മതിലിൽ ഭയന്ന് സംഘപരിവാർ; മതില്‍ പൊളിക്കാന്‍ വയലിന് തീയിട്ടു, സ്ത്രീകൾക്ക് നേരെ ആക്രമണം

Webdunia
ബുധന്‍, 2 ജനുവരി 2019 (08:47 IST)
കാസര്‍ഗോഡ് ചേറ്റുകുണ്ടില്‍ ബിജെപിയും ആര്‍എസ്എസും ചേര്‍ന്ന് വനിതാ മതില്‍ തടഞ്ഞു. ഇതേതുടര്‍ന്ന് പ്രദേശത്ത് നേരിയ സംഘര്‍ഷം നടന്നു. വനിതാ മതില്‍ ഉയര്‍ത്തുന്ന റോഡ് ബിജിപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കയ്യേറുകയായിരുന്നു. മതില്‍ പൊളിക്കുന്നതിനായി റോഡരികില്‍ തീയിട്ടു. 
 
വനിതകൾക്ക് നേരെ കല്ലേറ് തുടങ്ങിയതോടെ പൊലീസ് ലാത്തി വീശി. കല്ലേറില്‍ സിപിഎം പ്രവര്‍ത്തകര്‍ക്കും പൊലീസുകാര്‍ക്കും പരിക്കേറ്റു. കല്ലേറിൽ നിരവധി സ്ത്രീകൾക്കാണ് പരുക്കേറ്റത്. പല സ്ഥലങ്ങളിലും മതില്‍ ഒരു വലിയ ആള്‍ക്കൂട്ടം തന്നെയായി മാറി.
 
670 കിലോമീറ്റര്‍ ഉടനീളം ഒരു സ്ഥലത്തും മുറിയാതെ വനിതാ മതില്‍ സംഘടിപ്പിക്കാന്‍ സംഘാടകര്‍ക്ക് സാധിച്ചു എന്നത് ശ്രദ്ധേയമാണ്. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ വിഎസ് അച്യുതാനന്ദന്‍, വൃന്ദ കാരാട്ട്, ആനി രാജ, തോമസ് ഐസക് തുടങ്ങിയ പ്രമുഖ നേതാക്കള്‍ വെള്ളയമ്പലത്തെ വേദിയില്‍ എത്തി.  
 
ആരോഗ്യമന്ത്രി കെ.കെ ശൈലജ കാസര്‍ഗോഡ് ആദ്യ കണ്ണിയായി മാറിയപ്പോള്‍ തിരുവനന്തപുരത്ത് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ടായിരുന്നു അവസാന കണ്ണി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ചർച്ചകളും വെടിനിർത്തലും ഒരു വഴിക്ക്, മറു വഴിക്ക് 10,000 യുഎസ് സൈനികർ കൂടി പശ്ചിമേഷ്യയിലേക്ക്, അണിയറയിൽ വൻ നീക്കങ്ങൾ

പുതിയ കോവിഡ് വകഭേദം 'സിക്കാഡ' യുഎസിലുടനീളം വ്യാപിക്കുന്നു!

കൊടും ചൂടിൽ ആശ്വാസമായി വേനൽ മഴയെത്തും, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

ഈദിനെ തുടർന്ന് താൽകാലിക വെടിനിർത്തലുമായി പാകിസ്ഥാൻ, ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് അഫ്ഗാന് മുന്നറിയിപ്പ്

ഇറാൻ മിസൈൽ ആക്രമണം: ഇറാനിയൻ മിലിട്ടറി അറ്റാഷേമാരെ പുറത്താക്കി ഖത്തർ

എല്ലാം കാണുക

ഏറ്റവും പുതിയത്

എസ്.ഡി.പി.ഐ പിന്തുണ ആവശ്യപ്പെട്ടിട്ടില്ല, ബിജെപിയെ തോൽപ്പിക്കാൻ എൽഡിഎഫാണ് നല്ലതെന്ന് കാണുമ്പോൾ പലരും പിന്തുണയ്ക്കും: പിണറായി വിജയൻ

Middle East Crisis : ഇറാൻ യുദ്ധത്തിൽ പകുതി ലക്ഷ്യം പൂർത്തിയായെന്ന് നെതന്യാഹു

യുദ്ധം നിർത്താതെ ചർച്ചയില്ല: ഹോർമുസിൽ പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് ഇറാൻ

ഇറാനിൽ യുഎസ് വ്യോമാക്രമണം: ഇന്ത്യയിൽ നിന്നുള്ള സഹായ ദൗത്യത്തിന് നിയോഗിച്ച വിമാനം തകർത്തു

ദുബായിലും ഷാർജയിലും ആക്രമണങ്ങൾ തുടർന്ന് ഇറാൻ, കുവൈത്തിൻ്റെ എണ്ണ ടാങ്കറിന് നേരെ ഡ്രോൺ ആക്രമണം

അടുത്ത ലേഖനം
Show comments