Webdunia - Bharat's app for daily news and videos

Install App

'ഈ പു...പു... പുന്നാര മോനൊക്കെയാണ് നാളെ ഗോവിന്ദച്ചാമിയും മറ്റുമലരനുമൊക്കെയായി തീരുന്നത്' - വൈറലാകുന്ന കുറിപ്പ്

അവനു കൊടുക്കാനുള്ളത് കൊടുത്തോ? ടി ടിയുടെ ചോദ്യം ഇതായിരുന്നു

Webdunia
ശനി, 25 നവം‌ബര്‍ 2017 (13:29 IST)
ട്രെയിൻ യാത്രയിൽ സ്ത്രീകളോട് മോശമായി പെരുമാറിയ യുവാവിനെ കൈയ്യോടെ പിടികൂടിയ വീഡിയോ വൈറലാവുകയാണ്. സംഭവം വിശദീകരിച്ചു കൊണ്ട് ഷംസുദ്ദീൻ അലി എന്ന വ്യക്തി ഇട്ട ഫേസ്ബുക്ക് പോസ്റ്റാണ് വൈറലാകുന്നത്. ഇദ്ദേഹത്തിന്റെ പോസ്റ്റ് സഹോദരൻ യാസർ അലി വയനാട് ഷെയർ ചെയ്തതോടെയാണ് സംഭവം ശ്രദ്ദേയമായത്.
 
വൈറലാകുന്ന ഫേസ്ബുക്ക് പോസ്റ്റ്:
 
കുടുംബസമേതം ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന എന്‍റെ പെങ്ങളെ അന്യനാട്ടില്‍ വെച്ച് ഒരു മലയാളി കള്ളും കുടിച്ച് വന്ന് തെണ്ടിത്തരം കാണിച്ച് ...
ഈ പു...പു... പുന്നാര മോനൊക്കെയാണ് നാളെ ഗോവിന്ദച്ചാമിയും മറ്റുമലരനുമൊക്കെയായി തീരുന്നത്...
ഇന്നുച്ചക്കുണ്ടായ സംഭവം അവരോടൊപ്പം യാത്രയിലുണ്ടായിരുന്ന ജ്യേഷ്ഠന്‍ വിവരിക്കുന്നു..
 
ഷംസുദ്ദീന്റെ കുറിപ്പ്:
 
ഞാനും ഭാര്യയും എന്റെ പെങ്ങളും അളിയനും കൂടി ഒരു യാത്ര പോയി വരുകയായിരുന്നു, ട്രെയിനിൽ. കർണാടകയിലെ ബൈന്ദൂർ കഴിഞ്ഞ ഉടനെ ഒരു ഞരമ്പ് രോഗി പെങ്ങളെ കയറിപ്പിടിച്ചു, എന്റെ കണ്മുൻപിൽ വെച്ച്. അവനെപ്പറ്റി കുറച്ച് മുൻപ് പെങ്ങൾ എന്നോട് പരാതി പറയുകയും ചെയ്തിരുന്നതിനാൽ ഞാൻ അവനെ ശ്രദ്ധിച്ച് കൊണ്ടിരിക്കുകയായിരുന്നു, മലയാളിയാണ്. 
 
പിന്നെ ഒരു അരമണിക്കൂർ ഞാനും അളിയനും അവന്റെ മേലെ നന്നായൊന്നു മേഞ്ഞു, പോലീസിൽ ഏൽപ്പിക്കാൻ ഇരിക്കുകയായിരുന്നു. തൊട്ടടുത്ത ബോഗിയിൽ അവന്റെ ഭാര്യയും പെൺകുട്ടിയും ഇരിക്കുന്നുണ്ടെന്നും വെറുതെ വിടണമെന്നും പറഞ്ഞ് കരഞ്ഞപ്പോൾ അവരെ വിളിപ്പിച്ചു. ആ സ്ത്രീ എന്റെ കാലിൽ വീണ് ഒരുപാട് കരഞ്ഞു, കള്ളിൻമേലെ ചെയ്തു പോയതാണെന്ന് അവന്റെ ഭാര്യക്ക് മുൻപിൽ കരഞ്ഞു പറഞ്ഞതോടെ അവനെ വെറുതെ വിടാൻ പെങ്ങളും നിർബന്ധിച്ചു്. അവസാനം അവന്റെ ഭാര്യയുടെ മുൻപിൽ വെച്ച് പെങ്ങളോട് മാപ്പു പറഞ്ഞതോടെ അവനെ വിട്ടു. 
 
