Webdunia - Bharat's app for daily news and videos

Install App

സഭയുടെ ഭൂമിയിടപാട് മാര്‍പാപ്പയുടെ പരിഗണനയ്‌ക്ക്; പരസ്യപ്രസ്‌താവനകളില്‍ നിന്നും വൈദികര്‍ വിട്ടുനില്‍ക്കും - ബഹളത്തിനൊടുവില്‍ പ്രശ്‌നത്തില്‍ മഞ്ഞുരുകുന്നു

സഭയുടെ ഭൂമിയിടപാട് മാര്‍പാപ്പയുടെ പരിഗണനയ്‌ക്ക്; പരസ്യപ്രസ്‌താവനകളില്‍ നിന്നും വൈദികര്‍ വിട്ടുനില്‍ക്കും - ബഹളത്തിനൊടുവില്‍ പ്രശ്‌നത്തില്‍ മഞ്ഞുരുകുന്നു

Webdunia
ശനി, 24 മാര്‍ച്ച് 2018 (19:32 IST)
സിറോ മലബാര്‍ ഭൂമിയിടപാട് സംബന്ധിച്ച വിഷയം മാര്‍പാപ്പയുടെ പരിഗണനയ്ക്ക് വിടാന്‍ വൈദികസമിതി തീരുമാനിച്ചു. വൈദികര്‍ പരസ്യ പ്രതിഷേധത്തില്‍ നിന്നും വിട്ടുനില്‍ക്കുമെന്നും കര്‍ദ്ദിനാള്‍ മാപ്പ് പറയേണ്ടതില്ലെന്ന നിലപാടും യോഗത്തില്‍ തീരുമാനിച്ചു. അതേസമയം, ഭൂമി ഇടപാട് കേസില്‍ ഇനിയും വ്യക്തത ലഭിച്ചിട്ടില്ലെന്ന് യോഗം വിലയിരുത്തി.

സഭയുടെ ആഭ്യന്തര പ്രശ്നം പൊതു സമൂഹത്തിന് മുന്നില്‍ വലിച്ചിഴച്ചത് കുത്സിത താത്പര്യക്കാരാണെന്നും യോഗം വിലയിരുത്തി.

വിവാദത്തില്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെയും അല്ലാതെയും തന്റെ ഭാഗം വിശദീകരിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലേഞ്ചേരി അറിയിച്ചു. ഇക്കാര്യങ്ങളില്‍ വിയോജിപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഭൂമിയിടപാട് ചര്‍ച്ചചെയ്യാനായി ചേര്‍ന്ന വൈദികസമിതി യോഗത്തിനിടയില്‍ സംഘര്‍ഷമുണ്ടാ‍യി. ബിഷപ്പ് ഹൗസ് വളപ്പില്‍ കര്‍ദിനാളിനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മില്‍ വാക്കേറ്റവും തുടര്‍ന്ന് ഉന്തും തള്ളും ഉണ്ടാകുകയുമായിരുന്നു. ഇരു വിഭാഗങ്ങൾ തമ്മിൽ സംഘര്‍ഷമുണ്ടായതോടെ പൊലീസ് ഇടപെട്ടു. ഇതിനിടെ കര്‍ദ്ദിനാള്‍ ചര്‍ച്ചയില്‍ നിന്നും ഇറങ്ങിപ്പോയി.

സംഘര്‍ഷത്തിനിടെ ഇരുവിഭാഗങ്ങളും തമ്മില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ചര്‍ച്ചയില്‍ അനധികൃതമായി കടന്നുകൂടാന്‍ ശ്രമിച്ചയാളെ പൊലീസില്‍ ഏല്‍പ്പിച്ചു.

ആര്‍ച്ച് ഡയോസിസ് മൂവ്‌മെന്റ് ഓഫ് ട്രാന്‍സ്‌പെരന്‍സി അംഗങ്ങളെ വിളിപ്പിച്ചിരുന്നു. എന്നാല്‍, ഇവര്‍ക്കൊപ്പം കടന്നു കൂടിയ കര്‍ദ്ദിനാള്‍ അനുകൂല സംഘടനയിലെ പ്രതിനിധിയെ ചര്‍ച്ചയില്‍ നിന്നും പുറത്താക്കിയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം.

48 വൈദികരാണ് വൈദിക സമിതിയില്‍ പങ്കെടുക്കാനായി എത്തിയത്. കര്‍ദ്ദിനാളിനെ പുറത്ത് തടയാനായി വിശ്വാസികളുടെ സംഘടന പുറത്ത് കാത്തു നിന്നുവെങ്കിലും കര്‍ദ്ദിനാള്‍ അതുവഴി എത്താതെ പിന്‍വാതിലിലൂടെ എത്തുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

India vs Pakistan Conflict, Fake News: ആ വീഡിയോ മൂന്ന് വര്‍ഷം മുന്‍പത്തെ, കറാച്ചിയിലും ആക്രമണമില്ല; വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ നടപടി

നടൻ മണിക്കുട്ടൻ അടങ്ങുന്ന സിനിമാ സംഘം പാക് അതിർത്തിയിൽ കുടുങ്ങി; കുടുങ്ങിയത് ആക്രമണം നേരിട്ട ക്യാമ്പിനടുത്ത്

ജഡ്ജിയുടെ ഔദ്യോഗിക വസതിയില്‍ നിന്ന് പണം കണ്ടെത്തിയ സംഭവം; ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ ഇംപീച്ച് ചെയ്യാന്‍ ചീഫ് ജസ്റ്റിസിന്റെ ശുപാര്‍ശ

'ഞങ്ങളെ ബാധിക്കുന്ന കാര്യമല്ല'; ഇന്ത്യ-പാക്കിസ്ഥാന്‍ സംഘര്‍ഷത്തില്‍ ഇടപെടാനില്ലെന്ന് യുഎസ് വൈസ് പ്രസിഡന്റ്

'ഇന്ത്യയുടെ ദേഹത്ത് ആരെങ്കിലും തൊട്ടാൽ പിന്നെ അവന്റെ വിധിയെഴുതുന്നത് ഇന്ത്യയായിരിക്കും': ജയസൂര്യ

അടുത്ത ലേഖനം
Show comments