ഇനി സ്‌ത്രീകളെ അപമാനിക്കില്ല, ആക്രമണത്തില്‍ പരാതിയില്ല; ഭാഗ്യലക്‍ഷ്മിയും കൂട്ടരും തല്ലിയ ഡോക്‍ടര്‍ മാപ്പുപറഞ്ഞു

കെ ആര്‍ അനൂപ്
ശനി, 26 സെപ്‌റ്റംബര്‍ 2020 (20:57 IST)
താന്‍ ഇനി സ്ത്രീകളെ അപമാനിക്കുന്ന രീതിയില്‍ ഒന്നും പ്രവര്‍ത്തിക്കില്ലെന്ന് യൂട്യൂബര്‍ വിജയ് പി നായര്‍. സ്ത്രീകളെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചതില്‍ പ്രതിഷേധിച്ച് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്‍ഷ്‌മിയും ആക്‍ടിവിസ്റ്റുകളായ ദിയ സന, ശ്രീലക്ഷ്‌മി അറയ്‌ക്കല്‍ തുടങ്ങിയവരും വിജയ് പി നായരെ താമസസ്ഥലത്തെത്തി മര്‍ദ്ദിക്കുകയും കരി ഓയില്‍ ഒഴിക്കുകയും ചെയ്‌തിരുന്നു.
 
ഭാഗ്യലക്‍ഷ്മിയും കൂട്ടരും തനിക്കുനേരെ നടത്തിയ ആക്രമണത്തില്‍ പരാതിയില്ലെന്നും വിജയ് പി നായര്‍ പ്രതികരിച്ചു. ഇയാളുടെ ലാപ്‌ടോപ്പും ഫോണും ഭാഗ്യലക്‍ഷ്‌മിയും കൂട്ടരും പിടിച്ചെടുക്കുകയും ചെയ്‌തിരുന്നു.
 
തിരുവനന്തപുരം വെള്ളായണി സ്വദേശിയായ വിജയ് പി നായര്‍ താമസിക്കുന്ന ലോഡ്‌ജിലെത്തിയാണ് സ്ത്രീകള്‍ ആക്രമണം നടത്തിയത്. കവയത്രി സുഗതകുമാരിയമ്മ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ ഇയാള്‍ അശ്ലീല പ്രയോഗങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ നടത്തിയിട്ടും പൊലീസും സൈബര്‍ സെല്ലും നടപടിയെടുക്കാത്തതിലുള്ള പ്രതിഷേധമാണ് തങ്ങള്‍ പ്രകടിപ്പിച്ചതെന്ന് പിന്നീട് ഭാഗ്യലക്‍ഷ്‌മി മാധ്യമങ്ങളോട് പ്രതികരിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

ഫിലിപ്പിന്‍സില്‍ വന്‍ഭൂചലനം: മരണം 27 കടന്നു, 120 പേര്‍ക്ക് പരിക്ക്

പേട്രിയറ്റിനായി ഹൈദരാബാദിലെത്തി മമ്മൂട്ടി, വരവേൽക്കാൻ അനുരാഗ് കശ്യപും, പുതിയ സിനിമ പ്രതീക്ഷിക്കാമോ എന്ന് ആരാധകർ

വനിതാ ലോകകപ്പിൽ ഇന്ത്യക്ക് വിജയതുടക്കം, ശ്രീലങ്കയ്ക്കെതിരെ 59 റൺസ് വിജയം

എച്ച് 1 ബി വിസ ഫീസ് വർധന നിലവിലെ വിസ ഉടമകളെ ബാധിക്കില്ല, ഉത്തരവ് വിശദീകരിച്ച് അമേരിക്കൻ പ്രസ് സെക്രട്ടറി

എല്ലാം കാണുക

ഏറ്റവും പുതിയത്

വിവാദ കഫ് സിറപ്പ് നിര്‍മ്മാതാവ് ഉല്‍പാദിപ്പിക്കുന്ന എല്ലാ മരുന്നുകളുടെയും വില്‍പന നിരോധിച്ച് കേരളം

താമരശ്ശേരിയിൽ ഡോക്ടർക്ക് വെട്ടേറ്റു, ആക്രമിച്ചത് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരിച്ച കുട്ടിയുടെ പിതാവ്

മധ്യ പടിഞ്ഞാറന്‍ അറബിക്കടലിനു മുകളില്‍ ശക്തി കൂടിയ ന്യൂനമര്‍ദ്ദം; വരുംദിവസങ്ങളില്‍ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

കൊച്ചി വാട്ടര്‍ മെട്രോ പുതിയ ടെര്‍മിനലുകള്‍ 11 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

നിലനില്‍പ്പിനും ഭാവിക്കും വേണ്ടിയുള്ള യുദ്ധമാണിത്; ലക്ഷ്യം കാണും വരെ യുദ്ധം തുടരുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി

അടുത്ത ലേഖനം
Show comments