എതിര്‍പ്പുമായി കെപിസിസി, കാര്‍ വേണ്ടെന്ന് എംപി; വെട്ടിലായതോടെ പിരിച്ചെടുത്ത തുക മടക്കി നല്‍കാനൊരുങ്ങി യൂത്ത് കോണ്‍ഗ്രസ്

Webdunia
തിങ്കള്‍, 22 ജൂലൈ 2019 (19:20 IST)
കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനടക്കമുള്ളവര്‍ എതിര്‍പ്പുമായി രംഗത്ത് എത്തിയതോടെ പിരിവിലൂടെ കാര്‍ വാങ്ങാനുള്ള തീരുമാനത്തില്‍ നിന്ന് രമ്യ ഹരിദാസ് എംപി പിന്‍വാങ്ങിയതോടെ വെട്ടിലായി യൂത്ത് കോൺഗ്രസ്.  

തനിക്ക് കാര്‍ വേണ്ടെന്ന് എം പി അറിയിച്ചതോടെ വാഹനം വാങ്ങേണ്ടതില്ലെന്നും ഇതുവരെ പിരിച്ചെടുത്ത തുക മടക്കി നല്‍കാനും യൂത്ത് കോൺഗ്രസ് പാർലമെന്റ് മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. 6.13 ലക്ഷം രൂപയാണ് സംഭാവന നല്‍കിയവര്‍ക്ക് മടക്കി നല്‍കുക.

കാര്‍ വാങ്ങുന്നതിനായി യൂത്ത് കോണ്‍ഗ്രസ് രസീത് അടിച്ച് പണപ്പിരിവ് നടത്തിയ സംഭവത്തില്‍ ആദ്യം അനുകൂല നിലപാട് സ്വീകരിച്ച രമ്യ ഹരിദാസ് പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. എതിര്‍പ്പുമായി കെപിസിസി അധ്യക്ഷന്‍
നേരിട്ട് രംഗത്ത് എത്തിയതോടെയാണ് എംപിയുടെ മനസ് മാറിയത്.

പിരിവിലൂടെ സ്വന്തമായി കാര്‍ വാങ്ങാനുള്ള തീരുമാനത്തില്‍നിന്ന് കെപിസിസി ഉപദേശം മാനിച്ച് പിന്‍വാങ്ങുന്നു എന്നാണ് രമ്യ ഫേസ്‌ബുക്കില്‍ കുറിച്ചത്. ഇതോടെ രസീത് അടിച്ച് പണപ്പിരിവ് നടത്തിയ യൂത്ത് കോൺഗ്രസ് സമ്മര്‍ദ്ദത്തിലായി. തുടര്‍ന്നാണ് പിരിച്ചെടുത്ത പണം തിരികെ നല്‍കാന്‍ തീരുമാനിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

എസ്ഐആറില്‍ ഇടപെടില്ല, സുപ്രീം കോടതിയെ സമീപിക്കാം; സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി

ബിഹാർ നൽകുന്ന സന്ദേശം വ്യക്തം, ഇനി കേരളത്തിൻ്റെ ഊഴമെന്ന് രാജീവ് ചന്ദ്രശേഖർ

അമിതമായി മരുന്ന് കഴിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ യുവതി ആത്മഹത്യ ചെയ്തു

നമ്മൾ പോരാട്ടത്തിൽ തോറ്റിരിക്കാം, എന്നാൽ യുദ്ധത്തിലല്ല, ബിഹാർ ഫലത്തിൽ പ്രതികരിച്ച് സന്ദീപ് വാര്യർ

ബിഹാറിൽ നടന്നത് എസ്ഐആർ കള്ളക്കളി, ഈ കളി മറ്റ് സംസ്ഥാനങ്ങളിൽ നടക്കില്ല: അഖിലേഷ് യാദവ്

അടുത്ത ലേഖനം
Show comments