Webdunia - Bharat's app for daily news and videos

Install App

കല്യാണസദ്യക്കിടെ കൂട്ടത്തല്ല്; രണ്ടാമതും പപ്പടം കിട്ടാത്തത് ചെക്കന്റെ വീട്ടുകാരെ ചൊടിപ്പിച്ചു, മൂന്ന് പേര്‍ക്ക് പരുക്ക്

വരന്റെ സുഹൃത്തുക്കളില്‍ ചിലര്‍ ഭക്ഷണം കഴിക്കുന്നതിനിടെ രണ്ടാമതും പപ്പടം ആവശ്യപ്പെട്ടതാണ് കൂട്ടത്തല്ലിനു കാരണമായത്

Webdunia
തിങ്കള്‍, 29 ഓഗസ്റ്റ് 2022 (12:20 IST)
കല്യാണസദ്യക്കിടെ കൂട്ടത്തല്ല്. മൂന്ന് പേര്‍ക്ക് പരുക്ക്. സദ്യയില്‍ രണ്ടാമത് പപ്പടം കിട്ടിയില്ല എന്നുപറഞ്ഞാണ് തല്ല് തുടങ്ങിയത്. ആലപ്പുഴ ഹരിപ്പാടാണ് സംഭവം. കരീലക്കുളങ്ങര പൊലീസ് കേസെടുത്തു. 
 
ഹരിപ്പാടിന് അടുത്ത് മുട്ടത്തെ ഓഡിറ്റോറിയത്തില്‍ ഞായറാഴ്ച ഉച്ചയ്ക്കാണ് വിവാഹസദ്യക്കിടെ കൂട്ടത്തല്ലുണ്ടായത്. ഓഡിറ്റോറിയം ഉടമയുള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. വരന്റെ സുഹൃത്തുക്കളില്‍ ചിലര്‍ ഭക്ഷണം കഴിക്കുന്നതിനിടെ രണ്ടാമതും പപ്പടം ആവശ്യപ്പെട്ടതാണ് കൂട്ടത്തല്ലിനു കാരണമായത്. വീണ്ടും പപ്പടം തരാന്‍ പറ്റില്ലെന്ന് ഭക്ഷണം വിളമ്പാന്‍ നിന്നവര്‍ നിലപാടെടുത്തു. ഇത് ചെക്കന്റെ വീട്ടുകാരെ പ്രകോപിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് തര്‍ക്കമുണ്ടാവുകയും അടിയില്‍ കലാശിക്കുകയുമായിരുന്നു. 
 
ഓഡിറ്റോറിയത്തിലെ കസേരകളും മേശകളും ഉപയോഗിച്ചായിരുന്നു തമ്മിലടി. ഓഡിറ്റോറിയത്തില്‍ വലിയ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. ഓഡിറ്റോറിയം ഉടമ മുരളീധരന്‍ (65), ജോഹന്‍ (21), ഹരി (21) എന്നിവര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയിലും പാകിസ്ഥാനിലും തുടരുന്ന പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി ചൈന

പാക് സൈന്യം അതിർത്തിയിൽ ചൈനീസ് ആർട്ടിലറി സിസ്റ്റം വിന്യസിച്ചതായി റിപ്പോർട്ട്

കേരളത്തില്‍ വീണ്ടും പേവിഷബാധ മരണം; വളര്‍ത്തുനായയില്‍ നിന്ന് പകര്‍ന്ന പേവിഷബാധയെ തുടര്‍ന്ന് 17കാരന്‍ മരിച്ചു

ഇന്ത്യ-പാക് ബന്ധം: സൈനിക നടപടികൾക്ക് പകരം രാഷ്ട്രീയ പരിഹാരം തേടണം; മെഹ്ബൂബ മുഫ്തി

ഇന്ത്യ - പാക്കിസ്ഥാന്‍ സംഘര്‍ഷം: സര്‍ക്കാരിന്റെ വാര്‍ഷിക ആഘോഷ പരിപാടികള്‍ നിര്‍ത്തിവെച്ചു

അടുത്ത ലേഖനം
Show comments