണ്ടുവന്ന് പുലര്‍ച്ചെ രണ്ടുമണിക്ക് ഉത്ര ഉറങ്ങുമ്പോള്‍ കടിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് മരണം ഉറപ്പിക്കും വരെ സൂരജ് മുറിയില്‍ ഉണര്‍ന്നിരുന്നു. ഇന്നുരാവിലെ അഞ്ചുമണിക്ക് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അശോകന്റെ നേതൃത്വത്തിലാണ് ഉത്രയുടെ വീട്ടില്‍ തെളിവെടുപ്പ് നടന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Rahul Mamkoottathil : മൂന്നാമത്തെ പരാതിയിൽ പോലീസ് നീക്കം അതീവരഹസ്യമായി, പരാതിക്കാരി വിദേശത്തെന്ന് സൂചന

ആർഎസ്എസും ജമാഅത്തെ ഇസ്ലാമിയും വിഷം, വർഗീയതക്കെതിരെ ജനകീയ മുന്നേറ്റം സംഘടിപ്പിക്കുമെന്ന് എം വി ഗോവിന്ദൻ

Instagram Data Leak: ഇൻസ്റ്റഗ്രാം ഡാറ്റാ ചോർച്ച: 1.75 കോടി ഉപയോക്താക്കളുടെ വിവരങ്ങൾ ഡാർക്ക് വെബിൽ

Iran Protests : ഇറാനിൽ സാമ്പത്തിക പ്രക്ഷോഭം രൂക്ഷം:ഖമനേയിയെ പുറത്താക്കണമെന്ന് ആവശ്യം, സംഘർഷത്തിൽ 27 മരണം

T20 Worldcup 2026 : ടി20 ലോകകപ്പില്‍ ഇന്ത്യയില്‍ കളിക്കാനാവില്ല, ബംഗ്ലാദേശിന്റെ ആവശ്യം തള്ളി ഐസിസി

എല്ലാം കാണുക

ഏറ്റവും പുതിയത്

മുന്നണി മാറ്റത്തിനില്ല, എൽഡിഎഫിനൊപ്പമെന്ന് ആവർത്തിച്ച് എംഎൽഎമാരും; കേരള കോൺ​ഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റി യോ​ഗം ഇന്ന്

ജയിലിൽ തടവുകാരുടെ ശമ്പള പരിഷ്കരണം; തീരുമാനം സുപ്രീം കോടതി വിധിപ്രകാരം

Pinarayi Vijayan: നയിക്കാന്‍ വീണ്ടും പിണറായി; ധര്‍മ്മടത്ത് മത്സരിക്കും

പി പി ദിവ്യയെ എഐഡിഡബ്ല്യുഎ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി

ഐഷ പോറ്റി വര്‍ഗവഞ്ചക: അധികാരത്തിന്റെ അപ്പക്കഷണത്തിന് വേണ്ടിയുള്ള അസുഖമായിരുന്നുവെന്ന് എം വി ഗോവിന്ദന്‍

അടുത്ത ലേഖനം
Show comments