റണ്‍വെയിലൂടെ കുറുക്കൻ പാഞ്ഞു, യൂസഫലിയുടെ വിമാനം ലാന്‍ഡ് ചെയ്തില്ല; അന്ന് സംഭവിച്ചത്

നെൽവിൻ വിൽസൺ
തിങ്കള്‍, 12 ഏപ്രില്‍ 2021 (17:54 IST)
നേരത്തെയും ആകാശയാത്രയ്ക്കിടയിലെ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട ചരിത്രമുള്ള ആളാണ് പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ഉടമയുമായ എം.എ.യൂസഫലി. 2018 ല്‍ റണ്‍വെയിലൂടെ കുറുക്കന്‍ പാഞ്ഞത് കാരണം കണ്ണൂര്‍ വിമാനത്താവളത്തില്‍ യൂസഫലിയുടെ വിമാനം ലാന്‍ഡ് ചെയ്യാന്‍ വൈകിയിരുന്നു. 
 
2018 ഡിസംബര്‍ ഒന്‍പതിനു കണ്ണൂര്‍ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് യൂസഫലിയുടെ വിമാനം തടസം നേരിട്ടത്. കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതാണ് യൂസഫലി. കൊച്ചിയില്‍ നിന്നു രാവിലെ എട്ടോടെ പുറപ്പെട്ട വിമാനം 8.41 നാണ് കണ്ണൂര്‍ വിമാനത്താവളം റണ്‍വെയ്ക്ക് മുകളില്‍ എത്തിയത്.

റണ്‍വെയില്‍ ലാന്‍ഡ് ചെയ്യാന്‍ നിമിഷങ്ങള്‍ മാത്രം ശേഷിക്കെയാണ് പൈലറ്റിന്റെ ശ്രദ്ധയില്‍ ഒരു കുറുക്കൻ പെട്ടത്. റണ്‍വെയിലൂടെ കുറുക്കന്‍ പായുന്നതിനാല്‍ അപകടം ഒഴിവാക്കാനായി പൈലറ്റ് ലാന്‍ഡിങ് നീട്ടി. എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ നിന്നു ലഭിച്ച നിര്‍ദേശം അനുസരിച്ച് നിലംതൊടും മുന്‍പ് പറന്നുയരുകയും വീണ്ടും ലാന്‍ഡിങ്ങിന് ശ്രമിക്കുകയുമായിരുന്നു. അത് ഫലം കണ്ടു. റണ്‍വെയ്ക്ക് തൊട്ടുമുകളില്‍ എത്തിയ ശേഷം അത്രയും താഴ്ചയില്‍നിന്നു വീണ്ടും പറന്നുയരുക സാധാരണ വിമാനങ്ങള്‍ക്ക് പ്രയാസമാണ്. എന്നാല്‍, യൂസഫലിയുടെ വിമാനമായ ഗള്‍ഫ് സ്ട്രീമിന് അത് അനായാസം സാധിച്ചതും അന്ന് തുണയായി. 
 
അതേസമയം, ഇന്നലെ ഹെലികോപ്ടര്‍ അപകടത്തില്‍ നിന്നു രക്ഷപ്പെട്ട യൂസഫലി അബുദാബിയിലെത്തി. വിദഗ്ധ ചികിത്സയ്ക്കായാണ് യൂസഫലിയെ അബുദാബിയിലെത്തിച്ചത്. കൊച്ചിയില്‍ നിന്ന് പോകാന്‍ യൂസഫലിക്കായി ഹെലികോപ്ടര്‍ അയച്ചത് അബുദാബി രാജകുടുംബമാണ്. യൂസഫലിയുടെ ചികിത്സയ്ക്കായി അബുദാബി രാജകുടുംബം പ്രത്യേകം താല്‍പര്യം പ്രകടിപ്പിക്കുകയായിരുന്നു. വിദഗ്ധ പരിശോധനയില്‍ നട്ടെല്ലിനു ക്ഷതം കണ്ടെത്തിയതിനെ തുടര്‍ന്നാണ് അബുദാബിയിലേക്ക് കൊണ്ടുപോകാന്‍ തീരുമാനിച്ചത്. ഇന്നലെ രാത്രിയോടെയാണ് അബുദാബി രാജകുടുംബം യൂസഫലിക്കായി പ്രത്യേക വിമാനം അയച്ചത്.

ഇന്നലെയാണ് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലിയും അദ്ദേഹത്തിന്റെ ഭാര്യയും സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റര്‍ എറണാകുളം പനങ്ങാട്ടുള്ള ഒഴിഞ്ഞ ചതുപ്പില്‍ ഇറക്കിയത്. യന്ത്രത്തകരാറും ശക്തമായ മഴയുമാണ് ഹെലികോപ്റ്റര്‍ അടിയന്തരമായി താഴെയിറക്കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരഞ്ഞെടുപ്പ് അടുക്കുമ്പോഴെല്ലാം കേന്ദ്ര ഏജന്‍സികള്‍ പെട്ടെന്ന് സജീവമാകും: ഇഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ശിവന്‍കുട്ടി

കാര്യവട്ടം കാമ്പസിലെ ജാതി അധിക്ഷേപം: സംസ്‌കൃത വിഭാഗം മേധാവി ജാമ്യാപേക്ഷ നല്‍കി, പരാതിക്കാരന്റെ ഭാഗം കേള്‍ക്കാന്‍ കോടതി

അതിക്രമങ്ങളില്‍ പതറരുത്, മിത്ര ഹെല്‍പ്പ് ലൈന്‍ ഇതുവരെ തുണയായത് 5.66 ലക്ഷം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും

ആലപ്പുഴയില്‍ 10 വയസ്സുകാരന് അമീബിക് അണുബാധ, ഉറവിടം വ്യക്തമല്ല

അറബിക് ഫുഡ് സംസ്‌കാരം മലയാളികളുടെ ആരോഗ്യത്തെ മോശമായി ബാധിച്ചെന്നു പഴയിടം

അടുത്ത ലേഖനം
Show comments