Webdunia - Bharat's app for daily news and videos

Install App

കാമുകനെ മര്‍ദിക്കാന്‍ ക്വട്ടേഷന്‍, ലിന്‍സി രണ്ട് മക്കളുടെ അമ്മ; പൊലീസ് പിടിക്കാതിരിക്കാന്‍ ഒളിവില്‍ കഴിഞ്ഞത് ആശുപത്രിയില്‍

Webdunia
തിങ്കള്‍, 21 ജൂണ്‍ 2021 (12:15 IST)
വിവാഹാഭ്യര്‍ഥന നിരസിച്ചതിന്റെ പകയില്‍ കാമുകന് ക്വട്ടേഷന്‍ കൊടുത്ത ശേഷം ലിന്‍സി പോയത് ആശുപത്രിയിലേക്ക്. പൊലീസ് പിടിക്കുമെന്ന ഭയമുള്ളതിനാലാണ് ലിന്‍സി ആശുപത്രിയില്‍ ഒളിവില്‍ കഴിഞ്ഞത്. ശാസ്താംകോട്ടയിലെ ആശുപത്രിയില്‍ ചികിത്സയുടെ പേരില്‍ ഒളിവില്‍ കഴിഞ്ഞ ലിന്‍സിയെ മൊബൈല്‍ ഫോണ്‍ സിഗ്‌നല്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പൊലീസ് പിടികൂടിയത്.

സംഭവം ഇങ്ങനെ
 
വിവാഹാഭ്യര്‍ഥന നിരസിച്ചതിന്റെ വിരോധത്തില്‍ യുവാവിനെയും യുവാവിന്റെ സുഹൃത്തിനെയും തട്ടിക്കൊണ്ടുപോയി മര്‍ദിച്ചു കവര്‍ച്ച നടത്തിയ സംഭവത്തില്‍ യുവതി അടക്കം മൂന്ന് പേര്‍ പിടിയില്‍. യുവതിയാണ് ക്വട്ടേഷന്‍ നല്‍കിയത്. മയ്യനാട് സങ്കീര്‍ത്തനത്തില്‍ ചിഞ്ചു റാണി എന്ന് വിളിക്കപ്പെടുന്ന 30 വയസ്സുകാരി ലിന്‍സി ലോറന്‍സാണ് തന്റെ വിവാഹാഭ്യര്‍ഥന നിരസിച്ച യുവാവിനെയും യുവാവിന്റെ സുഹൃത്തിനെയും തട്ടിക്കൊണ്ടുപോകാന്‍ ക്വട്ടേഷന്‍ നല്‍കിയത്. ക്വട്ടേഷന്‍ സംഘത്തിലെ അംഗങ്ങളായ വര്‍ക്കല അയിരൂര്‍ അഞ്ചുമുക്ക് ക്ഷേത്രത്തിനു സമീപം തുണ്ടില്‍ വീട്ടില്‍ അമ്പു (33), നെടുങ്ങോലും പറക്കുളത്ത് നിന്നു വര്‍ക്കല കണ്ണമ്പ പുല്ലാനികോട് മാനസസരസില്‍ താമസിക്കുന്ന അനന്ദു പ്രസാദ് (21) എന്നിവരെയാണ് ചാത്തന്നൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. 
 
ശാസ്താംകോട്ട സ്വദേശിയായ ഗൗതം കൃഷ്ണ (25), സുഹൃത്ത് വര്‍ക്കല കണ്ണമ്പ സ്വദേശി വിഷ്ണു പ്രസാദ് (22) എന്നിവരെയാണ് തട്ടിക്കൊണ്ടു പോയി മര്‍ദിച്ച് അവശരാക്കി വഴിയില്‍ ഉപേക്ഷിച്ചത്. മര്‍ദനത്തിന് ഇരയായ വിഷ്ണു പ്രസാദിന്റെ സഹോദരനാണ് ക്വട്ടേഷന്‍ സംഘത്തിലുണ്ടായിരുന്ന അനന്ദു പ്രസാദ്. അനന്ദു വീട്ടില്‍ നിന്ന് അകന്നു കഴിയുകയാണ്. 
 