മഹാരാഷ്ട്രയിൽ അക്കൗണ്ടന്റ് ആയി ജോലി ചെയ്യുന്ന തിരുവനന്തപുരംകാരനായ സുരേഷ് മാത്യു എന്നയാളാണ് ആ ഞരമ്പ് രോഗി. ടിടി വന്നു ചോദിച്ചറിഞ്ഞപ്പോൾ അവനെ വെറുതെ വിട്ടതാണെന്നും ഞങ്ങൾക്ക് കംപ്ലൈന്റ്റ് ഇല്ലെന്നും പറഞ്ഞു ഒഴിവാക്കി.. അന്നേരം അദ്ദേഹം സ്വകാര്യമായി ചോദിച്ചത് അവനു കൊടുക്കാനുള്ളത് കൊടുത്തോ എന്നാണ്.
 
കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്ന സ്ത്രീകളോട് തെമ്മാടിത്തരം ചെയ്യാൻ ധൈര്യപ്പെടുന്ന അവസ്ഥയിൽ തനിച്ച് യാത്ര ചെയ്യുന്ന സ്ത്രീകളുടെ കാര്യം വളരെ കഷ്ട്ടമായിരിക്കും. എല്ലാവരും കരുതിയിരിക്കുക, ഒന്നിനെയും വെറുതെ വിടാതിരിക്കുക. നിയമത്തിനു വിട്ടാൽ ഇവന്മാരൊക്കെ നമ്മളെ നോക്കി കൊഞ്ഞനം കുത്തി ഇറങ്ങി വരും, മാക്സിമം വേദനയാക്കി വിടുക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി; കൂടുതലൊന്നും ചെയ്യാനില്ലെന്ന് കേന്ദ്രം

Nimisha Priya death sentence: നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ട് കാന്തപുരം, യമൻ ഭരണകൂടവുമായി ചർച്ച നടത്തിയതായി റിപ്പോർട്ട്

കല്യാണപ്പിറ്റേന്ന് ഞാൻ ചോദിച്ചു, 'ഇനി അഭിനയിക്കുമോ?': ഒരു ചിരിയായിരുന്നു മഞ്ജുവിന്റെ മറുപടി: മേക്കപ്പ് ആർട്ടിസ്റ്റ് പറയുന്നു

മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ 14000ല്‍ അധികം സ്ത്രീകള്‍ക്ക് കാന്‍സര്‍ ലക്ഷണങ്ങള്‍

നാലു മാസത്തിനുള്ളിൽ തെരുവ് നായ്ക്കളുടെ കടിയേറ്റത് 1,31,244 പേർക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഭർത്താവിന് ശാരീരിക ബന്ധം നിഷേധിക്കുന്നതും വിവാഹേതര ബന്ധം സംശയിക്കുന്നതും വിവാഹമോചനത്തിനുള്ള കാരണം: ബോംബെ ഹൈക്കോടതി

ഫോണില്‍ വോയിസ് കോള്‍ ചെയ്യുമ്പോള്‍ ശരിയായി കേള്‍ക്കുന്നില്ലേ? കാരണം ഇതാണ്

ഉത്തര്‍പ്രദേശില്‍ 2017 മുതല്‍ പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് 238 ക്രിമിനലുകള്‍

ആയൂരില്‍ ടെക്‌സ്‌റ്റൈല്‍ ഷോപ്പിന്റെ ഉടമയേയും ജീവനക്കാരിയേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരത്ത് സ്‌കൂളില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ച 25 വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യ വിഷബാധ

അടുത്ത ലേഖനം
Show comments