Webdunia - Bharat's app for daily news and videos

Install App

ശക്തിയാര്‍ജ്ജിച്ച് സുധാകരന്‍; സതീശനു 'തൊടാന്‍ പറ്റില്ല', ഒറ്റപ്പെടുത്താന്‍ പ്രമുഖരുടെ പിന്തുണ

കെപിസിസി അധ്യക്ഷ സ്ഥാനത്തു നിന്ന് തന്നെ മാറ്റണമെന്ന ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത് ആരാണെന്ന് അറിയാമെന്ന് സുധാകരന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു

രേണുക വേണു
ചൊവ്വ, 4 മാര്‍ച്ച് 2025 (08:55 IST)
പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെ കരുക്കള്‍ നീക്കി കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. തന്നെ അധ്യക്ഷ സ്ഥാനത്തു നിന്ന് മാറ്റാന്‍ പ്രതിപക്ഷ നേതാവിന്റെ ഓഫീസില്‍ നിന്ന് ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്നാണ് സുധാകരന്‍ വിശ്വസിക്കുന്നത്. സതീശന്‍ തനിക്കെതിരെ നടത്തിയ നീക്കത്തിനു അതേ നാണയത്തില്‍ മറുപടി നല്‍കാനാണ് സുധാകരന്റെ തീരുമാനം. 
 
കെപിസിസി അധ്യക്ഷ സ്ഥാനത്തു നിന്ന് തന്നെ മാറ്റണമെന്ന ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത് ആരാണെന്ന് അറിയാമെന്ന് സുധാകരന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇത് സതീശന്റെ ഓഫീസിനെ ഉദ്ദേശിച്ചാണ്. പ്രതിപക്ഷ നേതാവിന്റെ ഓഫീസിലുള്ള ഒരു മാധ്യമപ്രവര്‍ത്തകനാണ് സുധാകരനെതിരായ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടതെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. ഹൈക്കമാന്‍ഡ് ഇടപെടലിനെ തുടര്‍ന്ന് നേതാക്കള്‍ പരസ്യ പോര് നിര്‍ത്തിയെങ്കിലും പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും തമ്മില്‍ അത്ര നല്ല ബന്ധമല്ല ഇപ്പോഴും. 
 
ഗ്രൂപ്പ് വ്യത്യാസമില്ലാതെ സതീശനെതിരെ കൂടുതല്‍ നേതാക്കള്‍ രംഗത്തെത്തിയിരിക്കുകയാണ്. ഇവരുടെയെല്ലാം പിന്തുണ പൂര്‍ണമായി സുധാകരനുണ്ട്. സതീശന്‍ പാര്‍ട്ടി പിടിക്കാന്‍ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി കസേരയ്ക്കു വേണ്ടി നീക്കങ്ങള്‍ നടത്തുന്നുണ്ടെന്നുമാണ് മറ്റു നേതാക്കളുടെ ആക്ഷേപം. ഈ സാഹചര്യത്തിലാണ് കൂടുതല്‍ നേതാക്കള്‍ സതീശനെതിരെ നിലകൊള്ളുന്നത്. 
 
സുധാകരനെ അധ്യക്ഷ സ്ഥാനത്തു നിന്ന് മാറ്റേണ്ട ആവശ്യമില്ലെന്ന് ഹൈക്കമാന്‍ഡിനോടു ആദ്യം പറഞ്ഞത് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലാണ്. സതീശനെ ഒതുക്കാന്‍ സുധാകരന്‍ തുടരേണ്ടത് അത്യാവശ്യമാണെന്ന് വേണുഗോപാല്‍ കരുതുന്നു. ശശി തരൂര്‍, കെ.മുരളീധരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയ നേതാക്കളും സുധാകരനെ അനുകൂലിക്കുന്നു. മുഖ്യമന്ത്രി കസേര ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും സുധാകരനോടു താല്‍പര്യക്കുറവില്ല. കൂടുതല്‍ മുതിര്‍ന്ന നേതാക്കളുടെ പിന്തുണ സുധാകരനു ലഭിക്കാന്‍ തുടങ്ങിയതോടെ സതീശന്‍ പക്ഷം ദുര്‍ബലമായിരിക്കുകയാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

Israel- Iran Conflict: ചാവുകടലിന് മുകളിലൂടെ പറന്ന് ഇറാൻ ഡ്രോണുകൾ, പ്രതിരോധവുമായി ഇസ്രായേൽ, ബീർഷെബ ആക്രമിച്ച് ഇറാൻ

ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയിട്ട് 20 മാസം; പലസ്തീന്‍കാരുടെ മരണസംഖ്യ 55,000 കവിഞ്ഞതായി ഗാസ ആരോഗ്യ മന്ത്രാലയം

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

എല്ലാം കാണുക

ഏറ്റവും പുതിയത്

ലൈംഗികാതിക്രമം നടത്തിയ സവാദിന് ആദ്യം പൂമാല നൽകി, ഇനി പാലഭിഷേകം നൽകും; തനിക്ക് നീതി കിട്ടിയിട്ടില്ലെന്ന് നന്ദിത

വടക്ക് കിഴക്കന്‍ രാജസ്ഥാനു മുകളില്‍ ചക്രവാതചുഴി; നാളെ മുതല്‍ സംസ്ഥാനത്ത് പരക്കെ മഴ

ക്ഷേമ പെൻഷൻ വിതരണം തുടങ്ങി

Fordo Nuclear Site: ഇറാന്റെ ഫോര്‍ഡോ ആണവപദ്ധതി തകര്‍ക്കാന്‍ ബങ്കര്‍ ബസ്റ്ററുകള്‍ക്കും സാധിക്കില്ല, അമേരിക്കയുടെ മെല്ലെപ്പോക്ക് നാണക്കേട് ഒഴിവാക്കാന്‍

ഗുളികയിൽ ലോഹകഷണം: ബാലാവകാശ കമ്മീഷൻ കേസെടുത്തു

അടുത്ത ലേഖനം
Show comments