Webdunia - Bharat's app for daily news and videos

Install App

ഗോവിന്ദച്ചാമി ഇനിയൊരിക്കലും പുറം‌ലോകം കാണില്ല!

ഗോവിന്ദച്ചാമി ജീവിതാവസാനം വരെ ജയിലില്‍ തന്നെ

Webdunia
വ്യാഴം, 15 സെപ്‌റ്റംബര്‍ 2016 (20:17 IST)
സൌമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിക്ക് ജീവപര്യന്തം. കേസില്‍ വിധി വന്ന് മണിക്കൂറുകളോളം ഗോവിന്ദച്ചാമിക്ക് ഏഴുവര്‍ഷം മാത്രമാണ് ശിക്ഷ എന്നതായിരുന്നു മാധ്യമങ്ങളായ മാധ്യമങ്ങളിലെല്ലാം നിറഞ്ഞത്. എന്നാല്‍ വിധിന്യായത്തിന്‍റെ പകര്‍പ്പ് ലഭിച്ചതോടെയാണ് അക്കാര്യത്തില്‍ ഒരു വ്യക്തത കൈവന്നിരിക്കുന്നത്.
 
ഗോവിന്ദച്ചാമി ഇനി ജീവിതകാലം മുഴുവന്‍ ജയിലില്‍ തന്നെയായിരിക്കും എന്നത് ഏതാണ്ട് ഉറപ്പാണ്. കാരണം സുപ്രീം കോടതിയുടെ പുതിയ ഉത്തരവ് അനുസരിച്ച് ജീവപര്യന്തം തടവിന് വിധിക്കപ്പെട്ടയാള്‍ ജീവിതാവസാനം വരെ ജയിലില്‍ കിടക്കേണ്ടിവരും. കാലാകാലങ്ങളില്‍ വരുന്ന സര്‍ക്കാരുകളുടെ താല്‍പ്പര്യത്തിന് അനുസരിച്ച് തടവില്‍ ഇളവിന് സൌകര്യമുണ്ടെങ്കിലും സൌമ്യ വധക്കേസ് പോലെ ക്രൂരമായ ഒരു സംഭവത്തിലെ പ്രതിക്ക് ഇളവ് നല്‍കാന്‍ ഏതെങ്കിലും സര്‍ക്കാര്‍ തയ്യാറാകും എന്ന് കരുതേണ്ടതില്ല.
 
ഗോവിന്ദച്ചാമിയാണ് സൌമ്യയെ കൊലപ്പെടുത്തിയതെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിയാതെ പോയതോടെയാണ് വധശിക്ഷയ്ക്ക് പകരം ഏഴ് വര്‍ഷത്തെ തടവ് ശിക്ഷയായി കോടതി കുറച്ചത്. എന്നാല്‍ ബലാത്സംഗക്കുറ്റത്തിന് ഹൈക്കോടതി വിധിച്ച ജീവപര്യന്തം തടവ് അതേരീതിയില്‍ തന്നെ നിലനിര്‍ത്തുകയും ചെയ്തു. അതോടെയാണ് ഗോവിന്ദച്ചാമിക്ക് ജീവപര്യന്തം തന്നെ എന്ന് ഉറപ്പിക്കാനായത്.
 
അതേസമയം, സുപ്രീംകോടതി വിധിയില്‍ റിവ്യൂ ഹര്‍ജി നല്‍കുന്ന കാര്യത്തില്‍ ഒരു മാറ്റവുമില്ലെന്ന് സംസ്ഥാന നിയമമന്ത്രി എ കെ ബാലന്‍ അറിയിച്ചു. സൌമ്യയോട് ചെയ്തതുപോലെയുള്ള പ്രവര്‍ത്തി ചെയ്യുന്നവര്‍ സമൂഹത്തില്‍ ജീവിച്ചിരിക്കാന്‍ അര്‍ഹരല്ലെന്നും മന്ത്രി പറഞ്ഞു.
 
എന്നാല്‍ ഈ കേസില്‍ ഇനി റിവ്യൂ ഹര്‍ജി നല്‍കുന്നതുകൊണ്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ലെന്നാണ് നിയമവിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. 
 
ഗോവിന്ദച്ചാമിക്ക് വധശിക്ഷ കിട്ടുന്നതുവരെ പോരാട്ടം തുടരുമെന്നും ജീവപര്യന്തം നല്‍കിയ വിധിയില്‍ തൃപ്തിയില്ലെന്നും സൌമ്യയുടെ മാതാവ് സുമതി പ്രതികരിച്ചു.

വായിക്കുക

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

Israel- Iran Conflict: ചാവുകടലിന് മുകളിലൂടെ പറന്ന് ഇറാൻ ഡ്രോണുകൾ, പ്രതിരോധവുമായി ഇസ്രായേൽ, ബീർഷെബ ആക്രമിച്ച് ഇറാൻ

ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയിട്ട് 20 മാസം; പലസ്തീന്‍കാരുടെ മരണസംഖ്യ 55,000 കവിഞ്ഞതായി ഗാസ ആരോഗ്യ മന്ത്രാലയം

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

എല്ലാം കാണുക

ഏറ്റവും പുതിയത്

വടക്ക് കിഴക്കന്‍ രാജസ്ഥാനു മുകളില്‍ ചക്രവാതചുഴി; നാളെ മുതല്‍ സംസ്ഥാനത്ത് പരക്കെ മഴ

ക്ഷേമ പെൻഷൻ വിതരണം തുടങ്ങി

Fordo Nuclear Site: ഇറാന്റെ ഫോര്‍ഡോ ആണവപദ്ധതി തകര്‍ക്കാന്‍ ബങ്കര്‍ ബസ്റ്ററുകള്‍ക്കും സാധിക്കില്ല, അമേരിക്കയുടെ മെല്ലെപ്പോക്ക് നാണക്കേട് ഒഴിവാക്കാന്‍

ഗുളികയിൽ ലോഹകഷണം: ബാലാവകാശ കമ്മീഷൻ കേസെടുത്തു

പാക്കിസ്ഥാന്‍ വെള്ളം കിട്ടാതെ കഷ്ടപ്പെടും; സിന്ധു നദീജല കരാര്‍ ഒരിക്കലും പുനസ്ഥാപിക്കില്ലെന്ന് അമിത് ഷാ

അടുത്ത ലേഖനം
Show comments