ക്വട്ടേഷന്‍ നല്‍കിയ ലിന്‍സി വിവാഹിതയും രണ്ട് കുട്ടികളുടെ മാതാവുമാണ്. ലിന്‍സിയുടെ ഭര്‍ത്താവ് വിദേശത്താണ് ജോലി ചെയ്യുന്നത്. ഒന്നരവര്‍ഷം മുന്‍പാണ് ലിന്‍സി ഗൗതമിനെ പരിചയപ്പെടുന്നത്. ഗൗതം, വിഷ്ണു എന്നിവര്‍ പാരിപ്പള്ളിയിലെ മൈക്രോ ഫിനാന്‍സ് സ്ഥാപനത്തിലെ കലക്ഷന്‍ ഏജന്റുമാരാണ്. ഇങ്ങനെയാണ് ഗൗതം ലിന്‍സിയുമായി അടുക്കുന്നത്. ഇരുവരും പ്രണയത്തിലായിരുന്നു. ലിന്‍സി ഗൗതമിന് പണവും മൊബൈല്‍ ഫോണും നല്‍കിയിരുന്നു. ലിന്‍സിക്ക് ഗൗതമിനെ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു. ഇക്കാര്യം ലിന്‍സി ഗൗതമിനെ അറിയിച്ചു. എന്നാല്‍, രണ്ട് മക്കളുടെ അമ്മ കൂടിയായ ലിന്‍സിയുടെ വിവാഹാഭ്യര്‍ഥന ഗൗതം നിരസിച്ചു. ഇതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. 
 
വിവാഹാഭ്യര്‍ഥന നിരസിച്ചതോടെ ലിന്‍സിക്ക് ഗൗതമിനോട് പകയായി. വര്‍ക്കലയിലെ സംഘത്തിന് ലിന്‍സി ക്വട്ടേഷന്‍ നല്‍കി. വിഷ്ണു ചാത്തന്നൂരില്‍ പേയിങ് ഗെസ്റ്റായി താമസിക്കുകയാണ്. കഴിഞ്ഞ 14ന് ഉച്ചയ്ക്ക് ലിന്‍സി വിഷ്ണുവിനെ വിളിച്ച് അടുത്ത ബന്ധുക്കള്‍ വരുന്നുണ്ടെന്നും അവര്‍ക്കൊപ്പം പോയി പണം വാങ്ങി നല്‍കണമെന്നും പറഞ്ഞു. ക്വട്ടേഷന്‍ സംഘം എത്തി വിഷ്ണുവിനെ കാറില്‍ കയറ്റി അയിരൂര്‍ കായല്‍ വാരത്ത് എത്തിച്ചു. മര്‍ദിച്ച ശേഷം വിഷ്ണുവിനെക്കൊണ്ടു ഗൗതമിനെ വിളിച്ചു വരുത്തി. തുടര്‍ന്നു ഗൗതമിനെയും ആക്രമിച്ചു പണവും മൊബൈല്‍ ഫോണും കവര്‍ന്ന ശേഷം ഇരുവരെയും മോചിപ്പിച്ചു. 40,000 രൂപയ്ക്കാണ് അനന്ദു ക്വട്ടേഷന്‍ ഏറ്റെടുത്തത്. 10,000 രൂപ ആദ്യം നല്‍കി. കൃത്യത്തിനു ശേഷം ബാക്കിയുള്ള 30,000 കൂടി നല്‍കാമെന്നാണ് ലിന്‍സി പറഞ്ഞിരുന്നത്.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

Covid: ആറ് കോവിഡ് മരണം, മൂന്നും കേരളത്തില്‍; സജീവ കേസുകള്‍ 7,000 കടന്നു

കപ്പല്‍ അപകടം: കേരള തീരത്തെ ബാധിച്ചു, അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതില്‍ വീഴ്ച

Kerala Weather: അതിശക്തമായ മഴ വടക്കന്‍ ജില്ലകളില്‍, എട്ടിടത്ത് യെല്ലോ അലര്‍ട്ട്; സംസ്ഥാനത്തെ മുന്നറിയിപ്പ് ഇങ്ങനെ

കേരളത്തിൽ വിദ്യാസമ്പന്നരായ മധ്യവർഗത്തിന് കുട്ടികളിൽ താത്പര്യം കുറയുന്നു, യു എൻ ജനസംഖ്യ റിപ്പോർട്ട്

അടുത്ത ലേഖനം
Show comments