Webdunia - Bharat's app for daily news and videos

Install App

ഒന്നര കോടിയുടെ ക്വട്ടേഷനെടുക്കാനുള്ള കെല്‍പ്പൊന്നും പള്‍സര്‍ സുനിക്കില്ല; സൂത്രധാരന്‍ ഡല്‍ഹില്‍ സ്വാധീനമുള്ള മറ്റൊരാള്‍ ?

Webdunia
ബുധന്‍, 19 ജൂലൈ 2017 (12:12 IST)
നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി തോക്ക് സ്വാമി എന്ന് അറിയപ്പെടുന്ന സ്വാമി ഹിമവല്‍ ഭദ്രാനന്ദ. ഒന്നര കോടി രൂപയുടെ ക്വട്ടേഷനൊന്നും എടുക്കാനുള്ള കെല്‍പ്പൊന്നും പള്‍സര്‍ സുനിക്ക് ഇല്ലെന്നാണ് മംഗളം ടിവിയുടെ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് സ്വാമി പറഞ്ഞത്.  ഒരു വീട് വയ്ക്കാന്‍ കോണ്‍ട്രാക്ട് എടുത്ത ബംഗാളികള്‍ ചെയ്യുന്നതുപോലെയുളള പണി മാത്രമാണ് പള്‍സര്‍ സുനി ചെയ്തത് എന്നും സ്വാമി പറയുന്നു. എന്നാല്‍ ആരാണ് അതിന്റെ 'എന്‍ജിനീയറിങ്' വര്‍ക്ക് നടത്തിയത് എന്ന കാര്യം പൊലീസ് അന്വേഷിച്ചില്ലെന്നും സ്വാമി ആരോപിക്കുന്നു.  
 
ഈ സംഭവം നടക്കുന്നതിന്റെ തലേ ദിവസം പള്‍സര്‍ സുനിയുടെ ഗാങ് കാക്കനാടുള്ള ഒരു ഫ്‌ലാറ്റില്‍ ഉണ്ടായിരുന്നു. അവിടെ വച്ചായിരുന്നു അവര്‍ ഗൂഢാലോചന നടത്തിയത്. സുഹൃത്തുക്കളുടെ ലക്ഷക്കണക്കിന് രൂപയുടെ ബാധ്യതകളെല്ലാം താന്‍ തീര്‍ത്തോളാം എന്ന വാഗ്ദാനം പള്‍സര്‍ സുനി നല്‍കിയെന്നും തോക്കു സ്വാമി പറയുന്നു.  
തനിക്ക് ഒരു ഡിക്ടക്ടീവ് മീഡിയ ഉണ്ടെന്നും അതുകൊണ്ടുതന്നെ തന്റെ ചിന്തകള്‍ എപ്പോഴും അത്തരത്തില്‍ മാത്രമേ പോകൂ എന്നും സ്വാമി പറഞ്ഞു. ഇവിടത്തെ അന്വേഷണ സംഘങ്ങളെ പോലെ തന്നെ എല്ലാ വിവരങ്ങളും തനിക്ക് ലഭ്യമാകുന്നുണ്ടെന്നും സ്വാമി പറയുന്നുണ്ട്. 
 
ദിലീപ് ഇങ്ങനെയൊക്കെ ചെയ്യിക്കുമോ എന്ന കാര്യം തനിക്കറിയില്ല. എങ്ങനെയായാലും വളരെ പെര്‍വെര്‍ട്ട് ആയിട്ടുള്ള മനസ്സിന് ഉടമയായിട്ടുള്ളവര്‍ക്ക് മാത്രമേ ഇങ്ങനെയുള്ള ഒരു ക്രൈം ചെയ്യാന്‍ പറ്റൂ. താനും പള്‍സര്‍ സുനിയും ഒരുമിച്ച് കാക്കനാട് ജയിലില്‍ ഉണ്ടായിരുന്നുവെന്നും സ്വാമി പറയുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പള്‍സര്‍ സുനിയെ കൂടാതെ മറ്റൊരു സൂത്രധാരന്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും ഹിമവല്‍ ഭദ്രാനന്ദ പറഞ്ഞു. ആ വ്യക്തിയെ കുറിച്ച് ചില സൂചനകളും സ്വാമി നല്‍കി. 
 
കൊച്ചിയില്‍ സിനിമയുമായി ബന്ധപ്പെട്ട്, മയക്കുമരുന്ന് മാഫിയയുമായി ബന്ധമുളള ഡല്‍ഹി കേന്ദ്രീകരിച്ചുള്ള, വലിയ സ്വാധീനമുള്ള ഒരു വ്യക്തിയാണ് ഇതിന് പിന്നിലെന്നും ഹിമവല്‍ ഭദ്രാനന്ദ വെളിപ്പെടുത്തി‍. എന്നാല്‍ ഭയം കൊണ്ട് തന്നെയാണ് അദ്ദേഹത്തിന്റെ പേര് വെളിപ്പെടുത്താത്തതെന്ന് ഹിമവല്‍ ഭദ്രാനന്ദ പറയുന്നും. സിനിമയുമായി ബന്ധപ്പെട്ട ചില മയക്കുമരുന്ന് വിഷയങ്ങള്‍ പൊലീസിനെ അറിയിച്ചപ്പോഴാണ് മതസ്പര്‍ദ്ധയുണ്ടാക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് ഇട്ടെന്ന് പറഞ്ഞ് തന്നെ ജയിലില്‍ അടച്ചത് എന്നും സ്വാമി പറഞ്ഞു.

വായിക്കുക

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ഉപേക്ഷിക്കും': വീഡിയോയ്ക്ക് ലൈക്ക് അടിച്ച് സാമന്ത

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ആക്രമണങ്ങൾക്ക് പിന്നിലുള്ള ടിആർഎഫ്

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കസൂരി, രണ്ട് മാസം മുന്‍പ് പാക്കിസ്ഥാനില്‍; സുരക്ഷാവീഴ്ചയും തിരിച്ചടിയായി

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ഷൈനുമായുള്ള ചാറ്റ് ക്ലിയര്‍ ചെയ്ത നിലയില്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഡോക്ടര്‍മാര്‍ കണ്ടെത്തുന്നതിന് ഒരു വര്‍ഷം മുമ്പ് ചാറ്റ്ജിപിടി കാന്‍സര്‍ കണ്ടെത്താന്‍ സഹായിച്ചുവെന്ന് 27കാരി

India- Pakistan Conflict: ഒരു വശത്ത് താലിബാൻ, ബലൂചിസ്ഥാനിലെ വിഘടനവാദം, കൂട്ടത്തിൽ ഒരു യുദ്ധം കൂടി വന്നാൽ പാകിസ്ഥാൻ തകർന്നടിയും

Thrissur Pooram Holiday: തൃശൂരില്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു

സംസ്ഥാനത്തെ ഐടി പാര്‍ക്കുകളില്‍ ഇനി മദ്യം വിളമ്പാം; നിബന്ധനകള്‍ ഇങ്ങനെ

സമൂഹമാധ്യമങ്ങളിലൂടെ നടിമാരെ ആക്ഷേപിച്ചെന്ന് പരാതി; 'ആറാട്ട് അണ്ണന്‍' അറസ്റ്റില്‍

അടുത്ത ലേഖനം
Show comments