കേന്ദ്രമന്ത്രിസ്ഥാനം ലഭിച്ചതോടെ കണ്ണന്താനം ഫാസിസത്തോട് സന്ധി ചെയ്തെന്ന് വിഎസ്; വിഎസിന് പ്രായമായില്ലേ, എന്തും പറയാമെന്ന് കണ്ണന്താനം

പിണറായി സദ്യ നൽകിയ കണ്ണന്താനത്തെ തള്ളി വിഎസ്; മറുപടിയുമായി കണ്ണന്താനം

Webdunia
ഞായര്‍, 10 സെപ്‌റ്റംബര്‍ 2017 (14:29 IST)
മുഖ്യമന്ത്രി പിണറായി വിജയന് നേരെ പരോക്ഷ വിമർശനവുമായി ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദന്‍. കേന്ദ്ര ടൂറിസം ഐടി മന്ത്രിയായി സ്ഥാനമേറ്റ അൽഫോൻസ് കണ്ണന്താനത്തെ പിണറായി അഭിനന്ദിച്ചിരുന്നു. തുടര്‍ന്നായിരുന്നു കണ്ണന്താനത്തിന്റെ കേന്ദ്രമന്ത്രിസ്ഥാനത്തിൽ അഭിനന്ദനീയമായി പ്രത്യേകിച്ച് ഒന്നുമില്ലെന്ന് വി എസ് പറഞ്ഞു.
 
ഇടതു സഹയാത്രികനുവന്ന അപചയമാണ് കണ്ണന്താനത്തിന്‍റേത്. രാഷ്ട്രീയ ജീർണതയുടെ ലക്ഷണമാണ് പുതിയ സൗകര്യങ്ങൾ തേടി ഫാസിസ്റ്റ് കൂടാരത്തിൽ ചേക്കേറുന്നത്. സ്ഥാനാർഥി നിർണയത്തിൽ ഇടതുപക്ഷത്തിന് കുറച്ചുകൂടി ജാഗ്രത വേണമെന്ന തിരിച്ചറിവാണ് ഇത് നൽകുന്നതെന്നും വി എസ് കൂട്ടിച്ചേര്‍ത്തു.
 
അതേസമയം, വി എസ് അച്യുതാനന്ദന്റെ പരാമർശത്തിന് മറുപടിയുമായി അൽഫോൻസ് കണ്ണന്താനവും രംഗത്തെത്തി. വിഎസിന് പ്രായമായെന്നും അതുകൊണ്ടാണ് ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തുന്നതെന്നുമാണ് കണ്ണന്താനത്തിന്റെ പ്രതികരണം. മാത്രമല്ല എന്തും പറയാനുളള സ്വാതന്ത്ര്യമുണ്ടെന്നാണ് വിഎസ് കരുതുന്നതെന്നും ഇതൊന്നും കാര്യമാക്കേണ്ടതില്ലെന്നും കണ്ണന്താനം പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ദുബായ് എയര്‍ ഷോയ്ക്കിടെ ഇന്ത്യയുടെ യുദ്ധവിമാനമായ തേജസ് തകര്‍ന്നുവീണു

രണ്ട് വയസ്സുള്ള കുട്ടിയുടെ മുറിവില്‍ ഡോക്ടര്‍ ഫെവിക്വിക്ക് പുരട്ടി, പരാതി നല്‍കി കുടുംബം

താലിബാനെ താഴെയിറക്കണം, തുർക്കിയെ സമീപിച്ച് പാകിസ്ഥാൻ, അഫ്ഗാനിൽ ഭരണമാറ്റത്തിനായി തിരക്കിട്ട ശ്രമം

എസ്ഐആറിൽ സ്റ്റേ ഇല്ല, അടിയന്തിരമായി പരിഗണിക്കും, തിര: കമ്മീഷന് നോട്ടീസയച്ച് സുപ്രീം കോടതി

രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയിട്ടില്ല: വി.കെ.ശ്രീകണ്ഠന്‍

അടുത്ത ലേഖനം
Show comments