ചെത്തുതൊഴിലാളിയെ കാട്ടാന ചവിട്ടിക്കൊന്നു

എ കെ ജെ അയ്യര്‍
ചൊവ്വ, 1 ഫെബ്രുവരി 2022 (14:34 IST)
കണ്ണൂർ: കണ്ണൂർ ജില്ലയിലെ ഇരിട്ടി ആറളം ഫാമിലെ ചെത്തുതൊഴിലാളിയെ കാട്ടാന ചവിട്ടിക്കൊന്നു. മട്ടന്നൂർ കൊളപ്പ പാണനാട്ടെ പുതിയ പുരയിൽ പി.പി.റിജേഷിനെ (35) യാണ് കാട്ടാന ചവിട്ടിക്കൊന്നത്. കൂടെയുണ്ടായിരുന്ന തൊഴിലാളികളായ അനൂപ്. സുനിൽകുമാർ, ജയൻ എന്നിവർ ഓടിരക്ഷപ്പെട്ടു.

ഫാമിലെ ഒന്നാമത്തെ ബ്ലോക്കിൽ പാലപ്പുഴ ഗേറ്റിനടുത്ത് കഴിഞ്ഞ ദിവസം രാവിലെയായിരുന്നു. സംഭവം. കൃഷിസ്ഥലത്തെ മൺപാതയിലൂടെ നടന്നു നീങ്ങുമ്പോൾ ആനക്കൂട്ടത്തെ ഇവർ കണ്ട് ബഹളം വച്ച്. അതോടെ ആനകൾ ദൂരേക്കുപോയി. പിന്നീട് നടന്നു നീങ്ങുന്നതിനിടെയാണ് കൊക്കോ ചെടിക്കു പിന്നിൽ മറഞ്ഞു നിന്നിരുന്ന ഒരു മോഴയാന ഇവർക്ക്  പാഞ്ഞടുക്കുകയും റിജേഷിനെ നൂറു  പിന്തുടർന്നു ആന പിടികൂടി.

നെഞ്ചിലും വയറ്റിലും കുത്തേറ്റ റിജേഷ് സംഭവ സ്ഥലത്തു തന്നെ മരിച്ചു. ബാലകൃഷണൻ - നളിനി ദമ്പതികളുടെ മകനായ റിജേഷ് അവിവാഹിതനാണ്.  അറിഞ്ഞെത്തിയ വനം ഉദ്യോഗസ്ഥരെ സംഭവത്തിൽ പ്രതിഷേധിച്ചു നാട്ടുകാർ തടഞ്ഞു. പിന്നീട് എം.എൽ.എ മാരായ സണ്ണിജോസഫ്, കെ.കെ.ശൈലജ എന്നിവരുടെ സാനിധ്യത്തിൽ നടന്ന ചർച്ചയിലാണ് പ്രതിഷേധം അവസാനിപ്പിച്ചത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ പൊതുതിരഞ്ഞെടുപ്പ്: നവംബര്‍ 4നും 5നും വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം

കുറുമ്പ് ലേശം കൂടുന്നുണ്ട്, ഇന്ത്യൻ പ്രദേശങ്ങളെ ഉൾപ്പെടുത്തിയ ഭൂപടം തുർക്കിക്കും കൈമാറി ബംഗ്ലാദേശ്, പ്രതികരിക്കാതെ ഇന്ത്യ

കുപ്പിവെള്ളത്തിന് 100 രൂപ, കോഫിക്ക് 700 രൂപ; മള്‍ട്ടിപ്ലക്സ് തിയേറ്ററുകളിലെ ഉയര്‍ന്ന നിരക്കിനെ വിമര്‍ശിച്ച് സുപ്രീം കോടതി

'കമ്മാര സംഭവ'ത്തെയും ദിലീപിനെയും തഴഞ്ഞ അതേ സര്‍ക്കാര്‍; വേടന് അവാര്‍ഡ് നല്‍കിയതില്‍ വിമര്‍ശനം

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

അടുത്ത ലേഖനം
Show comments